2010, ഡിസംബർ 22, ബുധനാഴ്‌ച

യമഹ ഹാന്‍ഡില്‍

പതിനാറു   വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഞായറാഴ്ച. പള്ളിയുടെ നാടക ശാല യോട് ചേര്‍ന്ന്  പിള്ളാരുടെ ഒരു വലിയ കൂട്ടം. അവരെല്ലാവരും ആശ്ചര്യത്തോടെ അങ്ങിനെ എന്തിനെയോ നോക്കി നിക്കുകയാണ്.  പള്ളി മുറ്റത്ത് നിക്കുന്ന കൊന്തം പുല്ലുകള്‍ പറിച്ചു  അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കളിച്ചിരുന്ന ഞാനും അപ്പോഴാണ്‌ അത് കാണുന്നത്. ഓടി ചെന്ന് നോക്കി , അതാ പള്ളിയിലെ പുതിയ ഹീറോ കളായി രണ്ടു പേര് അവതരിച്ചിരിക്കുന്നു.  ഒരു ഹീറോ റേഞ്ചര്‍ ഉം ഒരു BSA സ്ട്രീറ്റ് ക്യാറ്റും.  മാസങ്ങളായി ഞാനും എന്റെ BSA SLR ഉം വാണിരുന്ന സ്ഥാനത്ത് പുതിയ രണ്ടു പേരുടെ സാന്നിധ്യം എന്നേ മൂക ശോകനാക്കി.  ഇത് വന്നതോട് കൂടി, ബാര്‍ കവര്‍ ഇട്ടിരിക്കുന്ന , സ്പോന്ജ് സീറ്റ് കവര്‍ ഉണ്ടായിരുന്ന എന്റെ SLR നെ ഒരു കൂട്ടം അസൂയാലുക്കള്‍ പരിഹസിച്ചു തുടങ്ങി.

മൂകനായി മാറിയ ഞാന്‍ വീട്ടില്‍ വന്നു ബാര്‍ കവര്‍ ഊരി മാറ്റി നോക്കി. കഴുത്തേല്‍ പപ്പില്ലാത്ത കോഴിയുമായി അതിനെന്തോ സാമ്യം തോന്നിയത് കൊണ്ടു തിരിച്ചു ഇട്ടു.  പിറ്റേ ആഴ്ച സ്കൂളില്‍ എനിക്ക് ശ്രദ്ധ പതിപ്പിക്കാനെ കഴിഞ്ഞില്ല..അത് കൊണ്ടു പല തവണ ക്ലാസ്സ്‌ സമയത്തെ നിര കളിയില്‍ പരാജയപ്പെടുകയും, ടീചെര്മാരാല്‍ പിടിക്കപ്പെടുകയും ചെയ്തു.  ഊണിലും ഉറക്കത്തിലും ഗോലി കളിയിലും ശ്രദ്ധ ഇല്ലാതായി.

അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ആ കാഴ്ച കണ്ടു. പത്തില്‍ പഠിക്കുന്ന ഒരുത്തന്‍ തന്റെ റാലി  സൈകിളില്‍ ഒരു പുതിയ ഹാന്‍ഡില്‍ വച്ചിരിക്കുന്നു.  പ്രശസ്തിയിലേക്കുള്ള എന്റെ പാത ഇത് തന്നെ എന്ന് മനസ്സിലാക്കി ഞാന്‍ അവന്റെ അടുത്ത് നിന്നു കാര്യങ്ങള്‍ മനസ്സിലാക്കി. ആ ഹാന്‍ഡില്‍ ആണ് " യമഹ ഹാന്‍ഡില്‍ ". കുറച്ചു ദൂരെ ഉള്ള ഒരു വര്‍ക്ക്‌ ഷോപ്പില്‍ നിന്നാണ് അവന്‍ അത് മേടിച്ചത്.  ഒന്നും നോക്കിയില്ല നേരെ അങ്ങ് ചെന്ന്.

