2010, മാർച്ച് 10, ബുധനാഴ്‌ച

വിഡ്ഢി പെട്ടി

ഈ കഥ നടക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..

സമയം രാവിലെ 7:30. സിജിമോന്‍ ചെറിയാന്‍ കപ്പകാലായില്‍ ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയുമായി മലയാള മനോരമ നിവര്‍ത്തുന്നു. 

ആരാണ്  ഈ സിജിമോന്‍ എന്നറിയേണ്ടേ?. പ്രീ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി, സമര്‍ഥന്‍, നാട്ടുകാരുടെ അഭിപ്രായത്തില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു നല്ല പയ്യന്‍. 

അപ്പൊ നമ്മള്‍ എവിടെ ആയി? ആഹ് മനോരമ, വല്യപ്പച്ചന്‍ പത്രം വായ്യിച്ചു കഴിഞ്ഞു എന്ന് അത് തുറന്നപ്പോള്‍ തന്നെ സിജിമോന് മനസ്സിലായ്യി. കാരണം, ഒന്നാം പേജു മറിച്ചപ്പോള്‍ ദാണ്ട്‌ ഏഴാം പേജു തലകുത്തനെ നിക്കുന്നു. 

സിജിമോന് അതൊന്നും പ്രശ്നമല്ല, സമയം ഇല്ലതതുകൊന്റായ്യിരിക്കും അവന്‍ എന്തോ തിരയുകയ്യാണ്. അതാ ഇന്നത്തെ  ടി വി പരിപാടികള്‍..എന്തോ അവന്‍ അതില്‍ സൂക്ഷിച്ചു നോക്കുന്നു..

ഉടന്‍ ഒരു സ്ത്രീ ശബ്ദം..എടാ കൊച്ചെ..പള്ളീല്‍ പോണില്ലേ..

ദേ പോകുവാ അമ്മച്ചീ..കാപ്പി ഒറ്റവലിക്ക് കുടിച്ചിട്ട് സിജിമോന്‍ ഒരൊറ്റ ഓട്ടം..പതിനഞ്ചു മിനിറ്റ് തികഞ്ഞില്ല..ദേ വരുന്നു..കുളിച്ചു..വെള്ള ഒറ്റ മുണ്ടും ഷര്‍ട്ടും ഇട്ടു..എന്തൊരു ഐശ്വര്യം. ..

തനിക്കു പാരമ്പര്യമായി കിട്ടിയ നര്‍മദ സ്കൂട്ടെര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഒറ്റ പോക്ക്. ( അതിനു ബുക്കും പേപ്പര്‍ ഉം ഇല്ല..പോലിസ് പിടിച്ചാല്‍ വണ്ടി അവര്‍ക്ക് കൊടുക്കും എന്നാണ് സിജിമോന്റെ നിലപാട്. )

ഞായറാഴ്ചകളില്‍ എന്ട്രന്‍സ് കോച്ചിംഗ് ഉള്ളത് കൊണ്ട് ശനിആഴ്ചയാണ് സിജിമോന്‍ പള്ളീല്‍ പോകാറു.

തിരിച്ചു വരുന്ന വഴി അവന്‍ ജങ്ക്ഷനില്‍ ഉള്ള കേബിള്‍ ടി വി ആന്‍ഡ്‌ ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പ് ഇല്‍ നിന്ന്..എന്തോ മേടിക്കുന്നുണ്ട്‌...

വീട്ടില്‍ വന്നു, ആഹാരം കഴിച്ചു സിജിമോന്‍ തന്റെ മുറിയിലേക്ക്. അവിടെ ബര്‍ത്തില്‍ നിന്ന് ഒരു അലുമിനിയം പെട്ടി അവന്‍ വലിച്ചെടുക്കുന്നു. എന്നതാ അത് ?..ഒരു വര്‍ക്ഷോപ്പ് തന്നെ അതിന്ടകതുണ്ട്.  എന്‍ജിനീയര്‍ ആയില്ലെങ്കിലും അവനു ഹോബി സര്‍ക്യുട്ടുകള്‍ ഇഷ്ടംമാണ്. 

