തുടരന്‍ കഥകളോട് വായനകാര്‍ക്കുള്ള പ്രതികരണം കണക്കാക്കി ഞാന്‍ എന്റെ എഴുത്ത് ശൈലി മാറ്റുകയാണ്. ഇനി ഇത് പോലുള്ള നുറുങ്ങുകളായിരിക്കും പോസ്റ്റ് ചെയ്യുക, അഭിപ്രായം അറിയിക്കുമല്ലോ? .
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു രണ്ടാം ക്ലാസ്സുകാരെന്റെ അടുത്ത് 'എലിയുടെ ശത്രു ആര്?' എന്ന് ചോദിച്ചാല്‍ അവന്‍ ഒന്ന് സംശയിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
ചോദ്യത്തിന് ചില കുട്ടികള്‍ ' പൂച്ച' എന്നും മറ്റു ചിലര്‍ ' പാപ്പിചേട്ടന്‍' എന്നുമായിരിക്കും ഉത്തരം തരിക,
ആദ്യത്തെ ഉത്തരം തികച്ചും നോര്‍മല്‍ ആയതു കൊണ്ടു രണ്ടാമത്തെ ഉത്തരത്തിലേക്കു കടക്കാം.
പാപ്പിചെട്ടന്‍ ഞങ്ങളുടെ പള്ളിയിലെ കുശിനിക്കാരന്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന , കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍. ആമസോണ്‍ വനാന്തരങ്ങോളോട് കിട പിടിക്കുന്ന താടിയും മീശയും ആണ് അദ്ദേഹത്തിന്റെ ഏക പ്രത്യേകത.
രാത്രി സമയത്ത് ഒരു കറ്റ ചൂട്ടും കത്തിച്ചു വീശി, റബ്ബര്‍ തോട്ടത്തിന് നടുവില്‍ കൂടിയുള്ള ഒരു തൊണ്ടില്‍ കൂടി യാത്ര ചെയ്തു വേണം അദ്ദേഹത്തിന് തന്റെ വീട്ടിലെത്താന്‍.
അങ്ങിനെ ഒരു രാത്രി , പാപ്പി ചേട്ടന്‍ യാത്ര ചെയ്യുമ്പോ അത് വഴി സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞു തന്റെ വീട്ടിലേക്കു സാധനങ്ങളുമായി പോവുകയായിരുന്ന ഒരു പന്നി എലി ചൂട്ടു വെളിച്ചം കണ്ടു ' യെല്ലോ സിഗ്നല്‍' ആണെന്ന് ധരിച്ചു തൊണ്ടില്‍ വെയിറ്റ് ചെയ്യുവാനിടയായി. ചൂട്ടിന്റെ രൂക്ഷമായ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ച എലി, 'ഡിം ദ ലയ്റ്റ് ഗോഡ് ഡാം ഇറ്റ് ' എന്ന് അസഹ്യനായി വിളിച്ചു പറഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പാപ്പിചെട്ടന്‍ ഇത് മനസ്സില്ലാക്കാതെ എലി തന്റെ നേരെ നോക്കി പല്ലിളിച്ചു ചീറ്റുവാനെന്നോ മറ്റോ തെറ്റിദ്ധരിച്ചു ചൂട്ടു കറ്റ നേരെ എലിയാചെന്റെ മോന്തക്ക് വച്ച് കൊടുത്തു. ´
പൊള്ളലേറ്റ് വട്ടം ചാടിയ എലി ഉടന്‍ കണ്ണാടിയെടുത്തു മുഖം നോക്കി, താന്‍ കഷ്ടപ്പെട്ട് ഷേപ്പ് ചെയ്തെടുത്ത ഫ്രഞ്ച് താടി കരിഞ്ഞിരിക്കുന്നത് കണ്ടു അലറി കൊണ്ടു പാപ്പിചെട്ടന്റെ നേരെ പാഞ്ഞടുത്തു. ഇനി രക്ഷയില്ല എന്ന് കണ്ട പാപ്പിചേട്ടന്‍ നൂറേല്‍ വണ്ടി വിട്ടു, എലിയാണെങ്കില്‍ 'നിന്നെ ഇന്ന് ഞാന്‍ കൊല്ലുവെടാ' എന്ന് പറഞ്ഞു പുറകെയും.
വീല്‍ ബേസ് കൂടുതലുള്ള പാപ്പിചേട്ടന്‍ സെക്കന്റുകളുടെ മാര്‍ജിനില്‍ തന്റെ വീട്ടിലെത്തിയെങ്കിലും കതകു അടച്ചിരുന്ന കൊണ്ടു അകത്തു കയറാന്‍ പറ്റാതെ വന്നു കതകില്‍ ഇടിച്ചു നിന്നു. ' അയ്യോ എടീ കതകു തുറക്കോ ' എന്ന് വിളിച്ചു കതകില്‍ ഇടിക്കുന്നതിനിടയില്‍ പന്നിഎലി വന്നു പാപ്പിചെട്ടന്റെ കാലേല്‍ വന്‍ പണി കൊടുത്തു തിരിച്ചോടി.
' ) ' ആകൃതിയിലുള്ള ആയുധം കൊണ്ടു പാപ്പിചെട്ടനെ ആക്രമിച്ച എലിക്കെതിരെ നടപടി എടുത്തെങ്കിലും, ഒരു പെര എലി ആണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനു മുന്‍പ് ചോദ്യം ചെയ്യലിനിടയില്‍ ആ എലി കൊല്ലപ്പെട്ടു.