അവര്‍ പറഞ്ഞു യമഹ ഇല്ല സുസുക്കി ഉണ്ട്..ഞാന്‍ നോക്കി കണ്ടു..അടിപൊളി ഇതെന്റെ സൈകിളില്‍ കേറിയാല്‍ ഞാന്‍ സ്പാറും.  പക്ഷെ വില പ്രശ്നം ആണ് 25 രൂപ.  പക്ഷെ മേടിക്കുക തന്നെ . മേടിച്ചു വീട്ടില്‍ കൊണ്ടു വന്നു. ശനി ആഴ്ച ആകാന്‍ വേണ്ടി കാത്തിരുന്നു. അതിനു മുന്‍പ് സൈകിള്‍ അഴിച്ചു പണിയാന്‍ നിന്നാല്‍ അപ്പന്‍ എന്നെ അലക്കി പിഴിയും.

ശനി ആഴ്ച നല്ല ദിവസം. പുതിയ ഹാന്‍ഡില്‍ പിടിപ്പിച്ചു കഴിഞ്ഞപ്പോളാണ് ഒരു പ്രശ്നം അതങ്ങോട്ട് മുറുകുന്നില്ല..പലതവണ പ്രയത്നിച്ചപ്പോള്‍ രണ്ടു   കാര്യം മനസ്സിലായി

ഒന്ന് -ഹാണ്ടില്നു വണ്ണം കുറവാണ്,

രണ്ടു-മുറുക്കുന്ന നട്ട് നരകത്തിലെ മുരിക്ക്‌ മരം പരുവത്തില്‍ മെഴു മെഴാ എന്നായി. സ്പാനെര്‍ പിടിക്കുന്നില്ല.

അപ്പന്‍ വന്നു പറഞ്ഞു നീ വേണോങ്കി അത് കൊണ്ടെ വോര്‍ക്ശോപ്പില്‍ കൊട്  എന്ന്. പക്ഷെ അങ്ങോര്‍ക്ക് എന്ത് അറിയാം, പിറ്റേന്ന് ഇതെനിക്ക് പള്ളിയില്‍ അവതരിപ്പിക്കാന്‍ ഉള്ളതാണ്.

അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ അത് കണ്ടു. ബാക്ക് വീല്‍ പിടിപ്പിചിരിക്കുന്നടത്ത് ഓരോ നട്ട് അധികം ഉണ്ട്. സൈകിലിന്റെ ഫ്രെമിനും കാരിയരിനും ഇടക്കുള്ള നട്ട് അനാവശ്യം ആണ് , കാരണം ഏറ്റവും പുറത്ത് അതെ പോലെ വേറെ ഒരു നട്ട് ഒണ്ടു. ഒന്നും നോക്കിയില്ല കഷ്ടപ്പെട്ട് അത് ഊരി. തല്‍സ്ഥാനത് മെഴു മെഴാ നട്ട് കേറ്റി.

ഹാന്‍ഡില്‍ മുറുക്കുന്നിടത്ത് ഒരു സൈകിള്‍ ട്യൂബിന്റെ പീസ്‌ കേറ്റി മുറുക്കി. ഹാന്‍ഡില്‍ ഇല്‍ പുതിയ പ്ലാസ്റിക് പൂക്കള്‍ പിടിപ്പിച്ചു . എല്ലാം ശുഭം.

ഞായര്‍ ദിനം. ഉയത്തെഴുന്നേറ്റ  എന്റെ സൈകിള്‍ നെ കാണാന്‍  ചുറ്റും  മൊത്തം ആള്‍ക്കൂട്ടം.  എന്റെ പിതൃ സഹോദര പുത്രന്‍,  എന്റെ ഗുരു ടോമിചായാന്‍ ( തൊമ്മി ) വന്നു സൈകിള്‍ എന്റെ കയ്യില്‍ നിന്നു മേടിച്ചു.  എനിക്കന്നെരെ മനസ്സിലായി , പുള്ളി കാമുകിയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ആയുള്ള പുറപ്പാടില്‍ ആണ്.  കുന്നും പുറത്തുള്ള പള്ളിയില്‍ നിന്നു നോക്കിയാല്‍ താഴെ  വഴി കൃത്യമായി കാണാം, കാമുകി സണ്‍‌ഡേ സ്കൂള്‍ കഴിഞ്ഞു വീട്ടില്‍ പോകുവാന് . പുള്ളി അങ്ങോട്ടുമിങ്ങോട്ടും സൈകിള്‍ ചവിട്ടി   പുള്ളികാരിയെ കടന്നു പോകുമ്പോ മണിയടിച്ചു വിലസുക ആണ്.