അതില്‍ നിന്ന് ഒരു കുഞ്ഞു സ്പീക്കര്‍ എടുത്തു അവന്‍ എന്തൊക്കയോ കാണിക്കുന്നുണ്ട്..സോല്ടെര്‍ ചെയ്യുവനെന്നു തോന്നുന്നു..
ഷോപ്പില്‍ നിന്നും മേടിച്ച കുഞ്ഞു വയാറും പിന്നും അവന്‍ അതില്‍ വളരെ തന്മയത്തമായി പിടിപ്പിക്കുന്നു..
കണ്ടോ ഇവന്‍ ജന്മനാ എന്‍ജിനിയര്‍ തന്നെ..

അതിനു ശേഷം അവന്‍ കൃഷ്ണ സ് എ ബി സി ഓഫ് മാതമാടിക്സ് എടുത്തു പഠനം ആരംഭിച്ചു..എന്ത് നല്ല ചെക്കന്‍....

മണിക്കൂറുകള്‍  കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..അതില്‍ ചിലത് കാറ്റടിച്ചു അപ്പറത്തെ ചാണക കുഴിയിലും പോയി വീണു..

രാത്രി ആയ്യി..സകുടുംബം പ്രാര്‍ഥനയും ഊണും കഴിഞ്ഞു എല്ലാവരും കിടക്കകളിലേക്ക് പോയി..സിജിമോന്‍ പഠനത്തിലെക്കും. എന്നാ നല്ല ചെറുക്കന്‍ , മകളെ കെട്ടിച്ചു കൊടുക്കുവാനെങ്കില്‍ ഇവന് തന്നെ കൊടുക്കണം. 

പതിനൊന്നു മണി ആയ്യി..അതാ സിജിമോന്‍ പഠനം നിര്‍ത്തി എണീക്കുന്നു..ദാണ്ട്‌ വന്നു ടി വി ഓണ്‍ ചെയ്തു സൂര്യ ടി വി വക്കുന്നു. മകളെ കെട്ടിച്ചു കൊടുക്കാന്‍ വരട്ടെ..ഇവന്‍ അത്ര ശരി അല്ലല്ലോ..

അതാ  തെളിഞ്ഞു വരുന്നു സൂര്യ വാര്‍ത്തകള്‍..അയ്യോ പാവം പയ്യന്‍, പത്രം വായിക്കാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഉറക്കമിളച്ചിരുന്നു വാര്‍ത്ത കാണുന്നു..മോളെ നാളെ തന്നെ കെട്ടിച്ചു കൊടുത്തേക്കാം,,

ഉടനെ ഒരു ചെറിയ ശബ്ദം, മോനെ ഒച്ച കൊറച്ചു വച്ചേ, അപ്പനും, വല്യപ്പച്ചനും ഉറങ്ങുവല്ലേ...

ടി വി യുടെ വോലും തീരെ ചെറുതായ്യി. 

എന്നാലും ഇവന്‍ എന്നതാ സോഫ ഇല്‍ കിടന്നു ചെയ്യുന്നത്..നോക്കണോ..? ..എന്നതായാലും നോക്കിയേക്കാം..അമ്പട ടി വി വച്ചിട്ട് അവന്‍ അമ്മാച്ചന്‍ കൊണ്ടെ കൊടുത്ത വിഡിയോ ഗയിം കളിക്കുവാന്നു..ബ്രിക്ക് ഗയിമാണ്..അല്ലേലും വാര്‍ത്ത കേള്‍ക്കുവല്ലേ..കാണുവല്ലല്ലോ...

പന്ത്രണ്ടര ആകുന്നു..ഇവന് ഒരക്കുവുമില്ലേ..

ദേ ചാടി എണീറ്റ്‌ അവന്‍ അവന്റെ മുറിയിലേക്ക് പോകുന്നു..ദാ തിരിച്ചു വരുന്നു.. കയ്യില്‍ ഉച്ചക്ക് ഇരുന്നു ഉണ്ടാക്കിയ സ്പീകറും ഉണ്ട്..അവന്‍ അത് കൊണ്ട് ടി വി യുടെ എവിടെയോ പിടിപ്പിച്ചു..എന്നിട്ട് സ്പീകര്‍ ചെവിയോടു ചേര്‍ത്ത് വക്കുന്നു...ആഹ..സ്വന്തം ജ്ഞാനം മറ്റുള്ളവരുടെ സ്വൈര ജീവിതതിനായ്യി..ഉപയോഗിക്കുന്ന..ഇവന്‍ എന്തായാലും ഒരുത്തമ പൌരന്‍ തന്നെ...മോളെ ഇവനേ കെട്ടിച്ചു കൊടുക്കു.

