പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഞായറാഴ്ച. പള്ളിയുടെ നാടക ശാല യോട് ചേര്‍ന്ന് പിള്ളാരുടെ ഒരു വലിയ കൂട്ടം. അവരെല്ലാവരും ആശ്ചര്യത്തോടെ അങ്ങിനെ എന്തിനെയോ നോക്കി നിക്കുകയാണ്. പള്ളി മുറ്റത്ത് നിക്കുന്ന കൊന്തം പുല്ലുകള്‍ പറിച്ചു അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കളിച്ചിരുന്ന ഞാനും അപ്പോഴാണ് അത് കാണുന്നത്. ഓടി ചെന്ന് നോക്കി , അതാ പള്ളിയിലെ പുതിയ ഹീറോ കളായി രണ്ടു പേര് അവതരിച്ചിരിക്കുന്നു. ഒരു ഹീറോ റേഞ്ചര്‍ ഉം ഒരു BSA സ്ട്രീറ്റ് ക്യാറ്റും. മാസങ്ങളായി ഞാനും എന്റെ BSA SLR ഉം വാണിരുന്ന സ്ഥാനത്ത് പുതിയ രണ്ടു പേരുടെ സാന്നിധ്യം എന്നേ മൂക ശോകനാക്കി. ഇത് വന്നതോട് കൂടി, ബാര്‍ കവര്‍ ഇട്ടിരിക്കുന്ന , സ്പോന്ജ് സീറ്റ് കവര്‍ ഉണ്ടായിരുന്ന എന്റെ SLR നെ ഒരു കൂട്ടം അസൂയാലുക്കള്‍ പരിഹസിച്ചു തുടങ്ങി.
മൂകനായി മാറിയ ഞാന്‍ വീട്ടില്‍ വന്നു ബാര്‍ കവര്‍ ഊരി മാറ്റി നോക്കി. കഴുത്തേല്‍ പപ്പില്ലാത്ത കോഴിയുമായി അതിനെന്തോ സാമ്യം തോന്നിയത് കൊണ്ടു തിരിച്ചു ഇട്ടു. പിറ്റേ ആഴ്ച സ്കൂളില്‍ എനിക്ക് ശ്രദ്ധ പതിപ്പിക്കാനെ കഴിഞ്ഞില്ല..അത് കൊണ്ടു പല തവണ ക്ലാസ്സ് സമയത്തെ നിര കളിയില്‍ പരാജയപ്പെടുകയും, ടീചെര്മാരാല്‍ പിടിക്കപ്പെടുകയും ചെയ്തു. ഊണിലും ഉറക്കത്തിലും ഗോലി കളിയിലും ശ്രദ്ധ ഇല്ലാതായി.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ആ കാഴ്ച കണ്ടു. പത്തില്‍ പഠിക്കുന്ന ഒരുത്തന്‍ തന്റെ റാലി സൈകിളില്‍ ഒരു പുതിയ ഹാന്‍ഡില്‍ വച്ചിരിക്കുന്നു. പ്രശസ്തിയിലേക്കുള്ള എന്റെ പാത ഇത് തന്നെ എന്ന് മനസ്സിലാക്കി ഞാന്‍ അവന്റെ അടുത്ത് നിന്നു കാര്യങ്ങള്‍ മനസ്സിലാക്കി. ആ ഹാന്‍ഡില്‍ ആണ് " യമഹ ഹാന്‍ഡില്‍ ". കുറച്ചു ദൂരെ ഉള്ള ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നാണ് അവന്‍ അത് മേടിച്ചത്. ഒന്നും നോക്കിയില്ല നേരെ അങ്ങ് ചെന്ന്.
അവര്‍ പറഞ്ഞു യമഹ ഇല്ല സുസുക്കി ഉണ്ട്..ഞാന്‍ നോക്കി കണ്ടു..അടിപൊളി ഇതെന്റെ സൈകിളില്‍ കേറിയാല്‍ ഞാന്‍ സ്പാറും. പക്ഷെ വില പ്രശ്നം ആണ് 25 രൂപ. പക്ഷെ മേടിക്കുക തന്നെ . മേടിച്ചു വീട്ടില്‍ കൊണ്ടു വന്നു. ശനി ആഴ്ച ആകാന്‍ വേണ്ടി കാത്തിരുന്നു. അതിനു മുന്‍പ് സൈകിള്‍ അഴിച്ചു പണിയാന്‍ നിന്നാല്‍ അപ്പന്‍ എന്നെ അലക്കി പിഴിയും.
ശനി ആഴ്ച നല്ല ദിവസം. പുതിയ ഹാന്‍ഡില്‍ പിടിപ്പിച്ചു കഴിഞ്ഞപ്പോളാണ് ഒരു പ്രശ്നം അതങ്ങോട്ട് മുറുകുന്നില്ല..പലതവണ പ്രയത്നിച്ചപ്പോള്‍ രണ്ടു കാര്യം മനസ്സിലായി
ഒന്ന് -ഹാണ്ടില്നു വണ്ണം കുറവാണ്,
രണ്ടു-മുറുക്കുന്ന നട്ട് നരകത്തിലെ മുരിക്ക് മരം പരുവത്തില്‍ മെഴു മെഴാ എന്നായി. സ്പാനെര്‍ പിടിക്കുന്നില്ല.
അപ്പന്‍ വന്നു പറഞ്ഞു നീ വേണോങ്കി അത് കൊണ്ടെ വോര്‍ക്ശോപ്പില്‍ കൊട് എന്ന്. പക്ഷെ അങ്ങോര്‍ക്ക് എന്ത് അറിയാം, പിറ്റേന്ന് ഇതെനിക്ക് പള്ളിയില്‍ അവതരിപ്പിക്കാന്‍ ഉള്ളതാണ്.
അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ അത് കണ്ടു. ബാക്ക് വീല്‍ പിടിപ്പിചിരിക്കുന്നടത്ത് ഓരോ നട്ട് അധികം ഉണ്ട്. സൈകിലിന്റെ ഫ്രെമിനും കാരിയരിനും ഇടക്കുള്ള നട്ട് അനാവശ്യം ആണ് , കാരണം ഏറ്റവും പുറത്ത് അതെ പോലെ വേറെ ഒരു നട്ട് ഒണ്ടു. ഒന്നും നോക്കിയില്ല കഷ്ടപ്പെട്ട് അത് ഊരി. തല്‍സ്ഥാനത് മെഴു മെഴാ നട്ട് കേറ്റി.
ഹാന്‍ഡില്‍ മുറുക്കുന്നിടത്ത് ഒരു സൈകിള്‍ ട്യൂബിന്റെ പീസ് കേറ്റി മുറുക്കി. ഹാന്‍ഡില്‍ ഇല്‍ പുതിയ പ്ലാസ്റിക് പൂക്കള്‍ പിടിപ്പിച്ചു . എല്ലാം ശുഭം.
ഞായര്‍ ദിനം. ഉയത്തെഴുന്നേറ്റ എന്റെ സൈകിള്‍ നെ കാണാന്‍ ചുറ്റും മൊത്തം ആള്‍ക്കൂട്ടം. എന്റെ പിതൃ സഹോദര പുത്രന്‍, എന്റെ ഗുരു ടോമിചായാന്‍ ( തൊമ്മി ) വന്നു സൈകിള്‍ എന്റെ കയ്യില്‍ നിന്നു മേടിച്ചു. എനിക്കന്നെരെ മനസ്സിലായി , പുള്ളി കാമുകിയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ആയുള്ള പുറപ്പാടില്‍ ആണ്. കുന്നും പുറത്തുള്ള പള്ളിയില്‍ നിന്നു നോക്കിയാല്‍ താഴെ വഴി കൃത്യമായി കാണാം, കാമുകി സണ്‍ഡേ സ്കൂള്‍ കഴിഞ്ഞു വീട്ടില്‍ പോകുവാന് . പുള്ളി അങ്ങോട്ടുമിങ്ങോട്ടും സൈകിള്‍ ചവിട്ടി പുള്ളികാരിയെ കടന്നു പോകുമ്പോ മണിയടിച്ചു വിലസുക ആണ്.
കാമുകന്‍ വീശി സൈകിള്‍ ഡ്രിഫ്റ്റ് ചെയ്യിക്കുംപോ ഏതു 8 ആം ക്ലാസ്സുകാരി ആണ് രോമാന്ച്ച കഞ്ചുക ആകാത്തത്? . ആവേശം മൂത്ത് പുള്ളിയുടെ സ്പീഡ് കൂടിയപ്പോ എന്റെ മനസ്സില്‍ ഒരു അപായ മണി മുഴങ്ങി. ഞാന്‍ മനമുരുകി പ്രാര്ത്ടിച്ചു ," തോമ്മിചായന്റെ ആത്മാവിനു കൂട്ടായിരിക്കണേ..."
പുള്ളി നിന്നു ചവിട്ടി സ്പീഡ് കൂട്ടും, എന്നിട്ട് സീറ്റില്‍ ഇരിക്കും , പുള്ളികാരിയെ കടന്നു പോകും, കുറെ ദൂരം ചെന്ന് ബ്രേക്ക് പിടിച്ചു ചെരിച്ചൊരു നിരത്തല്‍ ആണ്. അപ്പൊ സൈകിള്‍ തനിയെ തിരിഞ്ഞു വരും. ഈ പ്രക്രിയ യുടെ ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. നിന്നു ചവിട്ടുന്നതിനു ഇടയില്‍ സുസുകി ഹാന്‍ഡില്‍ "കീ" എന്ന് താന്നു പോയി. ഒരു നിലവിളി ശബ്ദത്തോടെ ഇറക്കം വഴി പാഞ്ഞുപോയ തോമ്മിചായനേം സൈകിളിനേം താഴേ ഉള്ള വെട്ടു കല്ല് കുഴിയില്‍ നിന്നു നാട്ടുകാര്‍ കണ്ടു എടുക്കുക ആയിരുന്നു.
വീഴ്ചയുടെ ആഖാതത്തില്‍ തെറിച്ചു പോയ പിന്‍ ചക്ക്രം സൈകിലിന്റെ ഫ്രന്റ് ബാറില്‍ കെട്ടി വച്ചു പിന്‍ വശം പൊക്കി പിടിച്ചു, തൂങ്ങി ആടുന്ന ഹാണ്ടിലുമായി വീടിലേക്ക് വരുന്ന എന്നെ കണ്ടു പത്രം വായിച്ചു കൊണ്ടിരുന്ന അപ്പന്‍ പൊട്ടി പൊട്ടി ചിരിച്ചു...
2010, ഡിസംബർ 22, ബുധനാഴ്‌ച
2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച
മൊബൈല്‍ മോര്‍ച്ചറി-ഒരു ഫ്ലാഷ് ബാക്ക്
വര്‍ഷങ്ങള്‍ക്കു മുന്‍പ്, നേഴ്സുമാര്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ സ്ഥലത്തേക്ക് കോലേല്‍ ഭാണ്ടവും കെട്ടി യാത്ര പോകുന്നതിനും മുന്‍പ്, ( ദിനോസറുകളുടെ കാലത്തിനു ശേഷം ..?) ഞങ്ങളുടെ നാട്ടില്‍ നിന്നു ഇറ്റലി പറ്റിയ ഒരു വ്യക്തി ഉണ്ടായിരുന്നു.
അയാള്‍ എന്ജിനിയരോ ശാസ്ത്രജ്ഞനോ അല്ല, മെയില്‍ നെഴ്സോ , ഹസ്ബന്ടോ അല്ല..മറിച്ച് അദ്ദേഹം നല്ല ഹൃദയമുള്ള ഒരു തടിപ്പണികാരന്‍ ആയിരുന്നു.
ഒരു സായം സന്ധ്യയില്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കപ്പ പൂളും കടിച്ചു അങ്ങിനെ മലര്‍ന്നു കിടക്കുംപോളാണ് അദ്ദേഹത്തിന് യാത്ര പോകണം എന്ന വെളിപാട് ഉണ്ടാവുന്നത്. തന്റെ അയല്‍വക്കം കാരനും, കഥകളി ചെണ്ട വിദ്വാനുമായ ഒരു സുഹൃത്ത് യൂറോപ്യന്‍ പര്യടനത്തെ പറ്റി പറയുന്നത് അദ്ദേഹം കേട്ടിരുന്നു. എങ്ങിനെയും അവരുടെ കൂടെ യാത്ര പോണം, അയാള്‍ ചാടി എണീറ്റു.
അത്രയും നേരം അദ്ദേഹത്തിന്റെ കണ്ണില്‍ പെടാതെ വളരെ നൈസ് ആയി നിന്നു കപ്പ പൂള്‍ കടിച്ചു കൊണ്ടിരുന്ന ഒരു ലോക്കല്‍ പട്ടി നിലവിളിച്ചു കൊണ്ടു ഓടി, കോഴികള്‍ കൊക്കി കൊണ്ടു ഓടി പറന്നു , കാക്കകള്‍ ചിറകടിച്ചു പറന്നു.
അതെ, ഞങ്ങളുടെ താലൂക്കിലെ ആദ്യത്തെ യൂറോപ്യന്‍ സഞ്ചാരി അവിടെ പിറവി എടുത്തു.
വിചാരിച്ച പോലെ തന്നെ പീലിക്കുഞ്ഞു എന്ന യുവാവ് കഥകളി ടീം ഇല്‍ എങ്ങിനെയോ കയറി കൂടി. ഏതോ വാദ്യ വിദ്വാന്‍ എന്ന റോള്‍ ഇല്‍ ആയിരിക്കണം അയാള്‍ പോയത്.
ഒരു മാസത്തെ വിസയില്‍ ആണ് പോയതെങ്കിലും ടീം നൊപ്പം പീലിക്കുഞ്ഞു തിരിച്ചു എത്തിയില്ല. അപ്പോളാണ് നാട്ടുകാര്‍ ആ സത്യം അറിഞ്ഞത്. മിലാന്‍ വിമാനതാവളത്തില്‍ വച്ച് കൊടിനെറെര്‍ ടെ കണ്ണി കുത്തിയ ശേഷം പീലികുഞ്ഞു തിരക്കിലേക്ക് ഓടിമറഞ്ഞു എന്ന്.
ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച പോലെയായി അദ്ദേഹത്തിന്റെ വീട്ടുകാര്‍. പോയ വഴി പിന്നെ കണ്ടിട്ടില്ല.
പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം 'പീലിയാടോ പാമ്പെല' എന്ന ഇറ്റലി കാരന്‍ പീലികുഞ്ഞു നാട്ടില്‍ തിരിച്ചു എത്തി. പണക്കാരനായി, ഇറ്റലി പൌരനായി എത്തിയ അദ്ദേഹം പിന്നീട് നാട്ടില്‍ നിന്നു കുറെ ആള്‍ക്കാരെ ഇറ്റലി പറ്റിച്ചു.
അങ്ങിനെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഒരു ടെലെഗ്രം കിട്ടി. വിശുദ്ധ പീലി ദിവങ്ങതനായി. ബോഡി അയച്ചിട്ടുണ്ട്.
രാജകീയമായ പെട്ടിയില്‍ 555 ന്റെ പക്കെറ്റില്‍ ദിനേശ് ബീഡി കിടക്കുന്ന പോലെ അദ്ദേഹം നാട്ടിലത്തി. ഇത്രയും ദൂരം വരാന്‍ നിവര്‍ത്തി ഇല്ലാഞ്ഞത് കൊണ്ടു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ താന്താങ്ങളുടെ വീടിലേക്ക് വേണ്ടിയ ഫോറിന്‍ സാധനങ്ങള്‍ പെട്ടിയില്‍ നിക്ഷേപിചിട്ടുണ്ടായിരുന്നു.
പീലിചെട്ടന്റെ കണ്ണേല്‍ വച്ചിരുന്ന കൂളിംഗ് ഗ്ലാസില്‍ 'ഒതലത്തില്‍ വറീത് മാപ്പിളക്കു. മകള്‍ സൂസി അയക്കുന്നത് ' എന്ന് എഴുതിയിരുന്നു.