കാമുകന്‍ വീശി സൈകിള്‍ ഡ്രിഫ്റ്റ് ചെയ്യിക്കുംപോ ഏതു  8 ആം ക്ലാസ്സുകാരി ആണ് രോമാന്ച്ച കഞ്ചുക ആകാത്തത്? .  ആവേശം മൂത്ത് പുള്ളിയുടെ സ്പീഡ് കൂടിയപ്പോ എന്റെ മനസ്സില്‍ ഒരു അപായ മണി മുഴങ്ങി.  ഞാന്‍ മനമുരുകി പ്രാര്ത്ടിച്ചു ," തോമ്മിചായന്റെ ആത്മാവിനു കൂട്ടായിരിക്കണേ..."

പുള്ളി നിന്നു ചവിട്ടി സ്പീഡ് കൂട്ടും, എന്നിട്ട് സീറ്റില്‍ ഇരിക്കും , പുള്ളികാരിയെ കടന്നു പോകും, കുറെ ദൂരം ചെന്ന് ബ്രേക്ക്‌ പിടിച്ചു ചെരിച്ചൊരു നിരത്തല്‍ ആണ്. അപ്പൊ സൈകിള്‍ തനിയെ തിരിഞ്ഞു വരും.  ഈ പ്രക്രിയ  യുടെ ഒടുവില്‍  അനിവാര്യമായത് സംഭവിച്ചു. നിന്നു ചവിട്ടുന്നതിനു ഇടയില്‍ സുസുകി ഹാന്‍ഡില്‍ "കീ"  എന്ന് താന്നു പോയി.  ഒരു നിലവിളി ശബ്ദത്തോടെ ഇറക്കം വഴി പാഞ്ഞുപോയ തോമ്മിചായനേം സൈകിളിനേം താഴേ ഉള്ള വെട്ടു കല്ല്‌ കുഴിയില്‍ നിന്നു നാട്ടുകാര്‍  കണ്ടു എടുക്കുക ആയിരുന്നു. 

വീഴ്ചയുടെ ആഖാതത്തില്‍ തെറിച്ചു  പോയ പിന്‍ ചക്ക്രം സൈകിലിന്റെ  ഫ്രന്റ്‌ ബാറില്‍ കെട്ടി  വച്ചു പിന്‍ വശം പൊക്കി പിടിച്ചു, തൂങ്ങി ആടുന്ന  ഹാണ്ടിലുമായി   വീടിലേക്ക്‌ വരുന്ന എന്നെ കണ്ടു പത്രം വായിച്ചു കൊണ്ടിരുന്ന അപ്പന്‍ പൊട്ടി പൊട്ടി ചിരിച്ചു...

8 അഭിപ്രായങ്ങൾ:

  1. ഇത് വായിച്ചപ്പോള്‍ ഓര്‍മ വന്നത് വന്ദനം സിനിമയിലെ രംഗമാണ്....
    സ്പാറി....

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുൻട്...അക്ഷരത്തെറ്റുകൾ ഒന്നു ശ്രദ്ധിക്കുമല്ലോ...ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  3. @ചാണ്ടിച്ചായന്‍,
    നന്ദി.. :)
    @പ്രവാസി..
    നന്ദി..തീര്‍ച്ചയായും..
    @കാര്‍ന്നോര്‍..
    സന്തോഷം..നന്ദികള്‍

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹാ..കൊള്ളാം...
    ഞാനും ഒരിക്കല്‍ ഇതു പോലെ എന്റെ സൈക്കിളില്‍ ഫിറ്റ് ചെയ്തിരുന്നു..
    ഒരുപാട് നാള്‍ എന്റെ കയ്യിലുണ്ടായിരുന്നു ആ സൈക്കിള്‍...
    പഴയ കാലം ഓര്‍മ്മ വന്നു....

    മറുപടിഇല്ലാതാക്കൂ
  5. ഇവിടെ ആദ്യമായിട്ടാണ്. നന്നായിട്ടുണ്ട്. ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  6. എങ്കില്‍ സ്വാഗതം ഗന്ധര്‍വാ..

    മറുപടിഇല്ലാതാക്കൂ