പക്ഷെ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു..അവന്‍ അതുമായ്യി വീണ്ടും തന്റെ മുറിയിലേക്ക് പോയി..വീണ്ടും സോല്ടെര്‍ ചെയ്യാനുള്ള പരുപാടി ആണ്..

പെട്ടന്ന് ഒരു മിന്നല്‍..കരണ്ടും പോയി..സിജിമോന്‍..പെട്ടന്ന്  മൈനാകം എന്ന് തുടങ്ങുന്ന ഒരു പാട്ട് പടിയോ എന്നൊരു സംശയം. ..

പൂച്ചയെ പോലെ ഇരുട്ടത്ത്‌ നടന്നു ചെന്ന് സിജിമോന്‍ കേബിള്‍ ഊരിയിട്ട് ടി വി ഓഫ് ആക്കി. കണ്ടു പഠിക്കട പിള്ളേരെ..ഉത്തര വാദിത്തം എന്നാല്‍ ഇതാന്നു..

പിറ്റേന്ന് വൈകുന്നേരം സിജിമോന്‍ കോച്ചിംഗ് കഴിഞ്ഞു വന്നു ചായ കുടിക്കുന്നു..ദാ അവന്റെ അപ്പന്റെ ശബ്ദം.

ഡാ സിജി ..ടി വി ക്ക് എന്തോ പ്രശ്നം ഉണ്ട്..ഓണകുന്നില്ല..നാളെ അത് ഗോപന്റെ കടേല്‍ കൊടുത്തിട്ട് കോളേജില്‍ പോകു..

ഒന്നും മിണ്ടാതെ നിഷ്കളങ്കനായ സിജി തലയാട്ടി..പാവം..

പിറ്റേന്ന് രാവിലെ `'രാപ്പാടി' ശശി യുടെ ഓട്ടോയില്‍ ടി വി യുമായി ജന്ക്ഷനിലേക്ക് സിജി പോകുന്നു..
ഗോപന്റെ കേബിള്‍ ടി വി കം റിപയര്‍ ഷോപ്പിന്റെ ഇരു വശവും..തയ്യല്‍ കട ചായ കട., പലചരക്ക് കട എന്നിങ്ങനെ പല കടകളാണ്..

ഓട്ടോയും ടി വി യും കണ്ടപ്പോഴേ അവിടെ നിന്ന ആള്‍ക്കാര്‍ ചിരിക്കാന്‍  തുടങ്ങിയോ എന്നൊരു സംശയം.. 

കൊച്ചു പയ്യന്‍ വല്യ ടി വി യുമായി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു..ചിലര്‍ ഗോപന്റെ കടയുടെ അടുത്തേക്ക് വരുന്നുണ്ട്...

സിജിമോന് ഒന്നും മനസ്സിലായില്ല..പാവം ചെക്കന്‍ ..പിഞ്ചല്ലേ...

ചെന്നപ്പഴെ ഗോപന്റെ ചോദ്യം..ശനിയാഴ്ച ത്തെ ഇടിക്കു പോയതാ അല്ലെ...


അയ്യോട..ഇവന്‍ ഇതെങ്ങനെ അറിഞ്ഞു..ആശ്ചര്യം ആയിരിക്കുന്നു..

അതിലും ആശ്ച്ചര്യപെടുതിയത് സിജിമോന്റെ മറുപടിയാ..അറിയത്തില്ല, ഇന്നലെ വച്ചപ്പം ഓണ്‍ ആകുന്നില്ലയിരുന്നു...

തയ്യക്കടെലെ മോനിച്ചന്‍ ചുമ്മാ ചിരിചോന്ടു ഗോപന്റെ അടുത്ത് പറയുന്നു..ടി വി ക്കാര് ഇടിടെ സമയത്ത് കറക്റ്റ് പരുപാടി ഇട്ടതു കൊണ്ട് ഗോപന് കൊളായി..എന്ന്..എന്നിട്ട് എല്ലാവനും കൂടി ഒരു ചിരിയും..

എന്നതാണ് അവന്‍ പറയുന്നത്..പണ്ടേ അവന്‍ ആളൊരു തല്ലിപ്പൊളി ആന്നു..