നെഞ്ചിനു മുകളില്‍ വച്ച കയ്യില്‍ അയല്‍വക്കോം കാരന്‍ ദേവസിക്ക് മകന്‍ അയച്ച 8 ബാറ്റെരി ടോര്‍ച്ചു അദ്ദേഹം വിടാതെ പിടിചിട്ടുണ്ട്ടയിരുന്നു.
വീട്ടിലത്തി, അത്യാവശ്യം കരച്ചില്‍ പരിപാടിക്ക് ശേഷം കുഴിയിലേക്ക് പോകാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്ക് തിരിച്ചു. അപ്പോളാണ് ഒരു പ്രശ്നം, രാജകീയ പെട്ടി പള്ളിയിലെ കുഴിയില്‍ ഇറങ്ങത്ത്തില്ല.
ഓക്കേ, ഡോണ്ട് വര്റി എന്ന് പറഞ്ഞു കുഴിവെട്ടുകാരന്‍ പാപ്പിചേട്ടന്‍ തന്റെ ഐഡിയ പ്രകാരം പീലിചെട്ടനെ ഒരു സാദ പെട്ടിയിലേക്ക് മാറ്റി.
തടിയില്‍ തീര്‍ത്ത, അകത്തു പ്രത്യേകതരം ഫിനിഷിംഗ് ഉള്ള രാജകീയ പെട്ടിയിലേക്ക് ഏവരും സൂക്ഷിച്ചു നോക്കി നിന്നു.
( വായനക്കാരെ, നിങ്ങള്‍ കാണുന്ന ഈ പെട്ടിയാണ് കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മൊബൈല്‍ മോര്ച്ചരിയുടെ പ്രചോദനം , അതിന്റെ കണ്ടുപിടിത്തത്തെ പറ്റി അടുത്ത പോസ്റ്റ്.)
പെട്ടി കുഴിയിലേക്ക് ഇറക്കാന്‍ കയര്‍ അന്വേഷിച്ചു പോകുന്ന ആള്‍ക്കാരെ നോക്കികൊണ്ട് ദൂരെ മാറി ഒരു മൂലയില്‍ ഇരുന്നു ബീഡി കത്തിച്ച പാപ്പിചേട്ടന്‍ പറഞ്ഞു..
' കയര്‍ ഒന്നും വേണ്ടടാ, പീലി ഊര്‍ന്നു ഇറങ്ങിക്കോളും, ഞങ്ങള് പണ്ട് തെങ്ങെ കേറിക്കൊണ്ടിരുന്നതാ..'
അയാള്‍ എന്ജിനിയരോ ശാസ്ത്രജ്ഞനോ അല്ല, മെയില്‍ നെഴ്സോ , ഹസ്ബന്ടോ അല്ല..മറിച്ച് അദ്ദേഹം നല്ല ഹൃദയമുള്ള ഒരു തടിപ്പണികാരന്‍ ആയിരുന്നു.
ഒരു സായം സന്ധ്യയില്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കപ്പ പൂളും കടിച്ചു അങ്ങിനെ മലര്‍ന്നു കിടക്കുംപോളാണ് അദ്ദേഹത്തിന് യാത്ര പോകണം എന്ന വെളിപാട് ഉണ്ടാവുന്നത്. തന്റെ അയല്‍വക്കം കാരനും, കഥകളി ചെണ്ട വിദ്വാനുമായ ഒരു സുഹൃത്ത് യൂറോപ്യന്‍ പര്യടനത്തെ പറ്റി പറയുന്നത് അദ്ദേഹം കേട്ടിരുന്നു. എങ്ങിനെയും അവരുടെ കൂടെ യാത്ര പോണം, അയാള്‍ ചാടി എണീറ്റു.
അത്രയും നേരം അദ്ദേഹത്തിന്റെ കണ്ണില്‍ പെടാതെ വളരെ നൈസ് ആയി നിന്നു കപ്പ പൂള്‍ കടിച്ചു കൊണ്ടിരുന്ന ഒരു ലോക്കല്‍ പട്ടി നിലവിളിച്ചു കൊണ്ടു ഓടി, കോഴികള്‍ കൊക്കി കൊണ്ടു ഓടി പറന്നു , കാക്കകള്‍ ചിറകടിച്ചു പറന്നു.
അതെ, ഞങ്ങളുടെ താലൂക്കിലെ ആദ്യത്തെ യൂറോപ്യന്‍ സഞ്ചാരി അവിടെ പിറവി എടുത്തു.
വിചാരിച്ച പോലെ തന്നെ പീലിക്കുഞ്ഞു എന്ന യുവാവ് കഥകളി ടീം ഇല്‍ എങ്ങിനെയോ കയറി കൂടി. ഏതോ വാദ്യ വിദ്വാന്‍ എന്ന റോള്‍ ഇല്‍ ആയിരിക്കണം അയാള്‍ പോയത്.
ഒരു മാസത്തെ വിസയില്‍ ആണ് പോയതെങ്കിലും ടീം നൊപ്പം പീലിക്കുഞ്ഞു തിരിച്ചു എത്തിയില്ല. അപ്പോളാണ് നാട്ടുകാര്‍ ആ സത്യം അറിഞ്ഞത്. മിലാന്‍ വിമാനതാവളത്തില്‍ വച്ച് കൊടിനെറെര്‍ ടെ കണ്ണി കുത്തിയ ശേഷം പീലികുഞ്ഞു തിരക്കിലേക്ക് ഓടിമറഞ്ഞു എന്ന്.
ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച പോലെയായി അദ്ദേഹത്തിന്റെ വീട്ടുകാര്‍. പോയ വഴി പിന്നെ കണ്ടിട്ടില്ല.
പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം 'പീലിയാടോ പാമ്പെല' എന്ന ഇറ്റലി കാരന്‍ പീലികുഞ്ഞു നാട്ടില്‍ തിരിച്ചു എത്തി. പണക്കാരനായി, ഇറ്റലി പൌരനായി എത്തിയ അദ്ദേഹം പിന്നീട് നാട്ടില്‍ നിന്നു കുറെ ആള്‍ക്കാരെ ഇറ്റലി പറ്റിച്ചു.
അങ്ങിനെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഒരു ടെലെഗ്രം കിട്ടി. വിശുദ്ധ പീലി ദിവങ്ങതനായി. ബോഡി അയച്ചിട്ടുണ്ട്.
രാജകീയമായ പെട്ടിയില്‍ 555 ന്റെ പക്കെറ്റില്‍ ദിനേശ് ബീഡി കിടക്കുന്ന പോലെ അദ്ദേഹം നാട്ടിലത്തി. ഇത്രയും ദൂരം വരാന്‍ നിവര്‍ത്തി ഇല്ലാഞ്ഞത് കൊണ്ടു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ താന്താങ്ങളുടെ വീടിലേക്ക് വേണ്ടിയ ഫോറിന്‍ സാധനങ്ങള്‍ പെട്ടിയില്‍ നിക്ഷേപിചിട്ടുണ്ടായിരുന്നു.
പീലിചെട്ടന്റെ കണ്ണേല്‍ വച്ചിരുന്ന കൂളിംഗ് ഗ്ലാസില്‍ 'ഒതലത്തില്‍ വറീത് മാപ്പിളക്കു. മകള്‍ സൂസി അയക്കുന്നത് ' എന്ന് എഴുതിയിരുന്നു.
നെഞ്ചിനു മുകളില്‍ വച്ച കയ്യില്‍ അയല്‍വക്കോം കാരന്‍ ദേവസിക്ക് മകന്‍ അയച്ച 8 ബാറ്റെരി ടോര്‍ച്ചു അദ്ദേഹം വിടാതെ പിടിചിട്ടുണ്ട്ടയിരുന്നു.
വീട്ടിലത്തി, അത്യാവശ്യം കരച്ചില്‍ പരിപാടിക്ക് ശേഷം കുഴിയിലേക്ക് പോകാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്ക് തിരിച്ചു. അപ്പോളാണ് ഒരു പ്രശ്നം, രാജകീയ പെട്ടി പള്ളിയിലെ കുഴിയില്‍ ഇറങ്ങത്ത്തില്ല.
ഓക്കേ, ഡോണ്ട് വര്റി എന്ന് പറഞ്ഞു കുഴിവെട്ടുകാരന്‍ പാപ്പിചേട്ടന്‍ തന്റെ ഐഡിയ പ്രകാരം പീലിചെട്ടനെ ഒരു സാദ പെട്ടിയിലേക്ക് മാറ്റി.
തടിയില്‍ തീര്‍ത്ത, അകത്തു പ്രത്യേകതരം ഫിനിഷിംഗ് ഉള്ള രാജകീയ പെട്ടിയിലേക്ക് ഏവരും സൂക്ഷിച്ചു നോക്കി നിന്നു.
( വായനക്കാരെ, നിങ്ങള്‍ കാണുന്ന ഈ പെട്ടിയാണ് കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മൊബൈല്‍ മോര്ച്ചരിയുടെ പ്രചോദനം , അതിന്റെ കണ്ടുപിടിത്തത്തെ പറ്റി അടുത്ത പോസ്റ്റ്.)
പെട്ടി കുഴിയിലേക്ക് ഇറക്കാന്‍ കയര്‍ അന്വേഷിച്ചു പോകുന്ന ആള്‍ക്കാരെ നോക്കികൊണ്ട് ദൂരെ മാറി ഒരു മൂലയില്‍ ഇരുന്നു ബീഡി കത്തിച്ച പാപ്പിചേട്ടന്‍ പറഞ്ഞു..
' കയര്‍ ഒന്നും വേണ്ടടാ, പീലി ഊര്‍ന്നു ഇറങ്ങിക്കോളും, ഞങ്ങള് പണ്ട് തെങ്ങെ കേറിക്കൊണ്ടിരുന്നതാ..'
2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച
കപ്പകാലായിലെ പ്രാസംഗികന്‍
ഇടവക പള്ളിയുടെ പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. റബ്ബര്‍ വില കുതിച്ചു നിന്നിരുന്ന ഒരു കാലമായതു കൊണ്ടു പിന്തിരിപ്പന്‍ മുട്ടനാടുകളും കുഞ്ഞാടുകളുടെ കൂടെ കൂടിയിട്ടുണ്ട്. കാശ് പിരിവിന്റെ കിക്ക് ഓഫ് മീറ്റിംഗ് ഒരു സമ്മേളനം തന്നെ ആയി നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ അന്ന് ഇടവകയില്‍ പെട്ട മാണിച്ചായന്‍ അവര്കളെ തിരുസഭയില്‍ ഒരു സുപ്രധാന പദവി ലഭിച്ചത്തിന്റെ പേരില്‍ ആദരിക്കാനും തീരുമാനിച്ചു.
ഈ പരിപാടിയില്‍ കൂടി അദ്ദേഹത്തിന്റെ പ്രീതിയും NRI മക്കളില്‍ നിന്നു ഒരു കനത്ത സംഭാവനയും പതച്ചെടുക്കുക ആണ് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഗൂഡോദ്ദേശം. അതിനായി ഒരുക്കങ്ങള്‍ എല്ലാം നടത്തി. സ്വാഗതം ആശംസിക്കാന്‍ യുവജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പ്രാസന്ഗികന്‍ ഷിബി പൂവാലന്‍ നിയോഗിതനായി.
അങ്ങിനെ മീറ്റിംഗ് ദിവസം വന്നെത്തി. സ്റെജില്‍ വികാരിയച്ചന്‍, മാണിച്ചായന്‍, പഞ്ചായത്ത് പ്രസിഡണ്ട് , സഹകരണ ബാങ്ക് പ്രസിഡന്റ് എന്നിവര്‍ ഉപവിഷ്ടരായിരിക്കുന്നു.
പെട്ടെന്നാണ് പള്ളിയിലേക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്. സ്വാഗത പ്രാസന്ഗികന്‍ ഷിബി പൂവാലനെ പോലീസ് പിടിച്ചു. സിജിമോന്‍ കപ്പക്കാലയുടെ ബുക്കും പേപ്പറും ഇല്ലാത്ത നര്‍മദ ആയിരുന്നു വില്ലന്‍. കമ്മറ്റികാര്‍ പകരം ആളെ തേടി ഓട്ടം തുടങ്ങി. അവസാനം ഓട്ടം സിജിമോന്റെ അടുത്ത് തന്നെ ചെന്നവസാനിച്ചു. കാരണം സിജിമോന്‍ പേടിച്ചു വിറചാനെങ്കിലും ചില യോഗങ്ങള്‍ക്ക് കൃതജ്ഞത പറഞ്ഞിട്ടുണ്ട്.
യുവ അച്ചായത്തിമാര്‍ ഉള്‍പ്പെടുന്ന സദസ്സ് ആണ്, ഇതുപോലൊരു സന്ദര്‍ഭം ഇനി കിട്ടില്ല മുതലായ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ സിജിമോന്‍ പരിപാടി അങ്ങ് ഏറ്റു. പെട്ടന്ന് ചില വാക്യങ്ങള്‍ ഒക്കെ തട്ടികൂട്ടി. സ്റെജിലേക്ക് കേറി വരുന്ന സിജിമോനെ കണ്ടപ്പോള്‍ മാണിചായന്റെ മുഖത്തൊരു സന്തോഷ കുറവ്. അതിന്റെ കാരണം സിജിമോന്റെ വല്യപ്പച്ചന്‍ കപ്പക്കാലയില്‍ കുഞ്ഞൂഞ്ഞും മാണിചായനും തമ്മിലുള്ള ഒരു കശപിശ ആണ്. അതെ പറ്റി പിന്നീട് വിവരിക്കാം.
സിജിമോന്‍ സ്റെജിലേക്ക് കേറി പോഡിയത്തിന്റെ പിന്നില്‍ നില ഉറപ്പിച്ചു. ചങ്കിനകത്ത് ഒരു ആദിവാസി ഗാനം മുഴങ്ങുന്നു, കാഴ്ച ചെറുതായിട്ട് മങ്ങിയോ എന്നൊരു സംശയം, ചെവി അടച്ചിരിക്കുന്നു. മൊത്തത്തില്‍ ഒരു DFX എഫ്ഫെക്റ്റ്.
വരുന്നത് വരെട്ടെ എന്ന് മനസ്സില്‍ വിചാരിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഓരോരുത്തര്‍ക്കും സ്വാഗതം കാച്ചി. ഓരോരുത്തര്‍ക്കും സ്വാഗതം പറയുമ്പോള്‍ സദസ്സില്‍ നിന്നു ഓരോ പെണ്‍കുട്ടികള്‍ റോസാ പൂക്കള്‍ സ്റെജിലുള്ള വ്യക്തികള്‍ക്ക് കൊണ്ടെ കൊടുക്കും. അങ്ങിനെ മാണിചായനുള്ള സ്വാഗതവും പറഞ്ഞു തീര്‍ന്നു, പുള്ളിക്കുള്ള റോസാ പൂവുമായി ഒലിച്ചു വരുന്ന മൂക്ക് സ്കാര്‍ഫ് കൊണ്ടു തൂത്തു സിജിമോന്റെ ഒരു കസിന്‍ വേദിയിലേക്ക് വരുന്നു.
സ്വാഗതം ഏറ്റു. വേദിയില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഹാപ്പി. മാണിച്ചായന്‍ വെരി ഹാപ്പി.
എങ്കില്‍ പിന്നെ ഒരു കാച്ചൂടെ കാച്ചിയെക്കാം. എന്തായാലും വെല്ല്യപ്പനും ആയിട്ടുള്ള പെണക്കം കൊച്ചുമോന്‍ ആയിട്ട് അവസാനിപ്പിച്ചുകളയാം.
അവള്‍ മൂക്ക് തൂക്കുന്നതിനും റോസാ പൂവ് കൊടുക്കുന്നതിനും ഇടയില്‍ സിജിമോന്‍ മാണിച്ചായനെ പരമാവധി തേക്കാനുള്ള ഉദ്ദേശത്തോടെ ഒരു സെന്റെന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചു.