പാവം സിജിമോന്‍..കോളേജില്‍ പോകന്റെത് കൊണ്ടയ്യിരിക്കും..എളുപ്പം നടന്നു ഓട്ടോയില്‍ കേറി സ്ഥലം വിട്ടു..

എന്നതായാലും കാര്യം എന്നതാന്നു അറിയണമല്ലോ..അവര് പറയുന്നത് ശ്രദ്ദിച്ചു കേട്ട്..അയ്യേ...

ശനിയാഴ്ച രാത്രി 12 30 നു സൂര്യ ടി വി യില്‍ 'രതി നിര്‍വേദം' സിനിമ ഉണ്ടായിരുന്നത്രേ..അത് കാണാന്‍ ഇരുന്നവന്മാരുടെ ടി വി യാണ് അടിച്ചു പോയത് മുഴുവന്‍.ഇന്നിത് ഏഴാമത്തെ ടി വി ആണ്..റിപയരിങ്ങിനു എത്തുന്നത്‌.. .

ഛെ എത്ര വൃത്തികെട്ട സമൂഹം..ചിലര്‍ അങ്ങിനെ ഒക്കെ ആയ്യിരിക്കും..എന്നാലും നിഷ്കളങ്കനായ സിജിമോനും അതിനകത്ത് പെട്ട് പോയല്ലോ എന്നോര്‍ക്കുപോഴാ..ഒന്നുമില്ലെങ്കിലും അവനൊരു സാങ്കേതിക വിദഗ്ദന്‍ അല്ലെ..

പാവം അവനെന്തു വിഷമിക്കും ഇതറിഞ്ഞാല്‍..

വൈകുന്നേരം സിജിമോന്‍ വീടിലോട്ടു  വന്നു കേറാന്‍ തുടങ്ങുവാരുന്നു..അപ്പൊ കേക്കാം അകത്തു നിന്ന് കവലയില്‍ റബ്ബര്‍ കട നടത്തുന്ന കൊച്ചപ്പന്റെ ശബ്ദം..എന്നതാ പറഞ്ഞതു എന്ന് കേട്ടില്ല..ഒടനെ സിജിമോന്റെ അമ്മച്ചി പറയുന്നു..രാത്രി ഇരുന്നു വാര്‍ത്ത കണ്ടപോഴേ എനിക് സംശയം തോന്നിയതാ  ..ഇവനേ ഒക്കെ കാലേല്‍ പിടിച്ചു വലിച്ചു കീറുക വേണ്ടത്..

പാവം സിജിമോന്‍ അറിയാതെ വീടിലേക്ക്‌ കയറുകയും ചെയ്തു...

താന്‍ തെറ്റിദ്ധരിക്കപെട്ടല്ലോ എന്ന  വിഷമം  കൊണ്ട് പൊതുവേ വിളറിയ സിജിമോന്‍ ഒന്നുകൂടെ വെളുത്തു..മുഖത്ത് എന്തൊക്കെയോ ഭാവം..അവന്‍ എല്ലാരേം നോക്കി ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ സാധിച്ചില്ല...ഒന്നും മിണ്ടാതെ അവന്‍ മുറിയിലേക്ക് പോയി..അവന്‍ പോയതും ഡ്രോയിംഗ് റൂമില്‍ ഒരു കൂട്ടച്ചിരി മുഴങ്ങി...

( ഇത് വെറുമൊരു സങ്കല്പ കഥ ആണ്, ഇതിലെ സിജിമോനും ഞാനുമായി ഒരു ബന്ധവുമില്ല..ഇങ്ങനെ ഒരു  സംഭവം നടന്നിട്ടുമില്ല....)






2010, മാർച്ച് 6, ശനിയാഴ്‌ച

ഉന്നമനം ( പതനം 2)

നാണക്കേടില്‍ നിന്നും ഉളവായ ഒരു രോമാഞ്ചം ശരീരം മുഴുവന്‍ വ്യാപിച്ചു. ജട്ടി യുടെ ഇലാസ്ടിക് ഉണ്ടാക്കിയ കമ്പനി ക്കാരെന്റെ തന്തക്കു പലതവണ വിളിക്കാന്‍ തോന്നിയ്യെങ്കിലും പള്ളി യായത്‌ കൊണ്ട് സ്വയം നിയന്ത്രിച്ചു. "ആ മഹാന്റെ ശിരസ്സ് പിളര്‍ന്നു അന്തരിക്കണേ " എന്ന് സഭ്യമായ രീതിയില്‍ മാത്രം പരാകി സായൂജ്യമടഞ്ഞു.


ഇതിലും വലിയ പ്രതിസന്ധികള്‍ ഭാവിയില്‍ നേരിടും എന്ന് മനസ്സിനരിയവുന്നത് കൊണ്ടോ എന്തോ  അത് തന്നെ alternate പ്ലാന്‍ കല്‍ തേടിത്തുടങ്ങി. ഏകദേശം 40 മിനിറ്റ് കഴിയുമ്പോള്‍ എല്ലാരും 15 മിനിറ്റ് ഇരിക്കുന്ന ഒരു സമയം ഉണ്ട്. അന്നേരം പയ്യെ ഇരുന്നു ലവനെ കുറേശ്ശെ ആയി മുട്ട് വരെ കേറ്റണം. എന്നിട്ട് executive ladies മുട്ട് വരെ ഉള്ള പാവാട ധരിച്ചു നടക്കുന്ന പോലെ മുട്ട് ചേര്‍ത്ത് പിടിച്ചു നടന്നു പുറത്തിറങ്ങാം.  വാട്ട് ആന്‍ ഐഡിയ സര്‍ജീ ..എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി..

ഗായക സംഖതിന്റെ പാട്ട് എന്റെ ജട്ടി പോലെ ഹൈ പിച്ചില്‍ നിന്നും ലോ പിച്ചിലേക്ക് ഊര്‍ന്നു വീഴുന്നു. ലീഡ് ചെയ്യുന്ന ----ആശാന്റെ വായില്‍ പ്രാവിന്‍ പപ്പ്‌ പോയോ എന്തോ?

പെട്ടെന്നാണ് അത് കണ്ടത് മുന്‍ നിരയില്‍ എന്തോ ഒരിളക്കം. ങേ...അതാ മുന്‍ നിരയില്‍ നില്‍ക്കുന്ന പിള്ളേരെ ഏതോ കാലമാടന്‍ ഓരോ വരി മുന്നോട്ടു കേറ്റി നിര്ത്തുന്നു. ഓ ..കാലമാടന്‍ അല്ല അത് എന്റെ കൊച്ചപ്പന്‍ തന്നെ ആന്നു. ചെറുപ്പം തൊട്ടേ അതിയാന്‍ എന്റെ അന്തകന്‍ ആണ്. 

ആപേ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോ ഉണ്ടാകുന്നപോലത്തെ ഒരു വിറയല്‍ എന്റെ കാലിന്റെ പെരുവിരല്‍ തൊട്ടു തല മുടിയുടെ അറ്റം വരെ എത്തി. ചങ്ക് തകര്‍ന്നു ഞാന്‍ പ്രാര്‍ഥിക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രാര്‍ത്ഥന മോളില്‍ ചെല്ലുന്നതിനു മുന്‍പേ ഓസ്ട്രല്യന്‍ തിര പോലെ അതിങ്ങടുത്തു എത്തും. എങ്ങാനും മുന്നോട്ടു നടക്കേണ്ടി വന്നാല്‍ തീര്‍ന്നു, ഏതോ കൂതറ ബ്രാന്‍ഡ്‌ ഇല്‍ ഉള്ള ..ഇലസ്ടിക് പോയ , ഓട്ട വീണ ഒരു ജെട്ടി ഞാന്‍ നിന്നിരുന്ന സ്ഥലത്ത് സ്ഥാപിക്കപെടും. അതോടെ ഞാന്‍ ഞങ്ങളുടെ ഇടവകയില്‍ എക്കാലവും അറിയപ്പെടുന്ന ഒരു ലജെന്റ്റ് ആയി അവരാതിക്കെപെടും അല്ല അവരോതിക്കപെടും. 
ആകെപ്പാടെ ഒരു മനംപിരട്ടല്‍, മുന്നല്‍ ഇനി രണ്ടോ മൂന്നോ ലൈന്‍ കൂടി മാത്രം ...ഉടന്‍ കത്തി ഒരു മെഴുകുതിരി തലക്കകത്ത് . തൊട്ടടുത്ത്‌ നിന്ന സുഹൃത്തിന്റെ കൈയില്‍ തൂങ്ങി താഴേക്കു ഒരു ഇരുപ്പു..