മാണിച്ചായന്‍ പണ്ട് ഇന്‍ഡോ പാക് യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. അത് വച്ച് ഒരു സെന്റെന്‍സ് ഉണ്ടാക്കി , കിടു എന്നാല്‍ കിക്കിടു.
ഇതാണ് സെന്റെന്‍സ്..
' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരാക്രമി കൂടി ആണ് അദ്ദേഹം. ഇടവകയുടെ സ്നേഹാദരവുകള്‍ അദ്ദേഹത്തെ അറിയിച്ചു കൊണ്ടു ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കുന്നു.'
കൊള്ളാം, സിജിമോന് സ്വന്തം കഴിവില്‍ ഒരു ചെറിയ അഹങ്കാരം തോന്നി. റോസപൂവ് കൊണ്ടെ കൊടുത്തു, കയ്യടി അടങ്ങി. സിജിമോന്‍ ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസത്തോടെ തന്റെ മാസ്റ്റര്‍ പീസ് അങ്ങ് കാച്ചി.
മൊത്തം പറയാന്‍ പറ്റിയില്ല, അതിനു മുന്‍പേ സദസ്സില്‍ നിന്നു ആര്‍ത്തു ചിരി മുഴങ്ങി, കൂട്ടത്തില്‍ കൂവലും. എന്താണ് സംഭവിച്ചതെന്ന് സിജിമോന് മനസ്സിലായില്ല.
സ്റെജിലേക്ക് നോക്കിയ സിജിമോന്‍ കണ്ടത്, മുഖം പൊത്തി ചിരിക്കുന്ന വികാരിഅച്ചനെയും, കടുവയുടെ മുഖഭാവത്തോടെ രോഷാകുലനായി തന്നെ നോക്കി വിറയ്ക്കുന്ന മാണിചായനെയും ആണ്. പഞ്ചായത്ത് പ്രസിഡണ്ട് തോര്‍ത്ത് കടിച്ചു ചിരി അമര്ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു അത് ഒരു കലാഭവന്‍ മണി ചിരിയായി അടുത്തിരുന്ന മൈക്കിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു.
സദസ്സിലെ ബഹളം കാരണം തന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കാന്‍ നിക്കാതെ സിജിമോന്‍ സ്ഥലം കാലിയാക്കി സ്റെജിന്റെ പിന്നിലെത്തി. അവിടെ ചിരിയുടെ പൂരം നടക്കുകയാണ്.
' നീ എന്ത് പോക്ക്രിതരമാ വിളിച്ചു പറഞ്ഞത്'.. ഒരു കമ്മിറ്റി കാരന്‍ ചോദിച്ചു.
അപ്പോളാണ് സിജിമോന്‍ അത് മനസ്സിലാക്കിയത്. ആവേശം കൂടി സിജിമോന്‍ പ്രസങ്ങിച്ചത് ഇപ്പ്രകാരം ആയിരുന്നു..
' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, അദ്ദേഹം ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരമാക്രിയാണ് ...'
ഇടിവെട്ടിയപോലെ സിജിമോന്‍ നിന്നു...
അപ്പൊ വികാരി അച്ചന്റെ ശബ്ദം, 'മാണി സാറേ നിന്നെ..അത് ഒരു അബദ്ധം പറ്റിയതാ..'
' അച്ഛനൊന്നും പറയണ്ട.. കുഞ്ഞൂഞ്ഞിന്റെ കൊച്ചുമോനല്ലേ അവന്‍ , അവന്‍ മനപൂര്‍വം എന്നെ കളിയാക്കിയതാ.. നിങ്ങളെല്ലാം ഉണ്ട് അതിന്റെ കൂടെ...'
' മാണിസാറേ ..'
'പോണം ഹേ..'
ഈ പരിപാടിയില്‍ കൂടി അദ്ദേഹത്തിന്റെ പ്രീതിയും NRI മക്കളില്‍ നിന്നു ഒരു കനത്ത സംഭാവനയും പതച്ചെടുക്കുക ആണ് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഗൂഡോദ്ദേശം. അതിനായി ഒരുക്കങ്ങള്‍ എല്ലാം നടത്തി. സ്വാഗതം ആശംസിക്കാന്‍ യുവജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പ്രാസന്ഗികന്‍ ഷിബി പൂവാലന്‍ നിയോഗിതനായി.
അങ്ങിനെ മീറ്റിംഗ് ദിവസം വന്നെത്തി. സ്റെജില്‍ വികാരിയച്ചന്‍, മാണിച്ചായന്‍, പഞ്ചായത്ത് പ്രസിഡണ്ട് , സഹകരണ ബാങ്ക് പ്രസിഡന്റ് എന്നിവര്‍ ഉപവിഷ്ടരായിരിക്കുന്നു.
പെട്ടെന്നാണ് പള്ളിയിലേക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്. സ്വാഗത പ്രാസന്ഗികന്‍ ഷിബി പൂവാലനെ പോലീസ് പിടിച്ചു. സിജിമോന്‍ കപ്പക്കാലയുടെ ബുക്കും പേപ്പറും ഇല്ലാത്ത നര്‍മദ ആയിരുന്നു വില്ലന്‍. കമ്മറ്റികാര്‍ പകരം ആളെ തേടി ഓട്ടം തുടങ്ങി. അവസാനം ഓട്ടം സിജിമോന്റെ അടുത്ത് തന്നെ ചെന്നവസാനിച്ചു. കാരണം സിജിമോന്‍ പേടിച്ചു വിറചാനെങ്കിലും ചില യോഗങ്ങള്‍ക്ക് കൃതജ്ഞത പറഞ്ഞിട്ടുണ്ട്.
യുവ അച്ചായത്തിമാര്‍ ഉള്‍പ്പെടുന്ന സദസ്സ് ആണ്, ഇതുപോലൊരു സന്ദര്‍ഭം ഇനി കിട്ടില്ല മുതലായ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ സിജിമോന്‍ പരിപാടി അങ്ങ് ഏറ്റു. പെട്ടന്ന് ചില വാക്യങ്ങള്‍ ഒക്കെ തട്ടികൂട്ടി. സ്റെജിലേക്ക് കേറി വരുന്ന സിജിമോനെ കണ്ടപ്പോള്‍ മാണിചായന്റെ മുഖത്തൊരു സന്തോഷ കുറവ്. അതിന്റെ കാരണം സിജിമോന്റെ വല്യപ്പച്ചന്‍ കപ്പക്കാലയില്‍ കുഞ്ഞൂഞ്ഞും മാണിചായനും തമ്മിലുള്ള ഒരു കശപിശ ആണ്. അതെ പറ്റി പിന്നീട് വിവരിക്കാം.
സിജിമോന്‍ സ്റെജിലേക്ക് കേറി പോഡിയത്തിന്റെ പിന്നില്‍ നില ഉറപ്പിച്ചു. ചങ്കിനകത്ത് ഒരു ആദിവാസി ഗാനം മുഴങ്ങുന്നു, കാഴ്ച ചെറുതായിട്ട് മങ്ങിയോ എന്നൊരു സംശയം, ചെവി അടച്ചിരിക്കുന്നു. മൊത്തത്തില്‍ ഒരു DFX എഫ്ഫെക്റ്റ്.
വരുന്നത് വരെട്ടെ എന്ന് മനസ്സില്‍ വിചാരിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഓരോരുത്തര്‍ക്കും സ്വാഗതം കാച്ചി. ഓരോരുത്തര്‍ക്കും സ്വാഗതം പറയുമ്പോള്‍ സദസ്സില്‍ നിന്നു ഓരോ പെണ്‍കുട്ടികള്‍ റോസാ പൂക്കള്‍ സ്റെജിലുള്ള വ്യക്തികള്‍ക്ക് കൊണ്ടെ കൊടുക്കും. അങ്ങിനെ മാണിചായനുള്ള സ്വാഗതവും പറഞ്ഞു തീര്‍ന്നു, പുള്ളിക്കുള്ള റോസാ പൂവുമായി ഒലിച്ചു വരുന്ന മൂക്ക് സ്കാര്‍ഫ് കൊണ്ടു തൂത്തു സിജിമോന്റെ ഒരു കസിന്‍ വേദിയിലേക്ക് വരുന്നു.
സ്വാഗതം ഏറ്റു. വേദിയില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഹാപ്പി. മാണിച്ചായന്‍ വെരി ഹാപ്പി.
എങ്കില്‍ പിന്നെ ഒരു കാച്ചൂടെ കാച്ചിയെക്കാം. എന്തായാലും വെല്ല്യപ്പനും ആയിട്ടുള്ള പെണക്കം കൊച്ചുമോന്‍ ആയിട്ട് അവസാനിപ്പിച്ചുകളയാം.
അവള്‍ മൂക്ക് തൂക്കുന്നതിനും റോസാ പൂവ് കൊടുക്കുന്നതിനും ഇടയില്‍ സിജിമോന്‍ മാണിച്ചായനെ പരമാവധി തേക്കാനുള്ള ഉദ്ദേശത്തോടെ ഒരു സെന്റെന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചു.
മാണിച്ചായന്‍ പണ്ട് ഇന്‍ഡോ പാക് യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. അത് വച്ച് ഒരു സെന്റെന്‍സ് ഉണ്ടാക്കി , കിടു എന്നാല്‍ കിക്കിടു.
ഇതാണ് സെന്റെന്‍സ്..
' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരാക്രമി കൂടി ആണ് അദ്ദേഹം. ഇടവകയുടെ സ്നേഹാദരവുകള്‍ അദ്ദേഹത്തെ അറിയിച്ചു കൊണ്ടു ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കുന്നു.'
കൊള്ളാം, സിജിമോന് സ്വന്തം കഴിവില്‍ ഒരു ചെറിയ അഹങ്കാരം തോന്നി. റോസപൂവ് കൊണ്ടെ കൊടുത്തു, കയ്യടി അടങ്ങി. സിജിമോന്‍ ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസത്തോടെ തന്റെ മാസ്റ്റര്‍ പീസ് അങ്ങ് കാച്ചി.
മൊത്തം പറയാന്‍ പറ്റിയില്ല, അതിനു മുന്‍പേ സദസ്സില്‍ നിന്നു ആര്‍ത്തു ചിരി മുഴങ്ങി, കൂട്ടത്തില്‍ കൂവലും. എന്താണ് സംഭവിച്ചതെന്ന് സിജിമോന് മനസ്സിലായില്ല.
സ്റെജിലേക്ക് നോക്കിയ സിജിമോന്‍ കണ്ടത്, മുഖം പൊത്തി ചിരിക്കുന്ന വികാരിഅച്ചനെയും, കടുവയുടെ മുഖഭാവത്തോടെ രോഷാകുലനായി തന്നെ നോക്കി വിറയ്ക്കുന്ന മാണിചായനെയും ആണ്. പഞ്ചായത്ത് പ്രസിഡണ്ട് തോര്‍ത്ത് കടിച്ചു ചിരി അമര്ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു അത് ഒരു കലാഭവന്‍ മണി ചിരിയായി അടുത്തിരുന്ന മൈക്കിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു.
സദസ്സിലെ ബഹളം കാരണം തന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കാന്‍ നിക്കാതെ സിജിമോന്‍ സ്ഥലം കാലിയാക്കി സ്റെജിന്റെ പിന്നിലെത്തി. അവിടെ ചിരിയുടെ പൂരം നടക്കുകയാണ്.
' നീ എന്ത് പോക്ക്രിതരമാ വിളിച്ചു പറഞ്ഞത്'.. ഒരു കമ്മിറ്റി കാരന്‍ ചോദിച്ചു.
അപ്പോളാണ് സിജിമോന്‍ അത് മനസ്സിലാക്കിയത്. ആവേശം കൂടി സിജിമോന്‍ പ്രസങ്ങിച്ചത് ഇപ്പ്രകാരം ആയിരുന്നു..
' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, അദ്ദേഹം ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരമാക്രിയാണ് ...'
ഇടിവെട്ടിയപോലെ സിജിമോന്‍ നിന്നു...
അപ്പൊ വികാരി അച്ചന്റെ ശബ്ദം, 'മാണി സാറേ നിന്നെ..അത് ഒരു അബദ്ധം പറ്റിയതാ..'
' അച്ഛനൊന്നും പറയണ്ട.. കുഞ്ഞൂഞ്ഞിന്റെ കൊച്ചുമോനല്ലേ അവന്‍ , അവന്‍ മനപൂര്‍വം എന്നെ കളിയാക്കിയതാ.. നിങ്ങളെല്ലാം ഉണ്ട് അതിന്റെ കൂടെ...'
' മാണിസാറേ ..'
'പോണം ഹേ..'
2010, ജൂൺ 12, ശനിയാഴ്‌ച
പാപ്പിചേട്ടനും പന്നിയെലിയും
തുടരന്‍ കഥകളോട് വായനകാര്‍ക്കുള്ള പ്രതികരണം കണക്കാക്കി ഞാന്‍ എന്റെ എഴുത്ത് ശൈലി മാറ്റുകയാണ്. ഇനി ഇത് പോലുള്ള നുറുങ്ങുകളായിരിക്കും പോസ്റ്റ് ചെയ്യുക, അഭിപ്രായം അറിയിക്കുമല്ലോ? .
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു രണ്ടാം ക്ലാസ്സുകാരെന്റെ അടുത്ത് 'എലിയുടെ ശത്രു ആര്?' എന്ന് ചോദിച്ചാല്‍ അവന്‍ ഒന്ന് സംശയിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
ചോദ്യത്തിന് ചില കുട്ടികള്‍ ' പൂച്ച' എന്നും മറ്റു ചിലര്‍ ' പാപ്പിചേട്ടന്‍' എന്നുമായിരിക്കും ഉത്തരം തരിക,
ആദ്യത്തെ ഉത്തരം തികച്ചും നോര്‍മല്‍ ആയതു കൊണ്ടു രണ്ടാമത്തെ ഉത്തരത്തിലേക്കു കടക്കാം.
പാപ്പിചെട്ടന്‍ ഞങ്ങളുടെ പള്ളിയിലെ കുശിനിക്കാരന്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന , കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍. ആമസോണ്‍ വനാന്തരങ്ങോളോട് കിട പിടിക്കുന്ന താടിയും മീശയും ആണ് അദ്ദേഹത്തിന്റെ ഏക പ്രത്യേകത.
രാത്രി സമയത്ത് ഒരു കറ്റ ചൂട്ടും കത്തിച്ചു വീശി, റബ്ബര്‍ തോട്ടത്തിന് നടുവില്‍ കൂടിയുള്ള ഒരു തൊണ്ടില്‍ കൂടി യാത്ര ചെയ്തു വേണം അദ്ദേഹത്തിന് തന്റെ വീട്ടിലെത്താന്‍.
അങ്ങിനെ ഒരു രാത്രി , പാപ്പി ചേട്ടന്‍ യാത്ര ചെയ്യുമ്പോ അത് വഴി സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞു തന്റെ വീട്ടിലേക്കു സാധനങ്ങളുമായി പോവുകയായിരുന്ന ഒരു പന്നി എലി ചൂട്ടു വെളിച്ചം കണ്ടു ' യെല്ലോ സിഗ്നല്‍' ആണെന്ന് ധരിച്ചു തൊണ്ടില്‍ വെയിറ്റ് ചെയ്യുവാനിടയായി. ചൂട്ടിന്റെ രൂക്ഷമായ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ച എലി, 'ഡിം ദ ലയ്റ്റ് ഗോഡ് ഡാം ഇറ്റ് ' എന്ന് അസഹ്യനായി വിളിച്ചു പറഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പാപ്പിചെട്ടന്‍ ഇത് മനസ്സില്ലാക്കാതെ എലി തന്റെ നേരെ നോക്കി പല്ലിളിച്ചു ചീറ്റുവാനെന്നോ മറ്റോ തെറ്റിദ്ധരിച്ചു ചൂട്ടു കറ്റ നേരെ എലിയാചെന്റെ മോന്തക്ക് വച്ച് കൊടുത്തു. ´
പൊള്ളലേറ്റ് വട്ടം ചാടിയ എലി ഉടന്‍ കണ്ണാടിയെടുത്തു മുഖം നോക്കി, താന്‍ കഷ്ടപ്പെട്ട് ഷേപ്പ് ചെയ്തെടുത്ത ഫ്രഞ്ച് താടി കരിഞ്ഞിരിക്കുന്നത് കണ്ടു അലറി കൊണ്ടു പാപ്പിചെട്ടന്റെ നേരെ പാഞ്ഞടുത്തു. ഇനി രക്ഷയില്ല എന്ന് കണ്ട പാപ്പിചേട്ടന്‍ നൂറേല്‍ വണ്ടി വിട്ടു, എലിയാണെങ്കില്‍ 'നിന്നെ ഇന്ന് ഞാന്‍ കൊല്ലുവെടാ' എന്ന് പറഞ്ഞു പുറകെയും.