എന്നാ പറ്റിയെടാ ,,?

ഓ. മസ്സില്‍ കേറി .. എന്റമ്മോ..
പച്ചാളം ഭാസി യെ പോലെ സ്വന്തമായ്യി ഉണ്ടാക്കിയ ഒരു ഭാവം മുഖത്ത് വരുത്തികൊണ്ട് ജട്ടിയെ മുണ്ട് കൂട്ടി പിടിച്ചു തിരുമ്മി കേറ്റാന്‍ ഒരു ശ്രമം  നടത്തി.

കേട്ട പാതി കേള്‍ക്കാത്ത പാതി അടുത്ത് നിന്നവന്‍ ബാക്കി ഉള്ളവന്മ്മാരെ വിവരം അറിയിച്ചു. എല്ലാം എന്റെ ചുറ്റും കൂടി. പള്ളിക്കകത്ത്‌ നിന്ന് പുറത്തു ചാടാന്‍ എന്തെങ്കിലും കാരണം നോക്കി നില്‍ക്കുന്ന പെടുമരണം ങ്ങളുടെ ഇടയിലാണ് ഞാനെന്ന കാര്യം അപ്പോളാണ് ഓര്‍ക്കുന്നത്. അവന്മ്മാര്‍ എന്നെ പോക്കുന്നതിന്റെ മുന്‍പ് എങ്ങിനെയും കാര്യം സാധിച്ചു എണീക്കണം. ഞാന്‍ കിണഞ്ഞു ശ്രമിച്ചു.

എന്റെ തിരുമ്മലിന്റെ ശക്തി കൂടിയത് കണ്ടു എന്റെ കാല്‍ മൊത്തമായി അടിവയറ്റില്‍ എക്ക് കേറിപോകുവനെന്നു അവന്മാര്‍ വിചാരിച്ചു കാണും. എന്റെ രണ്ടു തോളിലും പിടിച്ചു അവന്‍ മാര്‍ പോക്കന്‍ തുടങ്ങി. കാല്‍ നിവര്‍ന്നാല്‍ എല്ലാം തീര്‍ന്നു.  ഞാന്‍ മുട്ട്  മടക്കി രണ്ടു കയ്യും കൊണ്ട്   കാലിനു ചുറ്റും വട്ടം പിടിച്ചു. അവന്മാര്‍ അതെ പോസ് ഇല്‍ എന്നെ പൊക്കി ഒരു കാനായി കുഞ്ഞിരാമന്‍ ശില്‍പ്പത്തെ കൊണ്ട് പോകുന്ന പോലെ പള്ളി ഓഫീസ് വരാന്ത യിലേക്ക് കൊണ്ടുപോയി.  ധനം സിനിമ യില്‍ ലാലേട്ടനും മുരളിയും കൂടെ ഒരു ' പഴം തന്തയെ ' കൊണ്ടുപോയി കിടത്തുന്ന സീന്‍ ഉണ്ട്. എന്റെ ഇരുപ്പു ഏകദേശം അത് പോലെ തന്നെ വരും. 

താഴെ ഇറക്കിയതും ഞാന്‍ മുണ്ടിന്റെ അടിഭാഗവും ജെട്ടിയും കൂട്ടി പൊക്കി പിടിച്ചു കൊണ്ട് ഒരൊറ്റ ഓട്ടം. നേരെ ഓഫീസ് നു പിന്നിലുള്ള ഹാള്‍ ലെത്തി ജെട്ടി കെട്ടിയതും അവന്മ്മാരും എത്തി. മുണ്ട് താക്കാനുള്ള സമയം കിട്ടിയില്ല. ..

ഛെ ..ഇതെന്നതാട..?

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോ കാല്‍ ഇടറി എന്ന് തോന്നുന്നു..എന്ന് പറഞ്ഞു ഞാന്‍  തുടക്കിട്ടു രണ്ടു അടി അടിച്ചു.  

നിന്റെ എവിടാ മസ്സില്‍ കേറിയത്‌.. അവന്മ്മര്‍ക്ക് സംശയം തീരുന്നില്ല..

കാലേല്‍ ഇപ്പൊ ശരിയായി. 

അല്ല നീ എന്തിനാ ഓടിയത്..?

..അല്ലാതെ പുറത്തു നിന്ന് ഇങ്ങനെ തോട വരെ മുണ്ട് കേറ്റാന്‍ പറ്റുമോട കനാപ്പേ...വാ പള്ളിക്കകത്ത്‌ കേറാം എനിക്ക് നാളെ പരീക്ഷയാ..
ഒരു ചെറിയ ചട്ട് ഫിറ്റ്‌ ചെയ്തു ഞാന്‍ പയ്യെ നടന്നു.. അവന്‍ മാര്‍ക്ക് എന്തോ ഉടായിപ്പ് ഉണ്ടെന്നു മനസ്സിലായ്യി..പക്ഷെ ഇങ്ങനെ ഒരു പണി ഒരു മനുഷ്യന് കിട്ടും എന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ..

അങ്ങിനെ മാനം കപ്പലേറി പോകാതെ രക്ഷപെട്ടു..



2010, മാർച്ച് 5, വെള്ളിയാഴ്‌ച

പതനം

ചോദ്യകടലാസ് കൊടുത്തു തുടങ്ങി. പിന്നില്‍ നിന്നാണ് തുടങ്ങിയിരിക്കുന്നത്.23 സങ്കീര്‍ത്തനം ഒരു തവണ കൂടി ചൊല്ലി. മനസ്സില്‍ ആകപ്പാടെ ഒരു വെപ്രാളം. ടീച്ചര്‍ തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞു ചോദ്യപപേര്‍ വങ്ങനയ്യി രണ്ടു കയ്യും നീട്ടി. എന്നെ ഞെട്ടിച്ചു കൊണ്ട് അവര്‍ എന്റെ കയ്യില്‍ കേറി ഒരു പിടുത്തം.
എന്റെ ഈശോയെ ഞാന്‍ ഇതെന്നാ കാണുന്നെ ?.
ചുവന്ന സാരിയും വടിവൊത്ത ശരീരവുമായി ദാ മുന്നില്‍ നിന്ന് ചിരിക്കുന്നു സിനിമാ നടി സിമ്രാന്‍. എന്റെ ചങ്കില്‍ ആകെ പാടെ ഒരു വെപ്രാളം. കണ്ണില്‍ ഇരുട്ട് കേറുന്നു ,ഒന്നും ഓര്‍മ്മയ്യില്‍ വരുന്നില്ല.. പരീക്ഷ കോഞ്ഞാട്ട ആയത് തന്നെ..
ആരോ പുറത്തു നിന്ന് എന്നെ വിളിക്കുന്നു..അതോ എനിക്ക് തോന്നുന്നതന്നോ? ആ ശബ്ദം അടുത്ത് അടുത്ത് വരുന്നു..എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ പറ്റുന്നില്ല..ഞാന്‍ ചെവി ഓര്‍ത്തു ഇരുന്നു ...

..പെട്ടന്ന് ആകപ്പാടെ ഒരു ബഹളം ..ഡാ. എണീക്കട ..പോത്തെ.. ഇന്ന് പള്ളീല്‍ പോകുന്നില്ലേ..
ഞെട്ടി കണ്ണ് തുറന്നു.. മുന്നല്‍ നിക്കുന്നു അമ്മ...എണീറ്റ്‌ കുളിക്കെടാ..ഞങ്ങള്‍ ഇറങ്ങുവ..ചായ എടുത്തു വച്ചിട്ടുണ്ട്...
അത് സരി അപ്പൊ അത് വെറും സ്വപനം മാത്രം...പരീക്ഷ പാളിപ്പോകഞ്ഞതില്‍ സന്തോഷം തോന്നി എങ്കിലും സിമ്രാന്‍..ഛെ ..കഷ്ടം..കുറെ നേരം കൂടെ ആകാമായിരുന്നു...
എന്നതായാലും പള്ളീല്‍ പോയേക്കാം നാളെ പരീക്ഷയാ..