വീല്‍ ബേസ് കൂടുതലുള്ള പാപ്പിചേട്ടന്‍ സെക്കന്റുകളുടെ മാര്‍ജിനില്‍ തന്റെ വീട്ടിലെത്തിയെങ്കിലും കതകു അടച്ചിരുന്ന കൊണ്ടു അകത്തു കയറാന്‍ പറ്റാതെ വന്നു കതകില്‍ ഇടിച്ചു നിന്നു. ' അയ്യോ എടീ കതകു തുറക്കോ ' എന്ന് വിളിച്ചു കതകില്‍ ഇടിക്കുന്നതിനിടയില്‍ പന്നിഎലി വന്നു പാപ്പിചെട്ടന്റെ കാലേല്‍ വന്‍ പണി കൊടുത്തു തിരിച്ചോടി.
' ) ' ആകൃതിയിലുള്ള ആയുധം കൊണ്ടു പാപ്പിചെട്ടനെ ആക്രമിച്ച എലിക്കെതിരെ നടപടി എടുത്തെങ്കിലും, ഒരു പെര എലി ആണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനു മുന്‍പ് ചോദ്യം ചെയ്യലിനിടയില്‍ ആ എലി കൊല്ലപ്പെട്ടു.
( ഇതോടെ പാപ്പിചേട്ടന്‍ എലികളെ തന്റെ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിക്കുകയും പില്‍ക്കാലത്ത് അവര്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ തന്റെ താടിയും മീശയും വരെ ബലി കൊടുക്കുകയും ചെയ്തു.. ആ കഥ പിന്നീട് വിവരിക്കാം)
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു രണ്ടാം ക്ലാസ്സുകാരെന്റെ അടുത്ത് 'എലിയുടെ ശത്രു ആര്?' എന്ന് ചോദിച്ചാല്‍ അവന്‍ ഒന്ന് സംശയിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
ചോദ്യത്തിന് ചില കുട്ടികള്‍ ' പൂച്ച' എന്നും മറ്റു ചിലര്‍ ' പാപ്പിചേട്ടന്‍' എന്നുമായിരിക്കും ഉത്തരം തരിക,
ആദ്യത്തെ ഉത്തരം തികച്ചും നോര്‍മല്‍ ആയതു കൊണ്ടു രണ്ടാമത്തെ ഉത്തരത്തിലേക്കു കടക്കാം.
പാപ്പിചെട്ടന്‍ ഞങ്ങളുടെ പള്ളിയിലെ കുശിനിക്കാരന്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന , കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍. ആമസോണ്‍ വനാന്തരങ്ങോളോട് കിട പിടിക്കുന്ന താടിയും മീശയും ആണ് അദ്ദേഹത്തിന്റെ ഏക പ്രത്യേകത.
രാത്രി സമയത്ത് ഒരു കറ്റ ചൂട്ടും കത്തിച്ചു വീശി, റബ്ബര്‍ തോട്ടത്തിന് നടുവില്‍ കൂടിയുള്ള ഒരു തൊണ്ടില്‍ കൂടി യാത്ര ചെയ്തു വേണം അദ്ദേഹത്തിന് തന്റെ വീട്ടിലെത്താന്‍.
അങ്ങിനെ ഒരു രാത്രി , പാപ്പി ചേട്ടന്‍ യാത്ര ചെയ്യുമ്പോ അത് വഴി സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞു തന്റെ വീട്ടിലേക്കു സാധനങ്ങളുമായി പോവുകയായിരുന്ന ഒരു പന്നി എലി ചൂട്ടു വെളിച്ചം കണ്ടു ' യെല്ലോ സിഗ്നല്‍' ആണെന്ന് ധരിച്ചു തൊണ്ടില്‍ വെയിറ്റ് ചെയ്യുവാനിടയായി. ചൂട്ടിന്റെ രൂക്ഷമായ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ച എലി, 'ഡിം ദ ലയ്റ്റ് ഗോഡ് ഡാം ഇറ്റ് ' എന്ന് അസഹ്യനായി വിളിച്ചു പറഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പാപ്പിചെട്ടന്‍ ഇത് മനസ്സില്ലാക്കാതെ എലി തന്റെ നേരെ നോക്കി പല്ലിളിച്ചു ചീറ്റുവാനെന്നോ മറ്റോ തെറ്റിദ്ധരിച്ചു ചൂട്ടു കറ്റ നേരെ എലിയാചെന്റെ മോന്തക്ക് വച്ച് കൊടുത്തു. ´
പൊള്ളലേറ്റ് വട്ടം ചാടിയ എലി ഉടന്‍ കണ്ണാടിയെടുത്തു മുഖം നോക്കി, താന്‍ കഷ്ടപ്പെട്ട് ഷേപ്പ് ചെയ്തെടുത്ത ഫ്രഞ്ച് താടി കരിഞ്ഞിരിക്കുന്നത് കണ്ടു അലറി കൊണ്ടു പാപ്പിചെട്ടന്റെ നേരെ പാഞ്ഞടുത്തു. ഇനി രക്ഷയില്ല എന്ന് കണ്ട പാപ്പിചേട്ടന്‍ നൂറേല്‍ വണ്ടി വിട്ടു, എലിയാണെങ്കില്‍ 'നിന്നെ ഇന്ന് ഞാന്‍ കൊല്ലുവെടാ' എന്ന് പറഞ്ഞു പുറകെയും.
വീല്‍ ബേസ് കൂടുതലുള്ള പാപ്പിചേട്ടന്‍ സെക്കന്റുകളുടെ മാര്‍ജിനില്‍ തന്റെ വീട്ടിലെത്തിയെങ്കിലും കതകു അടച്ചിരുന്ന കൊണ്ടു അകത്തു കയറാന്‍ പറ്റാതെ വന്നു കതകില്‍ ഇടിച്ചു നിന്നു. ' അയ്യോ എടീ കതകു തുറക്കോ ' എന്ന് വിളിച്ചു കതകില്‍ ഇടിക്കുന്നതിനിടയില്‍ പന്നിഎലി വന്നു പാപ്പിചെട്ടന്റെ കാലേല്‍ വന്‍ പണി കൊടുത്തു തിരിച്ചോടി.
' ) ' ആകൃതിയിലുള്ള ആയുധം കൊണ്ടു പാപ്പിചെട്ടനെ ആക്രമിച്ച എലിക്കെതിരെ നടപടി എടുത്തെങ്കിലും, ഒരു പെര എലി ആണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനു മുന്‍പ് ചോദ്യം ചെയ്യലിനിടയില്‍ ആ എലി കൊല്ലപ്പെട്ടു.
( ഇതോടെ പാപ്പിചേട്ടന്‍ എലികളെ തന്റെ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിക്കുകയും പില്‍ക്കാലത്ത് അവര്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ തന്റെ താടിയും മീശയും വരെ ബലി കൊടുക്കുകയും ചെയ്തു.. ആ കഥ പിന്നീട് വിവരിക്കാം)
2010, ജൂൺ 11, വെള്ളിയാഴ്‌ച
ആചാര്യ ദേവോ ഭവ:
മൂക്കിനു താഴെ കറുപ്പ് തെളിഞ്ഞു തുടങ്ങിയപ്പോള്‍ എല്ലാ ആണ്‍ പുള്ളൈ കളേം പോലെ ഈ ഉള്ളവനും ഒരു ആശ. മറ്റൊന്നുമല്ല , ഒന്ന് മദ്യപാനം കുടിക്കണം.
ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ വിശുദ്ധന്മാരെ അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. എന്റെ ജ്യേഷ്ഠ സ്ഥാനിയും അന്നത്തെ ഒരു കോളേജ് കുമാരനും, ബഹുമുഖ പ്രതിഭയുമായ തോമ്മിച്ചായന്‍ തന്നെ ആശ്രയം എന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ഥത കാണിച്ചിരുന്ന തോമ്മിച്ചായന്‍, എന്റെ 'വീശിനിരുത്ത്' അദ്ദേഹത്തിന്റെ കോളേജ് ന്റെ അടുത്തുള്ള ' അങ്ങനവാടി ' ഷാപ്പില്‍ അറേഞ്ച് ചെയ്യുകയും, നാക്കില്‍ എഴുതാനുള്ള അച്ചാര്‍ പ്രത്യേകം എടുത്തു വയ്പ്പിക്കുകയും ചെയ്തു.
എന്നെപോലുള്ള പൈതങ്ങള്‍ ഹരിശ്രീ കുറിക്കാന്‍ എത്തിയിരുന്നത് കൊണ്ടാണ് ആ ഭാഗത്തുള്ള മൂത്ത കുടിയന്മാര്‍ ആ ഷാപ്പിനു 'അങ്ങനവാടി' എന്ന് പേരിട്ടത്.
അവിടെ നിന്നും തുടങ്ങിയ ആര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
ചെറുകിട കോളേജ് രാഷ്ട്രിയവും, 'അങ്ങനവാടിയിലെ ' അധ്യാപനവും ഒക്കെ ആയി നടന്ന അദ്ദേഹം ഒരിക്കല്‍ ' ബീഹാരിന്റെയും നാഗലന്റിന്റെയും' ചില രാഷ്ട്രീയ കാര്യങ്ങളെ തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതന്‍ ആയി. ( ഷാപ്പില്‍ വന്ന ഒരു പാവം അബ്കാരിയുമായി ഉണ്ടായ സംഖട്ടനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയെതെന്നു ആരൊക്കെയോ പറയുന്ന കേട്ടിരുന്നു).
എന്തായാലും വീട്ടുകാര്‍ അദ്ദേഹത്തെ ഒന്ന് 'നന്നാക്കി എടുക്കണം' എന്ന് തീരുമാനിച്ചു അദ്ദേഹത്തിന്റെ ഒളിവു കാലം ഹൈ റേന്ജില്‍ ഉള്ള ഞങ്ങളുടെ കൊച്ചപ്പന്റെ വീട്ടില്‍ ആണെന്ന് ഉറപ്പിച്ചു. കൊച്ചപ്പനും അദ്ദേഹത്തിന്റെ മൂന്നു മക്കളും തികഞ്ഞ വിശ്വാസികളും , മദ്യവിരോധികളും , കടിനാധ്വാനികളും ആയിരുന്നു. അവിടത്തെ ഒളിവു കാലം തോമ്മിച്ചായനെ തീര്‍ച്ചയായും ഒരു നല്ല മനുഷ്യനാക്കി മാറ്റി എടുക്കും എന്ന് ഞാന്‍ വിഷമത്തോടെ മനസ്സിലാക്കി.
ആഴ്ചകള്‍ക്ക് ശേഷം തോമ്മിച്ചായന്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു, ആളാകെ മാറി, ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളീല്‍ പോകുന്നു, രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥന, ഷാപ്പില്‍ പോകാറെ ഇല്ല. അങ്ങിനെ ആക മാറ്റം. എന്നതായാലും ഞാന്‍ അനാഥന്‍ ആവുകയും, വീണ്ടും സ്വന്തം ക്ലാസ്സിലെ ബീഡിക്കുറ്റി സംഖത്തില്‍ തിരിച്ചു കയറുകയും ചെയ്തു.
അങ്ങിനെ ഇരിക്കെ ഈസ്റെര്‍ എത്തി. 'ഈസ്റെര്നു തൊമ്മിയുടെ തനി നിറം പുറത്താവും, അവന്‍ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും' എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു നിന്ന പഴയ കമ്പനികളെയും, ഈ ശിഷ്യനെയും വളരെ ക്രൂരമായ രീതിയില്‍ ഈസ്റെര്‍ സ്തുതി പറഞ്ഞു തോമ്മിച്ചായന്‍ ഒഴിവാക്കി വിട്ടു, അപ്പന്റെയും അമ്മയുടെയും കൂടെ വിനയാന്വിതനായി രാത്രി കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോകുന്ന തൊമ്മിയെ വിശ്വാസം വരാതെ ഞങ്ങള്‍ നോക്കി നിന്നു.
അങ്ങിനെ ഈസ്റെര്‍ കഴിഞ്ഞു പോയി, പിറ്റേന്ന് രാവിലെ വീടിനെ നടുക്കി കൊണ്ടു ഒരു ഫോണ്‍ കാള്‍,
തോമ്മിച്ചായനെ കാണാനില്ല!!!!!...
എല്ലാവരും അവിടെ വീട്ടില്‍ കൂടിയിരിക്കുന്നു. ഞാനും അപ്പനും വല്ല്യപ്പച്ചനും നേരെ വണ്ടി എടുത്തു തോമ്മിച്ച്ചായന്റെ വീട്ടിലെത്തി. അവിടെ ആണെങ്കില്‍ ഒരു മരിച്ച വീട്ടിലെ പരുവം. മിറ്റത്തും വീട്ടിലും എല്ലാം ആള്‍ക്കാര്‍. തോമ്മിചായന്റെ അമ്മ ബോധം കെട്ടു കിടക്കുന്നു, അപ്പന്‍ ആകപ്പാടെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു.
' ഇന്നലെ ഉച്ച വരെ വീട്ടില്‍ ഉണ്ടായിരുന്നു , ഊണുകഴിഞ്ഞു പറമ്പിലേക്ക് കൃഷി നോക്കാന്‍ ഇറങ്ങിയതാനത്രേ. ഒളിവില്‍ നിന്നു വന്നതില്‍ പിന്നെ കൃഷിയില്‍ എല്ലാം താല്പര്യം കാണിച്ചിരുന്നു. കുന്നിന്‍ മുകളില്‍ വാഴ കന്നു വക്കുകയും സ്ഥിരമായി വെള്ളം കോരി കൊണ്ടെ ഒഴിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്ന ചെക്കനാ , ' അയലോക്കം കാര്‍ തമ്മില്‍ തമ്മില്‍ പറയുന്നു.
' ഇനി ആ പഴയ തല്ലു കേസ് , മറ്റവന്‍ മാര്‍ അപായപ്പെടുതിയതാണോ ചെറുക്കനെ?'. വേറൊരാള്‍ സംശയം പറയുന്നു.
ഇത് കേട്ടതോടെ എനിക്കും ഒരു ചെറിയ പേടി തോന്നി തുടങ്ങി.
പെട്ടന്ന് തോമ്മിചായന്റെ വീട്ടിലെ പണിക്കാരന്‍ ഓടി വരുന്നു, ...' അച്ചായോ , അച്ചായോ, ...തൊമ്മി കുഞ്ഞു..'
ങേ..എന്നതാട.. പേരപ്പന്റെ ശബ്ദത്തില്‍ ഒരു കരച്ചിലിന്റെ ടോണ്‍.
..' തൊമ്മി കുഞ്ഞു....തൊമ്മി കുഞ്ഞു ആണ്ടെ മോളില്‍..തോട്ടത്തിലെ പണിപ്പുരയില്‍....'
'അയ്യോ ....എന്റെ മോനെ..' ബോധം തെളിഞ്ഞു വന്ന തോമ്മീടമ്മ ഓടി ഹാള്‍ വരെ എത്തി വീണ്ടും ബോധം കെട്ടു വീണു.