ഓടി പോയ്യി കുളിച്ചു , അപ്പി ഇട്ടു, പല്ല് തേച്ചു , ചായ കുടിച്ചു..നേരെ ഓടി ട്രെസ്സിംഗ് മുറിയിലേക്ക് ...തേപ്പു മേശ യില്‍ മുണ്ടും ഷര്‍ട്ട്‌ ഉം തേച്ചു വച്ചിട്ടുണ്ട്...എന്ത് നല്ല അപ്പന്‍..മകനെ സ്നേഹിക്കുവനെങ്കില്‍ ഇങ്ങനെ വേണം...
മുണ്ട് ഉടുക്കാന്‍ തുടങ്ങിയപ്പോ ആണ് ജട്ടി ഇട്ടില്ല എന്നോര്‍ക്കുന്നത്...പണ്ടാരമടങ്ങാന്‍ ഒരെണ്ണം പോലും ഉണങ്ങിയതില്ല..
അലമാരിയില്‍ തപ്പിയപ്പോള്‍.. പഴയ ഒരെണ്ണം കിട്ടി..എലസ്റിക് കുറച്ചു ലൂസ് ആണ് ..എന്നാല്‍ഉം തങ്ങി നിന്നോളും..എട്ടരആയി പള്ളീല്‍ മണി അടിക്കുന്നു..നേരെ ഇറങ്ങി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പള്ളീലേക്ക്..
ചെറിയ ചാറ്റല്‍ മഴ ഉണ്ട്..
..കുര്‍ബാനയ്ക്ക് കേറി കഴിഞ്ഞു...പയ്യെ പടിഞ്ഞാറ് വാസത്തെ വാതില്‍ വഴി ഏറ്റവും പുറകിലത്തെ ലൈന്‍ ഇലേക്ക് . അവിടെയാണ് ഞങ്ങള്‍ യുവജനഗല്‍ എന്നറിയപ്പെടുന്ന പകല്‍മാന്യന്മാര്‍ ആയ കൂതരകളുടെ സ്ഥിരം സ്ഥാനം.
കണ്ണുകള്‍ കൊണ്ട് എല്ലാത്തിനെയും വിഷ് ചെയ്തു..പയ്യെ പ്രാര്‍ഥനയില്‍ മുഴുകി..എന്റെ ദൈവമേ നാളത്തെ പരീക്ഷ എല്ലാം ഓര്‍മിപ്പിച്ചു തരണമേ....തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ബേസിക് വിഷയങ്ങള്‍ കൂടെ കൂടെ മനസ്സില്‍ ഓര്‍ത്തു..
മഴ നനഞ്ഞത്‌ കൊണ്ടാണെന്ന് തോന്നു..ആകപ്പാട ഒരു മൂക്കടപ്പ്..അറയില്‍ തിരികിയിരുന്ന തൂവാല കയ്യില്‍ എടുത്തു..ഒന്ന് മൂക്ക് പിഴിഞ്ഞ്..
അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ എന്നാ പോലെ ഇതാ വരുന്നു ഒരൊറ്റ തുമ്മല്‍...ഹന്ഗ്ച്ചീ....തീര്‍ന്നില്ല..പുറകെ പുറകെ ..രണ്ടു എണ്ണം കൂടി...
പെട്ടന്ന് എന്തോ ഒന്ന് കാലേല്‍ വന്നു വീണപോലെ...എന്താണെന്നു നോക്കേണ്ടി വന്നില്ല...മനസ്സിനകത്ത് കൂടി ഒരു ഇടിവാള്‍ മിന്നി.....
ഇതവന്‍ തന്നെ...എലെസ്റിക് പോയ എന്റെ ജട്ടി ...
തുമ്മലിന്റെ ആക്കാതത്തില്‍ അവന്‍ തെന്നി അടിച്ചു എന്റെ പാതങ്ങളിലേക്ക് നിപതിചിരിക്കുകയാണ്..
പെട്ടു..അകപ്പെട്ടു..നിന്ന സ്ഥലം മാറിയാല്‍ അവന്‍ മുണ്ടിനടിയില്‍ നിന്ന് പുറത്താകും..കുനിഞ്ഞു എടുക്കാനും വയ്യ..എല്ലാവരും വടി പോലെ നിക്കുവല്ലേ..ഞാന്‍ മാത്രം അനങ്ങിയാല്‍ തന്നെ എല്ലാവരും നോക്കും..

ശത്രുക്കള്‍ക്ക് പോലും ഈ മാതിരി അവസ്ഥ വരുത്തരുതേ...ഞാന്‍ ആദ്യമായി ക്രിസ്തിയാനി ആയി മാറി...

പക്ഷെ ജെട്ടി കാലേല്‍ നിന്ന് മാറുന്നില്ലല്ലോ..