..നില വിളിച്ചു കൊണ്ടു പേരപ്പനും, ഞങ്ങളും, അയല്‍വക്കോം കാരും എല്ലാരും കുന്നിന്‍ മോളിലെ തോട്ടത്തിലേക്ക് ഓടി... നല്ല ഫിട്നെസ്സ് ഉള്ള ചെറുപ്പക്കാരും തൊമ്മി ടെ അപ്പനും ആദ്യം മോളിലെത്തി...ജനലില്‍ കൂടി നോക്കിയപ്പോ കണ്ട കാഴ്ച..തോമ്മിച്ചായന്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു... തല വല്ലാതെ ചെരിഞ്ഞു ഹോ.ഒന്നേ നോക്കിയുള്ളൂ .
താക്കൊലെടുത്തില്ല..ഒന്നും നോക്കാതെ ഞങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കേറി.. പേരപ്പന്‍ ഓടി ചെന്ന് മകനെ വാരി എടുത്തു തല മടിയില്‍ വച്ച്....' എന്റെ പോന്നു മോനെ..എന്നും പറഞ്ഞു സ്വന്തം നെഞ്ചത്ത് ഒരടി...'
പെട്ടന്ന്.. അതാ.. തോമ്മിച്ചായന്‍ ഒരനക്കം. ..
..'ആഴ്ഹ ... ആരാ..' ങേ..
പെട്ടന്ന് ശവം അനങ്ങിയപ്പോ പേരപ്പന്‍ ഒന്ന് ഞെട്ടി..
..ബുദ്ധി മുട്ടി ശവം കൈ വശങ്ങളില്‍ കുത്തി ഇരിക്കാന്‍ ശ്രമിക്കുന്നു..ചുറ്റും നോക്കുന്നു..
..ങേ..ചുറ്റും നോക്കിയപ്പോ ഞെട്ടി പോയത് ഞങ്ങളാണ്.. പണി സാധനങ്ങളും മറ്റും വയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആ ' കൊച്ചുപെര' ഒരു കെമിസ്ട്രി ലാബ് ആയി മാറിയിരിക്കുന്നു..
കോണിക്കല്‍ ഫ്ലാസ്ക് നു പകരം മണ്‍കുടങ്ങള്‍, ചിലതിന്റെ മുകളില്‍ വെള്ളം നിറച്ച ചട്ടികള്‍, ട്യൂബ് കള്‍.. മൊത്തത്തില്‍ ഒരു കിപ്പ്സ് അപ്പരടസ് സെറ്റ്അപ്. ഒരു ട്യൂബ് ന്റെ അറ്റം ഒരു കുപ്പിയിലേക്ക് ഇറങ്ങിയിരിക്കുന്നു. അതില്‍ തെളി നീര് പോലെ എന്തോ വന്നു വീഴുന്നുണ്ട്...
ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ ക്ലിയര്‍ ആണ്. കുറഞ്ഞ ഇന്ഫ്ര സ്ട്രക്ട്ചെര്‍ ഇല്‍ ചാരായം വാറ്റാന്‍ ഹൈ റേന്ജില്‍ നിന്നു പഠിച്ചു വന്നതാണ് എന്റെ ഗുരു. ഈസ്റെര്‍ ദിവസം പഠിച്ച പണി ഒന്ന് ടേസ്റ്റ് ചെയ്തുകളയാം എന്ന് ഉദ്ദേശിച്ചു ഉണ്ടാക്കിയ സെറ്റ് അപ്പ് ആയിരുന്നു. പക്ഷെ മിക്സിംഗ് ഇല്‍ ഉണ്ടായ പാകപ്പിഴ മൂലം ആള്‍ ഉദ്ദേശം 18 മണിക്കൂറോളം ഓഫ് ആയി പോയ്യി.
കാര്യം മനസ്സിലായ പേരപ്പന്‍ ക*+#"§*'## ടെ മോനെ..എന്ന് അലറി കൊണ്ടു തറയില്‍ ഇരുന്ന ഇരുപ്പില്‍ എന്റെ ഗുരുവിനിട്ടു ഒറ്റ ചവിട്ടായിരുന്നു...
ഏതായാലും ഗുരു വഴിപിഴച്ചു പോയിട്ടില്ലല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.
..
ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ വിശുദ്ധന്മാരെ അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. എന്റെ ജ്യേഷ്ഠ സ്ഥാനിയും അന്നത്തെ ഒരു കോളേജ് കുമാരനും, ബഹുമുഖ പ്രതിഭയുമായ തോമ്മിച്ചായന്‍ തന്നെ ആശ്രയം എന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ഥത കാണിച്ചിരുന്ന തോമ്മിച്ചായന്‍, എന്റെ 'വീശിനിരുത്ത്' അദ്ദേഹത്തിന്റെ കോളേജ് ന്റെ അടുത്തുള്ള ' അങ്ങനവാടി ' ഷാപ്പില്‍ അറേഞ്ച് ചെയ്യുകയും, നാക്കില്‍ എഴുതാനുള്ള അച്ചാര്‍ പ്രത്യേകം എടുത്തു വയ്പ്പിക്കുകയും ചെയ്തു.
എന്നെപോലുള്ള പൈതങ്ങള്‍ ഹരിശ്രീ കുറിക്കാന്‍ എത്തിയിരുന്നത് കൊണ്ടാണ് ആ ഭാഗത്തുള്ള മൂത്ത കുടിയന്മാര്‍ ആ ഷാപ്പിനു 'അങ്ങനവാടി' എന്ന് പേരിട്ടത്.
അവിടെ നിന്നും തുടങ്ങിയ ആര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
ചെറുകിട കോളേജ് രാഷ്ട്രിയവും, 'അങ്ങനവാടിയിലെ ' അധ്യാപനവും ഒക്കെ ആയി നടന്ന അദ്ദേഹം ഒരിക്കല്‍ ' ബീഹാരിന്റെയും നാഗലന്റിന്റെയും' ചില രാഷ്ട്രീയ കാര്യങ്ങളെ തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതന്‍ ആയി. ( ഷാപ്പില്‍ വന്ന ഒരു പാവം അബ്കാരിയുമായി ഉണ്ടായ സംഖട്ടനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയെതെന്നു ആരൊക്കെയോ പറയുന്ന കേട്ടിരുന്നു).
എന്തായാലും വീട്ടുകാര്‍ അദ്ദേഹത്തെ ഒന്ന് 'നന്നാക്കി എടുക്കണം' എന്ന് തീരുമാനിച്ചു അദ്ദേഹത്തിന്റെ ഒളിവു കാലം ഹൈ റേന്ജില്‍ ഉള്ള ഞങ്ങളുടെ കൊച്ചപ്പന്റെ വീട്ടില്‍ ആണെന്ന് ഉറപ്പിച്ചു. കൊച്ചപ്പനും അദ്ദേഹത്തിന്റെ മൂന്നു മക്കളും തികഞ്ഞ വിശ്വാസികളും , മദ്യവിരോധികളും , കടിനാധ്വാനികളും ആയിരുന്നു. അവിടത്തെ ഒളിവു കാലം തോമ്മിച്ചായനെ തീര്‍ച്ചയായും ഒരു നല്ല മനുഷ്യനാക്കി മാറ്റി എടുക്കും എന്ന് ഞാന്‍ വിഷമത്തോടെ മനസ്സിലാക്കി.
ആഴ്ചകള്‍ക്ക് ശേഷം തോമ്മിച്ചായന്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു, ആളാകെ മാറി, ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളീല്‍ പോകുന്നു, രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥന, ഷാപ്പില്‍ പോകാറെ ഇല്ല. അങ്ങിനെ ആക മാറ്റം. എന്നതായാലും ഞാന്‍ അനാഥന്‍ ആവുകയും, വീണ്ടും സ്വന്തം ക്ലാസ്സിലെ ബീഡിക്കുറ്റി സംഖത്തില്‍ തിരിച്ചു കയറുകയും ചെയ്തു.
അങ്ങിനെ ഇരിക്കെ ഈസ്റെര്‍ എത്തി. 'ഈസ്റെര്നു തൊമ്മിയുടെ തനി നിറം പുറത്താവും, അവന്‍ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും' എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു നിന്ന പഴയ കമ്പനികളെയും, ഈ ശിഷ്യനെയും വളരെ ക്രൂരമായ രീതിയില്‍ ഈസ്റെര്‍ സ്തുതി പറഞ്ഞു തോമ്മിച്ചായന്‍ ഒഴിവാക്കി വിട്ടു, അപ്പന്റെയും അമ്മയുടെയും കൂടെ വിനയാന്വിതനായി രാത്രി കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോകുന്ന തൊമ്മിയെ വിശ്വാസം വരാതെ ഞങ്ങള്‍ നോക്കി നിന്നു.
അങ്ങിനെ ഈസ്റെര്‍ കഴിഞ്ഞു പോയി, പിറ്റേന്ന് രാവിലെ വീടിനെ നടുക്കി കൊണ്ടു ഒരു ഫോണ്‍ കാള്‍,
തോമ്മിച്ചായനെ കാണാനില്ല!!!!!...
എല്ലാവരും അവിടെ വീട്ടില്‍ കൂടിയിരിക്കുന്നു. ഞാനും അപ്പനും വല്ല്യപ്പച്ചനും നേരെ വണ്ടി എടുത്തു തോമ്മിച്ച്ചായന്റെ വീട്ടിലെത്തി. അവിടെ ആണെങ്കില്‍ ഒരു മരിച്ച വീട്ടിലെ പരുവം. മിറ്റത്തും വീട്ടിലും എല്ലാം ആള്‍ക്കാര്‍. തോമ്മിചായന്റെ അമ്മ ബോധം കെട്ടു കിടക്കുന്നു, അപ്പന്‍ ആകപ്പാടെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു.
' ഇന്നലെ ഉച്ച വരെ വീട്ടില്‍ ഉണ്ടായിരുന്നു , ഊണുകഴിഞ്ഞു പറമ്പിലേക്ക് കൃഷി നോക്കാന്‍ ഇറങ്ങിയതാനത്രേ. ഒളിവില്‍ നിന്നു വന്നതില്‍ പിന്നെ കൃഷിയില്‍ എല്ലാം താല്പര്യം കാണിച്ചിരുന്നു. കുന്നിന്‍ മുകളില്‍ വാഴ കന്നു വക്കുകയും സ്ഥിരമായി വെള്ളം കോരി കൊണ്ടെ ഒഴിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്ന ചെക്കനാ , ' അയലോക്കം കാര്‍ തമ്മില്‍ തമ്മില്‍ പറയുന്നു.
' ഇനി ആ പഴയ തല്ലു കേസ് , മറ്റവന്‍ മാര്‍ അപായപ്പെടുതിയതാണോ ചെറുക്കനെ?'. വേറൊരാള്‍ സംശയം പറയുന്നു.
ഇത് കേട്ടതോടെ എനിക്കും ഒരു ചെറിയ പേടി തോന്നി തുടങ്ങി.
പെട്ടന്ന് തോമ്മിചായന്റെ വീട്ടിലെ പണിക്കാരന്‍ ഓടി വരുന്നു, ...' അച്ചായോ , അച്ചായോ, ...തൊമ്മി കുഞ്ഞു..'
ങേ..എന്നതാട.. പേരപ്പന്റെ ശബ്ദത്തില്‍ ഒരു കരച്ചിലിന്റെ ടോണ്‍.
..' തൊമ്മി കുഞ്ഞു....തൊമ്മി കുഞ്ഞു ആണ്ടെ മോളില്‍..തോട്ടത്തിലെ പണിപ്പുരയില്‍....'
'അയ്യോ ....എന്റെ മോനെ..' ബോധം തെളിഞ്ഞു വന്ന തോമ്മീടമ്മ ഓടി ഹാള്‍ വരെ എത്തി വീണ്ടും ബോധം കെട്ടു വീണു.
..നില വിളിച്ചു കൊണ്ടു പേരപ്പനും, ഞങ്ങളും, അയല്‍വക്കോം കാരും എല്ലാരും കുന്നിന്‍ മോളിലെ തോട്ടത്തിലേക്ക് ഓടി... നല്ല ഫിട്നെസ്സ് ഉള്ള ചെറുപ്പക്കാരും തൊമ്മി ടെ അപ്പനും ആദ്യം മോളിലെത്തി...ജനലില്‍ കൂടി നോക്കിയപ്പോ കണ്ട കാഴ്ച..തോമ്മിച്ചായന്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു... തല വല്ലാതെ ചെരിഞ്ഞു ഹോ.ഒന്നേ നോക്കിയുള്ളൂ .
താക്കൊലെടുത്തില്ല..ഒന്നും നോക്കാതെ ഞങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കേറി.. പേരപ്പന്‍ ഓടി ചെന്ന് മകനെ വാരി എടുത്തു തല മടിയില്‍ വച്ച്....' എന്റെ പോന്നു മോനെ..എന്നും പറഞ്ഞു സ്വന്തം നെഞ്ചത്ത് ഒരടി...'
പെട്ടന്ന്.. അതാ.. തോമ്മിച്ചായന്‍ ഒരനക്കം. ..
..'ആഴ്ഹ ... ആരാ..' ങേ..
പെട്ടന്ന് ശവം അനങ്ങിയപ്പോ പേരപ്പന്‍ ഒന്ന് ഞെട്ടി..
..ബുദ്ധി മുട്ടി ശവം കൈ വശങ്ങളില്‍ കുത്തി ഇരിക്കാന്‍ ശ്രമിക്കുന്നു..ചുറ്റും നോക്കുന്നു..
..ങേ..ചുറ്റും നോക്കിയപ്പോ ഞെട്ടി പോയത് ഞങ്ങളാണ്.. പണി സാധനങ്ങളും മറ്റും വയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആ ' കൊച്ചുപെര' ഒരു കെമിസ്ട്രി ലാബ് ആയി മാറിയിരിക്കുന്നു..
കോണിക്കല്‍ ഫ്ലാസ്ക് നു പകരം മണ്‍കുടങ്ങള്‍, ചിലതിന്റെ മുകളില്‍ വെള്ളം നിറച്ച ചട്ടികള്‍, ട്യൂബ് കള്‍.. മൊത്തത്തില്‍ ഒരു കിപ്പ്സ് അപ്പരടസ് സെറ്റ്അപ്. ഒരു ട്യൂബ് ന്റെ അറ്റം ഒരു കുപ്പിയിലേക്ക് ഇറങ്ങിയിരിക്കുന്നു. അതില്‍ തെളി നീര് പോലെ എന്തോ വന്നു വീഴുന്നുണ്ട്...
ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ ക്ലിയര്‍ ആണ്. കുറഞ്ഞ ഇന്ഫ്ര സ്ട്രക്ട്ചെര്‍ ഇല്‍ ചാരായം വാറ്റാന്‍ ഹൈ റേന്ജില്‍ നിന്നു പഠിച്ചു വന്നതാണ് എന്റെ ഗുരു. ഈസ്റെര്‍ ദിവസം പഠിച്ച പണി ഒന്ന് ടേസ്റ്റ് ചെയ്തുകളയാം എന്ന് ഉദ്ദേശിച്ചു ഉണ്ടാക്കിയ സെറ്റ് അപ്പ് ആയിരുന്നു. പക്ഷെ മിക്സിംഗ് ഇല്‍ ഉണ്ടായ പാകപ്പിഴ മൂലം ആള്‍ ഉദ്ദേശം 18 മണിക്കൂറോളം ഓഫ് ആയി പോയ്യി.
കാര്യം മനസ്സിലായ പേരപ്പന്‍ ക*+#"§*'## ടെ മോനെ..എന്ന് അലറി കൊണ്ടു തറയില്‍ ഇരുന്ന ഇരുപ്പില്‍ എന്റെ ഗുരുവിനിട്ടു ഒറ്റ ചവിട്ടായിരുന്നു...
ഏതായാലും ഗുരു വഴിപിഴച്ചു പോയിട്ടില്ലല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.
..
2010, ജൂൺ 5, ശനിയാഴ്‌ച
നെത്തല്ലൂരെ അമ്മച്ചി-3
മാസം തികഞ്ഞ ശിശുവിനെ ഇനിയും പിടിച്ചു വയ്ക്കാന്‍ പറ്റില്ലാ..ദാ ഡെലിവറി ആയി..
അങ്ങിനെ ചിന്താനിമഗ്നനായ എന്നെയും , എന്റെ അടുത്ത് കണ്ണുകള്‍ പാതി അടച്ചു, വാ പൊളിച്ചു, പരാമര്‍ അടിച്ചു ചത്ത പൂച്ചയെപോലെ ഇരുന്നുറങ്ങുന്ന മുപ്ലിയെയും കൊണ്ടു ബസ് പാലാ സ്ടാന്റിലേക്ക് കയറുന്നു.
ഷൂമാക്കര്‍ തന്റെ വകയില്‍ ഒരമ്മാവന്‍ ആണന്നു തോന്നുന്ന വിധം ഡ്രൈവര്‍ 90 ഡിഗ്രി വണ്ടി വീശി സ്ടാന്റിലേക്ക് കയറ്റി , അത്രയും നേരം കൊണ്ടു ഒരു കളരി അഭ്യാസിയെ പോലെ വാതില് വരെ എത്തിയ ഒരു ആന്റി സാന്റ് ഡ്രിഫ്റ്റ് ചെയ്ത ലാന്‍ഡ് ക്രൂയിസര്‍ പോലെ തിരിച്ചു പെട്ടി പുറത്തേക്കു പോയി.
വണ്ടി നിര്‍ത്തി, ഷിബുവും ഞാനും ഇറങ്ങി, മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടു ഞാന്‍ നമ്മുടെ ബസ്ന്റെ നേരെ നടന്നു,
ഓ ,,ഇത് പ്രാക്ക് തന്നെ, മുപ്ളി റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല, വര്‍ത്തമാനം പറഞ്ഞു ലവനും ഉണ്ട് എന്റെ കൂടെ വരുന്നു.
അവസാനം മറ്റു മാര്‍ഗമില്ലാതെ ഞാന്‍ പറഞ്ഞു , 'ഞാന്‍ ഈ വണ്ടിക്കു കേറുവാ,',
'ഞാനും അതിനു തന്നെയാടാ,.. നീ എങ്ങോട്ടാ, ?'
കുഴഞ്ഞു , എന്നാലും ആയുധം ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ, അതോ കൊണ്ടു, വച്ച് കാച്ചി. ' നെത്തല്ലൂര്‍ക്ക് '
'അവിടെ ആരാ ?' , വിടുന്ന ലക്ഷണം ഇല്ല .
'അവിടെ ഞങ്ങടെ ഒരമ്മച്ചി ഉണ്ട്, കാലൊടിഞ്ഞു കിടപ്പാ ', ( ഹും, ഇപ്പൊ അമ്മച്ചീടെ അസ്ഥി തന്നെ ഉണ്ടോ എന്ന് സംശയം ആണ്)
, എന്നാലും വച്ച് താങ്ങിക്കൊടുത്തു.
'ഞാന്‍ ചങ്ങനാശേരിക്കാ' ..മുപ്ളി ചോദിക്കാതെ തന്നെ മുരണ്ടു.
അങ്ങിനെ ഞങ്ങള്‍ രണ്ടും ബസില്‍ കയറി അടുത്തടുത്തുള്ള സീറ്റില്‍ ഇരുന്നു. അപ്പൊ കണ്ടു, നമ്മുടെ ഗുരു പയ്യെ വന്നു ഏറ്റവും പുറകിലെ സീറ്റില്‍ സ്ഥാനം പിടിക്കുന്നു.
അവന്‍ മുപ്ലിയെ കണ്ടു, മുപ്ലിക്കൊരു ഗുണം ഉണ്ട്, വണ്ടിയേല്‍ ഇരുന്നാല്‍ പിന്നെ ഉറങ്ങിക്കോളും. അത് കൊണ്ടു ഞങ്ങള്‍ ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തി.
വണ്ടി യാത്ര തുടങ്ങി, 'തുമ്പയും തുളസിയും...' പാട്ട് തകര്‍ക്കുന്നു.
അങ്ങിനെ വണ്ടി നെത്തല്ലൂര്‍ എത്താറായി , കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്ന് പറഞ്ഞപോലെ ദേ എണീറ്റ് വരുന്നു മുപ്ളി.
'നീ ഇവിടെ ഇറങ്ങുവല്ലേ..'
'അതെ'
'അപ്പൊ പിന്നെ കാണാം,'
'ശരി യെടാ നായിന്റെ മോനെ ' അവസാനത്തെ മൂന്നു വേര്‍ഡ് ഞാനങ്ങു മാസ്ക് ചെയ്തു ട്രാന്‍സ്മിറ്റ് കൊടുത്തു.
മുടിഞ്ഞ കളി, ഇനി ഇപ്പൊ അടുത്ത വണ്ടി വരണം. .ശോ ആദ്യത്തെ സീന്‍ എല്ലാം പോകുമല്ലോ ഈശ്വരാ..
അക്ഷമനായി ഞാന്‍ റോഡില്‍ കാത്തു നിന്നു. നേരെ എതിരെയുള്ള മാടക്കടയുടെ വശത്ത് ' ബെല്‍സ് വീക്കം' അടിച്ചു പരത്തി തിരിച്ചു ഉരുട്ടി കൊടുക്കുന്ന ഡോക്ടറുടെ പരസ്യം, അതിന്റെ പിന്നില്‍ കുളിക്കാന്‍ തയ്യാറായി, എന്നെ ഏറു കണ്ണ് ഇട്ടു നോക്കി നില്‍ക്കുന്ന നമ്മുടെ ലവള്‍. കാര്യം പടം ആണെങ്കിലും ഒരു 3D എഫെക്റ്റ് ഉണ്ട്.
ങേ അപ്പോഴാ ശ്രദ്ധിച്ചത്, ഇത് തുമ്പികളല്ല , വേറെ ഏതോ ചില കൊളവി കളാണ്. എന്തായാലും എന്ത് രണ്ടായാലും കുളിക്കുമല്ലോ അത് മതി.
ബസ് വന്നു, ചാടിക്കേറി, പിന്നീടുണ്ടായ 10 മിനിറ്റ് യാത്ര , ജീവിതത്തിലെ ഏറ്റവും നീണ്ട യാത്രകളില്‍ ഒന്നായിരുന്നു.
അവസാനം ഞാന്‍ കറുകച്ചാല്‍ സ്ടാന്റില്‍ ഇറങ്ങി. ഒളിമ്പിക്സ് നു ഓടുന്നവനെ പോലെ 'ഷാന്‍' ലക്ഷ്യമാക്കി ഞാന്‍ ഓടി.
ചെന്ന് ടിക്കെറ്റ് എടുത്തു , അകത്തു കേറി. ഒന്നും കാണാന്‍ വയ്യ, വെയിലത്ത് നിന്നു കേറിയിട്ടാകും , പയ്യെ കണ്ണ് അഡ്ജസ്റ്റ് ആയ്യി തുടങ്ങി.
ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത് അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.
എന്തെങ്കിലും ആട്ടു, താഴത്തെ ഒരു വരിയില്‍ ഒരു കൈ പൊങ്ങി ആടുന്നു. അത് നമ്മുടെ ഗുരു തന്നെ. നേരെ ചെന്ന് അതിന്റെ തൊട്ടു മുന്നില്‍ ഉള്ള വരിയില്‍ ഇരുന്നു. ഇതൊക്കെ ഒറ്റയ്ക്ക് ഇരുന്നു കാണുന്നത് ആണല്ലോ ഒരു ഇത്..അല്ലെ..?
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഒരുത്തന്‍ പുറകില്‍ നിന്നു അലമ്പുണ്ടാക്കുന്നു, ' എടാ പണിക്കു പോകാനുള്ളതാ,സമയം മിനക്കെടുത്താതെ എളുപ്പം ഇടെടാ'
പെട്ടന്ന് സ്ക്രീന്‍ ഇരുണ്ടു, കോളെജിലേക്ക് കൂട്ടുകാരിയുമായി ജീന്‍സും ടോപ്പുമിട്ട് പൊയ്ക്കൊണ്ടിരുന്ന നായിക, പെട്ടെന്ന് തനി കൂതറ ആയി തോട്ടരികത്തു നിന്നു കുളി തുടങ്ങി.
ആഹ തീയെറ്റെര്‍ മുഴുവന്‍ ആരവം. എത്ര ക്ഷമയും വിശാല ഹൃദയവും ഉള്ള മഹാന്മാര്‍. കലയെ അത് എങ്ങിനെ ആണോ അങ്ങിനെ ആസ്വദിക്കും( പിറന്ന പടി ആണെങ്കില്‍ ബഹു സന്തോഷം) . ഈ ഉള്ളവനും ആസ്വദിച്ചു മനസ്സില്‍ കുളി ആരംഭിച്ചു.
ആ തോടിനു മീനച്ചിലാറിന്റെ ഒരു കൈത്തോടിന്റെ ഒരു ലുക്കില്ലേ? , ആ കടവിന് ഞങ്ങടെ കടവിന്റെ ഒരു സെറ്റ് അപ്പ് ഇല്ലേ. എനിക്കവിടെ പോയി നിന്നു എരുമെയേ കുളിപ്പിച്ച് കൂടെ, അങ്ങിനെ പലതും മനസ്സില്‍ കൂടി കിടന്നു പോയി.
എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, ഇത് വരെനടന്നത് ഒന്നുമില്ല എണ്ണ ഭാവത്തില്‍, നമ്മുടെ നായിക, ഒരു കാല്‍ അലക്കുകല്ലേല്‍ കേറ്റി വച്ച് സോപ്പ് തേക്കാന്‍ ആരംഭിച്ചു..
തീയേറ്ററില്‍ നിശബ്ദത. എല്ലാവരും ശ്വാസം അടക്കി പിടിച്ചു കാണുകയാണ്, ഈ ഞാനും.
പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തോണ്ടി, തിരിഞ്ഞു നോക്കിയ ഞാന്‍ ഒളിഞ്ഞു നോട്ടക്കാരനെ കണ്ട യുവതിയെ പോലെ ഞെട്ടി വിറച്ചു. അത് മറ്റാരുമല്ലായിരുന്നു, നമ്മുടെ സ്വന്തം മുപ്ളി.
അലക്ക് കല്ലേല്‍ കാല് കേറ്റി വച്ച് സോപ്പ് തേക്കുന്ന നായികയെ നോക്കി കൊണ്ടു മുപ്ളി പറഞ്ഞു.
'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'
തലക്കകത്ത് നിന്നും ഒരായിരം മുപ്ളി വണ്ടുകള്‍ പറന്നു പൊങ്ങി,
തീര്‍ന്നു, എല്ലാം.
അങ്ങിനെ ചിന്താനിമഗ്നനായ എന്നെയും , എന്റെ അടുത്ത് കണ്ണുകള്‍ പാതി അടച്ചു, വാ പൊളിച്ചു, പരാമര്‍ അടിച്ചു ചത്ത പൂച്ചയെപോലെ ഇരുന്നുറങ്ങുന്ന മുപ്ലിയെയും കൊണ്ടു ബസ് പാലാ സ്ടാന്റിലേക്ക് കയറുന്നു.
ഷൂമാക്കര്‍ തന്റെ വകയില്‍ ഒരമ്മാവന്‍ ആണന്നു തോന്നുന്ന വിധം ഡ്രൈവര്‍ 90 ഡിഗ്രി വണ്ടി വീശി സ്ടാന്റിലേക്ക് കയറ്റി , അത്രയും നേരം കൊണ്ടു ഒരു കളരി അഭ്യാസിയെ പോലെ വാതില് വരെ എത്തിയ ഒരു ആന്റി സാന്റ് ഡ്രിഫ്റ്റ് ചെയ്ത ലാന്‍ഡ് ക്രൂയിസര്‍ പോലെ തിരിച്ചു പെട്ടി പുറത്തേക്കു പോയി.
വണ്ടി നിര്‍ത്തി, ഷിബുവും ഞാനും ഇറങ്ങി, മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടു ഞാന്‍ നമ്മുടെ ബസ്ന്റെ നേരെ നടന്നു,
ഓ ,,ഇത് പ്രാക്ക് തന്നെ, മുപ്ളി റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല, വര്‍ത്തമാനം പറഞ്ഞു ലവനും ഉണ്ട് എന്റെ കൂടെ വരുന്നു.
അവസാനം മറ്റു മാര്‍ഗമില്ലാതെ ഞാന്‍ പറഞ്ഞു , 'ഞാന്‍ ഈ വണ്ടിക്കു കേറുവാ,',
'ഞാനും അതിനു തന്നെയാടാ,.. നീ എങ്ങോട്ടാ, ?'
കുഴഞ്ഞു , എന്നാലും ആയുധം ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ, അതോ കൊണ്ടു, വച്ച് കാച്ചി. ' നെത്തല്ലൂര്‍ക്ക് '
'അവിടെ ആരാ ?' , വിടുന്ന ലക്ഷണം ഇല്ല .
'അവിടെ ഞങ്ങടെ ഒരമ്മച്ചി ഉണ്ട്, കാലൊടിഞ്ഞു കിടപ്പാ ', ( ഹും, ഇപ്പൊ അമ്മച്ചീടെ അസ്ഥി തന്നെ ഉണ്ടോ എന്ന് സംശയം ആണ്)
, എന്നാലും വച്ച് താങ്ങിക്കൊടുത്തു.
'ഞാന്‍ ചങ്ങനാശേരിക്കാ' ..മുപ്ളി ചോദിക്കാതെ തന്നെ മുരണ്ടു.
അങ്ങിനെ ഞങ്ങള്‍ രണ്ടും ബസില്‍ കയറി അടുത്തടുത്തുള്ള സീറ്റില്‍ ഇരുന്നു. അപ്പൊ കണ്ടു, നമ്മുടെ ഗുരു പയ്യെ വന്നു ഏറ്റവും പുറകിലെ സീറ്റില്‍ സ്ഥാനം പിടിക്കുന്നു.
അവന്‍ മുപ്ലിയെ കണ്ടു, മുപ്ലിക്കൊരു ഗുണം ഉണ്ട്, വണ്ടിയേല്‍ ഇരുന്നാല്‍ പിന്നെ ഉറങ്ങിക്കോളും. അത് കൊണ്ടു ഞങ്ങള്‍ ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തി.
വണ്ടി യാത്ര തുടങ്ങി, 'തുമ്പയും തുളസിയും...' പാട്ട് തകര്‍ക്കുന്നു.
അങ്ങിനെ വണ്ടി നെത്തല്ലൂര്‍ എത്താറായി , കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്ന് പറഞ്ഞപോലെ ദേ എണീറ്റ് വരുന്നു മുപ്ളി.
'നീ ഇവിടെ ഇറങ്ങുവല്ലേ..'
'അതെ'
'അപ്പൊ പിന്നെ കാണാം,'
'ശരി യെടാ നായിന്റെ മോനെ ' അവസാനത്തെ മൂന്നു വേര്‍ഡ് ഞാനങ്ങു മാസ്ക് ചെയ്തു ട്രാന്‍സ്മിറ്റ് കൊടുത്തു.
മുടിഞ്ഞ കളി, ഇനി ഇപ്പൊ അടുത്ത വണ്ടി വരണം. .ശോ ആദ്യത്തെ സീന്‍ എല്ലാം പോകുമല്ലോ ഈശ്വരാ..
അക്ഷമനായി ഞാന്‍ റോഡില്‍ കാത്തു നിന്നു. നേരെ എതിരെയുള്ള മാടക്കടയുടെ വശത്ത് ' ബെല്‍സ് വീക്കം' അടിച്ചു പരത്തി തിരിച്ചു ഉരുട്ടി കൊടുക്കുന്ന ഡോക്ടറുടെ പരസ്യം, അതിന്റെ പിന്നില്‍ കുളിക്കാന്‍ തയ്യാറായി, എന്നെ ഏറു കണ്ണ് ഇട്ടു നോക്കി നില്‍ക്കുന്ന നമ്മുടെ ലവള്‍. കാര്യം പടം ആണെങ്കിലും ഒരു 3D എഫെക്റ്റ് ഉണ്ട്.
ങേ അപ്പോഴാ ശ്രദ്ധിച്ചത്, ഇത് തുമ്പികളല്ല , വേറെ ഏതോ ചില കൊളവി കളാണ്. എന്തായാലും എന്ത് രണ്ടായാലും കുളിക്കുമല്ലോ അത് മതി.
ബസ് വന്നു, ചാടിക്കേറി, പിന്നീടുണ്ടായ 10 മിനിറ്റ് യാത്ര , ജീവിതത്തിലെ ഏറ്റവും നീണ്ട യാത്രകളില്‍ ഒന്നായിരുന്നു.
അവസാനം ഞാന്‍ കറുകച്ചാല്‍ സ്ടാന്റില്‍ ഇറങ്ങി. ഒളിമ്പിക്സ് നു ഓടുന്നവനെ പോലെ 'ഷാന്‍' ലക്ഷ്യമാക്കി ഞാന്‍ ഓടി.
ചെന്ന് ടിക്കെറ്റ് എടുത്തു , അകത്തു കേറി. ഒന്നും കാണാന്‍ വയ്യ, വെയിലത്ത് നിന്നു കേറിയിട്ടാകും , പയ്യെ കണ്ണ് അഡ്ജസ്റ്റ് ആയ്യി തുടങ്ങി.
ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത് അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.
എന്തെങ്കിലും ആട്ടു, താഴത്തെ ഒരു വരിയില്‍ ഒരു കൈ പൊങ്ങി ആടുന്നു. അത് നമ്മുടെ ഗുരു തന്നെ. നേരെ ചെന്ന് അതിന്റെ തൊട്ടു മുന്നില്‍ ഉള്ള വരിയില്‍ ഇരുന്നു. ഇതൊക്കെ ഒറ്റയ്ക്ക് ഇരുന്നു കാണുന്നത് ആണല്ലോ ഒരു ഇത്..അല്ലെ..?
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഒരുത്തന്‍ പുറകില്‍ നിന്നു അലമ്പുണ്ടാക്കുന്നു, ' എടാ പണിക്കു പോകാനുള്ളതാ,സമയം മിനക്കെടുത്താതെ എളുപ്പം ഇടെടാ'
പെട്ടന്ന് സ്ക്രീന്‍ ഇരുണ്ടു, കോളെജിലേക്ക് കൂട്ടുകാരിയുമായി ജീന്‍സും ടോപ്പുമിട്ട് പൊയ്ക്കൊണ്ടിരുന്ന നായിക, പെട്ടെന്ന് തനി കൂതറ ആയി തോട്ടരികത്തു നിന്നു കുളി തുടങ്ങി.
ആഹ തീയെറ്റെര്‍ മുഴുവന്‍ ആരവം. എത്ര ക്ഷമയും വിശാല ഹൃദയവും ഉള്ള മഹാന്മാര്‍. കലയെ അത് എങ്ങിനെ ആണോ അങ്ങിനെ ആസ്വദിക്കും( പിറന്ന പടി ആണെങ്കില്‍ ബഹു സന്തോഷം) . ഈ ഉള്ളവനും ആസ്വദിച്ചു മനസ്സില്‍ കുളി ആരംഭിച്ചു.
ആ തോടിനു മീനച്ചിലാറിന്റെ ഒരു കൈത്തോടിന്റെ ഒരു ലുക്കില്ലേ? , ആ കടവിന് ഞങ്ങടെ കടവിന്റെ ഒരു സെറ്റ് അപ്പ് ഇല്ലേ. എനിക്കവിടെ പോയി നിന്നു എരുമെയേ കുളിപ്പിച്ച് കൂടെ, അങ്ങിനെ പലതും മനസ്സില്‍ കൂടി കിടന്നു പോയി.
എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, ഇത് വരെനടന്നത് ഒന്നുമില്ല എണ്ണ ഭാവത്തില്‍, നമ്മുടെ നായിക, ഒരു കാല്‍ അലക്കുകല്ലേല്‍ കേറ്റി വച്ച് സോപ്പ് തേക്കാന്‍ ആരംഭിച്ചു..
തീയേറ്ററില്‍ നിശബ്ദത. എല്ലാവരും ശ്വാസം അടക്കി പിടിച്ചു കാണുകയാണ്, ഈ ഞാനും.
പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തോണ്ടി, തിരിഞ്ഞു നോക്കിയ ഞാന്‍ ഒളിഞ്ഞു നോട്ടക്കാരനെ കണ്ട യുവതിയെ പോലെ ഞെട്ടി വിറച്ചു. അത് മറ്റാരുമല്ലായിരുന്നു, നമ്മുടെ സ്വന്തം മുപ്ളി.
അലക്ക് കല്ലേല്‍ കാല് കേറ്റി വച്ച് സോപ്പ് തേക്കുന്ന നായികയെ നോക്കി കൊണ്ടു മുപ്ളി പറഞ്ഞു.
'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'
തലക്കകത്ത് നിന്നും ഒരായിരം മുപ്ളി വണ്ടുകള്‍ പറന്നു പൊങ്ങി,
തീര്‍ന്നു, എല്ലാം.
നെത്തല്ലൂരെ അമ്മച്ചി-2
പഴയ പാസ്ടെരുടെ പ്രാക്ക് ഞങ്ങളെ ചുറ്റി കൊട്ടി പാടി നടക്കുന്നു എന്ന വസ്തുത ഞങ്ങള്‍ മറ്റേ ഇന്ദ്രിയം ഉപയോഗിച്ചു മനസ്സിലാക്കിയിരുന്നു. അത് കൊണ്ടു തന്നെ വീട്ടില്‍ നിന്ന് മൈലുകള്‍ താണ്ടി യുള്ള യാത്ര ആണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഞാനും ഗുരുവും, പ്ലാനുകള്‍ തയ്യാറാക്കി. എന്റെ ഗുരു പില്‍കാലത്ത് തികഞ്ഞ ഒരു ഗാന്ധിയനായി നാട്ടില്‍ പേരെടുത്തിരുന്നു. സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വയം വാറ്റി സ്വയം പര്യാപ്തത നേടി ആയിരുന്നു അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക ആയതു. നാട്ടില്‍ അറിയപ്പെട്ടത് ഈ അടുത്ത കാലത്തായിരുന്നു , അതെ പറ്റി പിന്നീട് വിവരിക്കാം.
സുരക്ഷിതമായ തീയെട്ടെര്‍ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 'കറുകച്ചാല്‍ ഷാന്‍'.
കറുകച്ചാല്‍ മൈലുകളോളം അകലെ ആണ്, താലൂക്ക് തന്നെ വേറെ ആണ്, അത് കൂടാതെ കരുകചാലിനു മുന്‍പ് നെത്തല്ലൂര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ ഞങ്ങള്‍ടെ കുടുംബത്തില്‍ പെട്ട ഒരു വല്യമ്മച്ചിയെ കെട്ടിച്ചിരുന്നു. വിദേശ വാസിനി ആയിരുന്ന ആ മാതാവ് പരലോക വാസിനി ആയപ്പോ ഞങ്ങള്‍ ലവിടെ പോയിട്ടുണ്ട്. സത്യം പറയാമല്ലോ അന്ന് ആണ് ഞങ്ങള്‍ ആദ്യമായി 'ഷാനില്‍' പോകുന്നത്.
മരിച്ചടക്കത്തിനു പോയ നിങ്ങള്‍ എന്തിനു തീയെറെര്‍ ഇല്‍ പോയി എന്നൊന്നും ചോദിക്കരുത്.
ബൈ ദി ബൈ, വരുന്ന ശനി ആഴ്ച പാലാ സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശ്ശേരി ക്ക് പോകുന്ന ഒരു ഒറ്റ വണ്ടി ഉണ്ട്. അതിനു പോയാ നൂണ്‍ ഷോ കണ്ടു വരാം. പ്ലാന്‍ എഴുതി ചെക്ക് ചെയ്തു, അപ്പ്രോവല്‍ എടുത്തു. കോഡ് 1 _ വര്‍ക്ക് മേ പ്രൊസീഡ്.
ജീവിതത്തില്‍ ആദ്യത്ത ലോങ്ങ് ഡിസ്ടന്‍സ് ഏണി പരുപാടി ആണ്. ടെന്‍ഷന്‍ ഇല്ലാതെ ഇല്ല. രാവിലെ എന്ട്രന്‍സ് കോച്ചിംഗ് എന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
പാലാ ബസ് സ്ടാണ്ട് വരെ ഞാനും ഗുരുവും രണ്ടു റൂട്ട് ആണ്. ബസ് നോക്കി നിക്കുമ്പോ ആരും അവിടേക്ക് വരരുതേ എന്ന് പ്രാര്‍ഥിച്ചു.
ലൂണ പോയ പ്രാക്ക് ദേ വരുന്നു, ഷിബു വിന്റെ രൂപത്തില്‍ , മുപ്ളി ഷിബു എന്നാണ് വ്യവഹാര നാമം. എന്റെ നാട്ടുകാരനാണ്.
അത് വരെ ഇടിച്ചു കൊണ്ടിരുന്ന ഹൃദയം, ഇടിപ്പ് നിര്‍ത്തി വാരിയെല്ലുകളില്‍ തല തല്ലി മരിക്കുവാണോ എന്നെനിക്കു തോന്നി.
പക്ഷെ അതി ബുദ്ധിമാനായ ഈ ഞാന്‍ , അവന്‍ വല്ല കൊനഷ്ടും ചോദിക്കുന്നതിനു മുന്‍പേ അങ്ങോട്ട് ചോദിച്ചു..
രാവിലെ എങ്ങോട്ടാ..?
ഇച്ചിരി പരുപാടി ഒണ്ടു..നീ എങ്ങോട്ടാ ..? ..
ഊഞ്ഞാലായി...എറിഞ്ഞ യോര്കര്‍ ഫുല്ല്ടോസ് ആയ്യി...
..എങ്ങിനെയും മാനേജ് ചെയ്യണം..' ഞാന്‍ ടൌണ്‍ വരെ..'
മുപ്ളി മറുപടി പറഞ്ഞു..' ഞാനും അങ്ങോട്ട് തന്നെ..'
മുപ്ളി എന്ന് കേള്‍ക്കുമ്പോ അങ്ങ് യൂറോപ്പിലോ അമേരിക്കയിലോ ഉള്ള 'ആല്‍ഫ്രഡ് മുപ്ളി' എന്ന ശാസ്ത്രജ്ഞനോ , അതോ 'ലൂസിയാവോ ഡി മുപ്ലീണോ ' എന്നോ മറ്റോ ഉള്ള ഏതോ മഹത് വ്യക്തിയുടെ നാമമോ ആണെന്ന് ആരെങ്കിലും വിചാരിച്ചോ എന്നൊരു സംശയം.
എങ്കില്‍ അല്ല, മുപ്ളി നാടന്‍ ആണ്. ഒരു തരം ചെറിയ , കറത്ത കൂതറ ജീവി. വണ്ട് പോലെ ഇരിക്കും, ' വണ്ട്' എന്ന് അതിനെ വിളിച്ചാല്‍ വണ്ടുകള്‍ എല്ലം കൂടി എനിക്കെതിരെ കേസ് കൊടുക്കും.
പണ്ട് ഞങ്ങള്‍ടെ പള്ളീല്‍ പെരുനാള്‍ സമയത്ത് വിദേശത്ത് പോയ അംഗങ്ങള്‍ എത്തുന്ന പോലെ, വര്‍ഷത്തില്‍ ഒരു തവണ മുപ്ലികള്‍ കൂട്ടമായി എത്താറുണ്ട്. അവരെ തുരത്താന്‍ എല്ലാ വര്‍ഷവും ' കോള്‍ഡ് ബ്ലെടെഡ് കില്ലര്‍ ' ആയ പരാമറു അവറ ചേട്ടന്‍ വരുകയും. നീണ്ട പോരാട്ടത്തിനു ഒടുവില്‍ ചാക്കുകള്‍ നിറച്ചു മുപ്ളി വീരന്മാരുടെ ജഡവുമായി തന്റെ ഷെര്‍മാന്‍ T26 ടാങ്കില്‍ അദ്ദേഹം പോവുകയും ചെയ്യുമായിരുന്നു.
ഇനി തിരിച്ചു ഷിബു വിലേക്ക്. ഷിബു, കല്യാണ കം സ്ഥല കം വണ്ടി, കം ആട്, മാട് കം എനി ബ്രോക്കെര്‍ എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു യുവ കോമളനാണ്. കുരുമുളകിന് നല്ല വില കേറിക്കൊണ്ടിരിക്കുന്ന കാലമാണ്.
( പറയ്യാന്‍ കാരണം , കാപ്പി ക്കുരു സംഭവത്തിന് ശേഷം മച്ചിന്‍ പുറത്തു വാറന്റ് ഇല്ലാതെ കേറിയാല്‍ പനയുടെ കൂട്ടത്തില്‍ അരിഞ്ഞു തള്ളി എരുമക്ക് കൊടുക്കും എന്നാണ് കുരുമുളക് സംരക്ഷണത്തിന് വേണ്ടി കേന്ദ്രം നടപ്പിലാക്കിയ പുതിയ ലാ. )
അങ്ങിനെ ഇരിക്കെ ടൌണില്‍ ഉള്ള ' തണ്ടുതോരപ്പന്‍ ട്രെടെഴ്സ്' ലേക്ക് ഒരു ദിവസം രാവിലെ ഷിബു ഓടിക്കേറി വരുന്നു. തണ്ടുതോരപ്പന്‍ ട്രെടെഴ്സ് 'മലഞ്ചരക്ക്' വ്യാപാരികള്‍ ആണ്.
മലഞ്ചരക് എന്ന് വായിച്ചു മേശപുറത്ത് കൈ മുട്ട് ഊന്നി കസേര മുന്നോട്ടു ആക്കിയവരുടെ ശ്രദ്ദക്ക്.: മലഞ്ചരക്ക് എന്ന് പറഞ്ഞാല്‍ , കുരുമുളക്, ഇഞ്ചി, ഏലം മുതലായ ചരക്കു മാത്രമാണ്.
'ദേവസിയെട്ട, ഒരു പാര്‍ടി യെ കൊണ്ടുവന്നിട്ടുണ്ട്..'
'ആന്നോട ഷിബുവേ, എന്നതാ ചരക്കു..?'
'കുരുമുളക് ആണെന്നാ പറഞ്ഞത്..ആണ്ടു ആ ജീപ്പെലുണ്ട്...'
കുറച്ചു മാറ്റി തിരക്കില്‍ വഴിയില്‍ തന്നെ ഇട്ടിരിക്കുന്ന ജീപ്പില്‍ നിന്ന്, ഒരു ചാക്ക് നിറയെ കുരുമുളകുമായി ഒരു മനുഷ്യന്‍ വരുന്നു. നേരെ കൊണ്ടെ പെട്ടി ത്രാസേലോട്ടു ഇറക്കി നിന്ന് കിതച്ച ആ പാവം കര്‍ഷകന്‍ പറഞ്ഞു..'ചേട്ടായി ഒരഞ്ഞൂറു ഇങ്ങു തന്നെ ജീപ്പുകാരനെ പറഞ്ഞു വിടട്ടെ.. '
പെട്ടിയില്‍ നിന്ന് അഞ്ഞൂറ് എടുത്തു ദേവസിചേട്ടന്‍ വീശി...
അയാള്‍ ഇറങ്ങിയപ്പോ ഷിബു ..' ചേട്ടാ 40 കിലോയില്‍ കൊറയാതെ ഒണ്ടു, ഇവിടെ കൊണ്ടുവന്നു ആക്കിയത് ഞാനാണേ..'
അതിനെന്നാടാ..കച്ചോടം കഴിഞ്ഞോട്ടു....നിനക്ക് പോകാന്‍ തിരക്ക് ഒന്നുമില്ലാല്ലോ--
ഏയി..ഇല്ല..
കുറച്ചു സമയം ആയി, ജീപ്പ് വിടാന്‍ പോയ ആളെ കാണുന്നില്ല..
ഇറങ്ങി നോക്കിയപ്പോ ജീപ്പില്ലാ..
ഇതിയാന്‍ ഇതെവിടെ പോയി എന്ന് പറഞ്ഞു രണ്ടു പേരും കുറെ വെയിറ്റ് ചെയ്തു..
ദേവസിചേട്ടന്‍ ഷിബു വിനു കമ്മീഷന്‍ കൊടുത്തു..എന്നിട്ട് വിളിച്ചു പറഞ്ഞു,
തൊമ്മിയെ.. ഡാ ഇതൊന്നു നോക്കിയേ, തൂക്കം കണ്ടിട്ട് ഒണക്ക് കുറവാണെന്ന് തോന്നുന്നു...മൊത്തം വില കൊടുക്കാന്‍ പറ്റില്ല..15 രൂപ പിടിച്ചു എഴുതിക്കോ..
ശരി ചേട്ടാ..തൊമ്മി ചാക്കുമായി അകത്തേക്കും, കമ്മീഷനുമായി ഷിബു പുറത്തേക്കും..
പ്രേത സിനിമയിലെ പോലെ സുന്ദരി ആയ യക്ഷിയും , യുവാവും മുറിക്കകത്ത് കയറുകയും തുടര്‍ന്ന് യുവാവിന്റെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന പോലെ..
അകത്തു നിന്ന് തൊമ്മിയുടെ നിലവിളി.....'മൊതലാളീ ...ളീ..ളീ..!!!!!
ഓടി അകത്തേക്ക് ചെന്ന ദേവസിയേട്ടന്‍ കണ്ടത്, ചാക്ക് നിറയെ ജഡങ്ങള്‍.....
മുപ്ളി വണ്ടുകളുടെ ജഡങ്ങള്‍, ..അവയില്‍ ജീവനുള്ള ചിലത്, വെള്ളം, വെള്ളം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ..
പിന്നെ ആളായി , ആനക്കമായി, പോലിസ് ആയി, നിരപരദിത്വം ബോധ്യപെട്ടതിനെ തുടര്‍ന്ന് ഷിബു ഒരു പുതിയ മനുഷ്യനായി മാറി. ' മുപ്ളി ഷിബു '..
എനിവേ..അങ്ങിനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോ..ബസ് വന്നു..
..ഞങ്ങള്‍ രണ്ടും അതില്‍ കയറി പാലാ ലക്ഷ്യമാക്കി യാത്ര തുടങ്ങി..
..എന്റെ മനസ്സ് കലങ്ങിയിരുന്നു..കാരണം..ഈ വണ്ടി ചെന്നാല്‍ ഉടനെ പുറപ്പെടും..ചെങ്ങനശ്ശേരി ക്കുള്ള ഒറ്റ വണ്ടി..
ഇവനെങ്ങാനും കാണുമോ ഞാന്‍ ആ ബസ് ഇല്‍ കയറുന്നത്..
..തുടരും..
ഞാനും ഗുരുവും, പ്ലാനുകള്‍ തയ്യാറാക്കി. എന്റെ ഗുരു പില്‍കാലത്ത് തികഞ്ഞ ഒരു ഗാന്ധിയനായി നാട്ടില്‍ പേരെടുത്തിരുന്നു. സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വയം വാറ്റി സ്വയം പര്യാപ്തത നേടി ആയിരുന്നു അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക ആയതു. നാട്ടില്‍ അറിയപ്പെട്ടത് ഈ അടുത്ത കാലത്തായിരുന്നു , അതെ പറ്റി പിന്നീട് വിവരിക്കാം.
സുരക്ഷിതമായ തീയെട്ടെര്‍ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 'കറുകച്ചാല്‍ ഷാന്‍'.
കറുകച്ചാല്‍ മൈലുകളോളം അകലെ ആണ്, താലൂക്ക് തന്നെ വേറെ ആണ്, അത് കൂടാതെ കരുകചാലിനു മുന്‍പ് നെത്തല്ലൂര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ ഞങ്ങള്‍ടെ കുടുംബത്തില്‍ പെട്ട ഒരു വല്യമ്മച്ചിയെ കെട്ടിച്ചിരുന്നു. വിദേശ വാസിനി ആയിരുന്ന ആ മാതാവ് പരലോക വാസിനി ആയപ്പോ ഞങ്ങള്‍ ലവിടെ പോയിട്ടുണ്ട്. സത്യം പറയാമല്ലോ അന്ന് ആണ് ഞങ്ങള്‍ ആദ്യമായി 'ഷാനില്‍' പോകുന്നത്.
മരിച്ചടക്കത്തിനു പോയ നിങ്ങള്‍ എന്തിനു തീയെറെര്‍ ഇല്‍ പോയി എന്നൊന്നും ചോദിക്കരുത്.
ബൈ ദി ബൈ, വരുന്ന ശനി ആഴ്ച പാലാ സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശ്ശേരി ക്ക് പോകുന്ന ഒരു ഒറ്റ വണ്ടി ഉണ്ട്. അതിനു പോയാ നൂണ്‍ ഷോ കണ്ടു വരാം. പ്ലാന്‍ എഴുതി ചെക്ക് ചെയ്തു, അപ്പ്രോവല്‍ എടുത്തു. കോഡ് 1 _ വര്‍ക്ക് മേ പ്രൊസീഡ്.
ജീവിതത്തില്‍ ആദ്യത്ത ലോങ്ങ് ഡിസ്ടന്‍സ് ഏണി പരുപാടി ആണ്. ടെന്‍ഷന്‍ ഇല്ലാതെ ഇല്ല. രാവിലെ എന്ട്രന്‍സ് കോച്ചിംഗ് എന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
പാലാ ബസ് സ്ടാണ്ട് വരെ ഞാനും ഗുരുവും രണ്ടു റൂട്ട് ആണ്. ബസ് നോക്കി നിക്കുമ്പോ ആരും അവിടേക്ക് വരരുതേ എന്ന് പ്രാര്‍ഥിച്ചു.
ലൂണ പോയ പ്രാക്ക് ദേ വരുന്നു, ഷിബു വിന്റെ രൂപത്തില്‍ , മുപ്ളി ഷിബു എന്നാണ് വ്യവഹാര നാമം. എന്റെ നാട്ടുകാരനാണ്.
അത് വരെ ഇടിച്ചു കൊണ്ടിരുന്ന ഹൃദയം, ഇടിപ്പ് നിര്‍ത്തി വാരിയെല്ലുകളില്‍ തല തല്ലി മരിക്കുവാണോ എന്നെനിക്കു തോന്നി.
പക്ഷെ അതി ബുദ്ധിമാനായ ഈ ഞാന്‍ , അവന്‍ വല്ല കൊനഷ്ടും ചോദിക്കുന്നതിനു മുന്‍പേ അങ്ങോട്ട് ചോദിച്ചു..
രാവിലെ എങ്ങോട്ടാ..?
ഇച്ചിരി പരുപാടി ഒണ്ടു..നീ എങ്ങോട്ടാ ..? ..
ഊഞ്ഞാലായി...എറിഞ്ഞ യോര്കര്‍ ഫുല്ല്ടോസ് ആയ്യി...
..എങ്ങിനെയും മാനേജ് ചെയ്യണം..' ഞാന്‍ ടൌണ്‍ വരെ..'
മുപ്ളി മറുപടി പറഞ്ഞു..' ഞാനും അങ്ങോട്ട് തന്നെ..'
മുപ്ളി എന്ന് കേള്‍ക്കുമ്പോ അങ്ങ് യൂറോപ്പിലോ അമേരിക്കയിലോ ഉള്ള 'ആല്‍ഫ്രഡ് മുപ്ളി' എന്ന ശാസ്ത്രജ്ഞനോ , അതോ 'ലൂസിയാവോ ഡി മുപ്ലീണോ ' എന്നോ മറ്റോ ഉള്ള ഏതോ മഹത് വ്യക്തിയുടെ നാമമോ ആണെന്ന് ആരെങ്കിലും വിചാരിച്ചോ എന്നൊരു സംശയം.
എങ്കില്‍ അല്ല, മുപ്ളി നാടന്‍ ആണ്. ഒരു തരം ചെറിയ , കറത്ത കൂതറ ജീവി. വണ്ട് പോലെ ഇരിക്കും, ' വണ്ട്' എന്ന് അതിനെ വിളിച്ചാല്‍ വണ്ടുകള്‍ എല്ലം കൂടി എനിക്കെതിരെ കേസ് കൊടുക്കും.
പണ്ട് ഞങ്ങള്‍ടെ പള്ളീല്‍ പെരുനാള്‍ സമയത്ത് വിദേശത്ത് പോയ അംഗങ്ങള്‍ എത്തുന്ന പോലെ, വര്‍ഷത്തില്‍ ഒരു തവണ മുപ്ലികള്‍ കൂട്ടമായി എത്താറുണ്ട്. അവരെ തുരത്താന്‍ എല്ലാ വര്‍ഷവും ' കോള്‍ഡ് ബ്ലെടെഡ് കില്ലര്‍ ' ആയ പരാമറു അവറ ചേട്ടന്‍ വരുകയും. നീണ്ട പോരാട്ടത്തിനു ഒടുവില്‍ ചാക്കുകള്‍ നിറച്ചു മുപ്ളി വീരന്മാരുടെ ജഡവുമായി തന്റെ ഷെര്‍മാന്‍ T26 ടാങ്കില്‍ അദ്ദേഹം പോവുകയും ചെയ്യുമായിരുന്നു.
ഇനി തിരിച്ചു ഷിബു വിലേക്ക്. ഷിബു, കല്യാണ കം സ്ഥല കം വണ്ടി, കം ആട്, മാട് കം എനി ബ്രോക്കെര്‍ എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു യുവ കോമളനാണ്. കുരുമുളകിന് നല്ല വില കേറിക്കൊണ്ടിരിക്കുന്ന കാലമാണ്.
( പറയ്യാന്‍ കാരണം , കാപ്പി ക്കുരു സംഭവത്തിന് ശേഷം മച്ചിന്‍ പുറത്തു വാറന്റ് ഇല്ലാതെ കേറിയാല്‍ പനയുടെ കൂട്ടത്തില്‍ അരിഞ്ഞു തള്ളി എരുമക്ക് കൊടുക്കും എന്നാണ് കുരുമുളക് സംരക്ഷണത്തിന് വേണ്ടി കേന്ദ്രം നടപ്പിലാക്കിയ പുതിയ ലാ. )
അങ്ങിനെ ഇരിക്കെ ടൌണില്‍ ഉള്ള ' തണ്ടുതോരപ്പന്‍ ട്രെടെഴ്സ്' ലേക്ക് ഒരു ദിവസം രാവിലെ ഷിബു ഓടിക്കേറി വരുന്നു. തണ്ടുതോരപ്പന്‍ ട്രെടെഴ്സ് 'മലഞ്ചരക്ക്' വ്യാപാരികള്‍ ആണ്.
മലഞ്ചരക് എന്ന് വായിച്ചു മേശപുറത്ത് കൈ മുട്ട് ഊന്നി കസേര മുന്നോട്ടു ആക്കിയവരുടെ ശ്രദ്ദക്ക്.: മലഞ്ചരക്ക് എന്ന് പറഞ്ഞാല്‍ , കുരുമുളക്, ഇഞ്ചി, ഏലം മുതലായ ചരക്കു മാത്രമാണ്.
'ദേവസിയെട്ട, ഒരു പാര്‍ടി യെ കൊണ്ടുവന്നിട്ടുണ്ട്..'
'ആന്നോട ഷിബുവേ, എന്നതാ ചരക്കു..?'
'കുരുമുളക് ആണെന്നാ പറഞ്ഞത്..ആണ്ടു ആ ജീപ്പെലുണ്ട്...'
കുറച്ചു മാറ്റി തിരക്കില്‍ വഴിയില്‍ തന്നെ ഇട്ടിരിക്കുന്ന ജീപ്പില്‍ നിന്ന്, ഒരു ചാക്ക് നിറയെ കുരുമുളകുമായി ഒരു മനുഷ്യന്‍ വരുന്നു. നേരെ കൊണ്ടെ പെട്ടി ത്രാസേലോട്ടു ഇറക്കി നിന്ന് കിതച്ച ആ പാവം കര്‍ഷകന്‍ പറഞ്ഞു..'ചേട്ടായി ഒരഞ്ഞൂറു ഇങ്ങു തന്നെ ജീപ്പുകാരനെ പറഞ്ഞു വിടട്ടെ.. '
പെട്ടിയില്‍ നിന്ന് അഞ്ഞൂറ് എടുത്തു ദേവസിചേട്ടന്‍ വീശി...
അയാള്‍ ഇറങ്ങിയപ്പോ ഷിബു ..' ചേട്ടാ 40 കിലോയില്‍ കൊറയാതെ ഒണ്ടു, ഇവിടെ കൊണ്ടുവന്നു ആക്കിയത് ഞാനാണേ..'
അതിനെന്നാടാ..കച്ചോടം കഴിഞ്ഞോട്ടു....നിനക്ക് പോകാന്‍ തിരക്ക് ഒന്നുമില്ലാല്ലോ--
ഏയി..ഇല്ല..
കുറച്ചു സമയം ആയി, ജീപ്പ് വിടാന്‍ പോയ ആളെ കാണുന്നില്ല..
ഇറങ്ങി നോക്കിയപ്പോ ജീപ്പില്ലാ..
ഇതിയാന്‍ ഇതെവിടെ പോയി എന്ന് പറഞ്ഞു രണ്ടു പേരും കുറെ വെയിറ്റ് ചെയ്തു..
ദേവസിചേട്ടന്‍ ഷിബു വിനു കമ്മീഷന്‍ കൊടുത്തു..എന്നിട്ട് വിളിച്ചു പറഞ്ഞു,
തൊമ്മിയെ.. ഡാ ഇതൊന്നു നോക്കിയേ, തൂക്കം കണ്ടിട്ട് ഒണക്ക് കുറവാണെന്ന് തോന്നുന്നു...മൊത്തം വില കൊടുക്കാന്‍ പറ്റില്ല..15 രൂപ പിടിച്ചു എഴുതിക്കോ..
ശരി ചേട്ടാ..തൊമ്മി ചാക്കുമായി അകത്തേക്കും, കമ്മീഷനുമായി ഷിബു പുറത്തേക്കും..
പ്രേത സിനിമയിലെ പോലെ സുന്ദരി ആയ യക്ഷിയും , യുവാവും മുറിക്കകത്ത് കയറുകയും തുടര്‍ന്ന് യുവാവിന്റെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന പോലെ..
അകത്തു നിന്ന് തൊമ്മിയുടെ നിലവിളി.....'മൊതലാളീ ...ളീ..ളീ..!!!!!
ഓടി അകത്തേക്ക് ചെന്ന ദേവസിയേട്ടന്‍ കണ്ടത്, ചാക്ക് നിറയെ ജഡങ്ങള്‍.....
മുപ്ളി വണ്ടുകളുടെ ജഡങ്ങള്‍, ..അവയില്‍ ജീവനുള്ള ചിലത്, വെള്ളം, വെള്ളം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ..
പിന്നെ ആളായി , ആനക്കമായി, പോലിസ് ആയി, നിരപരദിത്വം ബോധ്യപെട്ടതിനെ തുടര്‍ന്ന് ഷിബു ഒരു പുതിയ മനുഷ്യനായി മാറി. ' മുപ്ളി ഷിബു '..
എനിവേ..അങ്ങിനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോ..ബസ് വന്നു..
..ഞങ്ങള്‍ രണ്ടും അതില്‍ കയറി പാലാ ലക്ഷ്യമാക്കി യാത്ര തുടങ്ങി..
..എന്റെ മനസ്സ് കലങ്ങിയിരുന്നു..കാരണം..ഈ വണ്ടി ചെന്നാല്‍ ഉടനെ പുറപ്പെടും..ചെങ്ങനശ്ശേരി ക്കുള്ള ഒറ്റ വണ്ടി..
ഇവനെങ്ങാനും കാണുമോ ഞാന്‍ ആ ബസ് ഇല്‍ കയറുന്നത്..
..തുടരും..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)