( ഇതോടെ പാപ്പിചേട്ടന്‍ എലികളെ തന്റെ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിക്കുകയും പില്‍ക്കാലത്ത് അവര്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ തന്റെ താടിയും മീശയും വരെ ബലി കൊടുക്കുകയും ചെയ്തു.. ആ കഥ പിന്നീട് വിവരിക്കാം)
2010, ജൂൺ 12, ശനിയാഴ്‌ച
2010, ജൂൺ 11, വെള്ളിയാഴ്‌ച
ആചാര്യ ദേവോ ഭവ:
മൂക്കിനു താഴെ കറുപ്പ് തെളിഞ്ഞു തുടങ്ങിയപ്പോള്‍ എല്ലാ ആണ്‍ പുള്ളൈ കളേം പോലെ ഈ ഉള്ളവനും ഒരു ആശ. മറ്റൊന്നുമല്ല , ഒന്ന് മദ്യപാനം കുടിക്കണം.
ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ വിശുദ്ധന്മാരെ അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. എന്റെ ജ്യേഷ്ഠ സ്ഥാനിയും അന്നത്തെ ഒരു കോളേജ് കുമാരനും, ബഹുമുഖ പ്രതിഭയുമായ തോമ്മിച്ചായന്‍ തന്നെ ആശ്രയം എന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ഥത കാണിച്ചിരുന്ന തോമ്മിച്ചായന്‍, എന്റെ 'വീശിനിരുത്ത്' അദ്ദേഹത്തിന്റെ കോളേജ് ന്റെ അടുത്തുള്ള ' അങ്ങനവാടി ' ഷാപ്പില്‍ അറേഞ്ച് ചെയ്യുകയും, നാക്കില്‍ എഴുതാനുള്ള അച്ചാര്‍ പ്രത്യേകം എടുത്തു വയ്പ്പിക്കുകയും ചെയ്തു.
എന്നെപോലുള്ള പൈതങ്ങള്‍ ഹരിശ്രീ കുറിക്കാന്‍ എത്തിയിരുന്നത് കൊണ്ടാണ് ആ ഭാഗത്തുള്ള മൂത്ത കുടിയന്മാര്‍ ആ ഷാപ്പിനു 'അങ്ങനവാടി' എന്ന് പേരിട്ടത്.
അവിടെ നിന്നും തുടങ്ങിയ ആര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
ചെറുകിട കോളേജ് രാഷ്ട്രിയവും, 'അങ്ങനവാടിയിലെ ' അധ്യാപനവും ഒക്കെ ആയി നടന്ന അദ്ദേഹം ഒരിക്കല്‍ ' ബീഹാരിന്റെയും നാഗലന്റിന്റെയും' ചില രാഷ്ട്രീയ കാര്യങ്ങളെ തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതന്‍ ആയി. ( ഷാപ്പില്‍ വന്ന ഒരു പാവം അബ്കാരിയുമായി ഉണ്ടായ സംഖട്ടനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയെതെന്നു ആരൊക്കെയോ പറയുന്ന കേട്ടിരുന്നു).
എന്തായാലും വീട്ടുകാര്‍ അദ്ദേഹത്തെ ഒന്ന് 'നന്നാക്കി എടുക്കണം' എന്ന് തീരുമാനിച്ചു അദ്ദേഹത്തിന്റെ ഒളിവു കാലം ഹൈ റേന്ജില്‍ ഉള്ള ഞങ്ങളുടെ കൊച്ചപ്പന്റെ വീട്ടില്‍ ആണെന്ന് ഉറപ്പിച്ചു. കൊച്ചപ്പനും അദ്ദേഹത്തിന്റെ മൂന്നു മക്കളും തികഞ്ഞ വിശ്വാസികളും , മദ്യവിരോധികളും , കടിനാധ്വാനികളും ആയിരുന്നു. അവിടത്തെ ഒളിവു കാലം തോമ്മിച്ചായനെ തീര്‍ച്ചയായും ഒരു നല്ല മനുഷ്യനാക്കി മാറ്റി എടുക്കും എന്ന് ഞാന്‍ വിഷമത്തോടെ മനസ്സിലാക്കി.
ആഴ്ചകള്‍ക്ക് ശേഷം തോമ്മിച്ചായന്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു, ആളാകെ മാറി, ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളീല്‍ പോകുന്നു, രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥന, ഷാപ്പില്‍ പോകാറെ ഇല്ല. അങ്ങിനെ ആക മാറ്റം. എന്നതായാലും ഞാന്‍ അനാഥന്‍ ആവുകയും, വീണ്ടും സ്വന്തം ക്ലാസ്സിലെ ബീഡിക്കുറ്റി സംഖത്തില്‍ തിരിച്ചു കയറുകയും ചെയ്തു.
അങ്ങിനെ ഇരിക്കെ ഈസ്റെര്‍ എത്തി. 'ഈസ്റെര്നു തൊമ്മിയുടെ തനി നിറം പുറത്താവും, അവന്‍ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും' എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു നിന്ന പഴയ കമ്പനികളെയും, ഈ ശിഷ്യനെയും വളരെ ക്രൂരമായ രീതിയില്‍ ഈസ്റെര്‍ സ്തുതി പറഞ്ഞു തോമ്മിച്ചായന്‍ ഒഴിവാക്കി വിട്ടു, അപ്പന്റെയും അമ്മയുടെയും കൂടെ വിനയാന്വിതനായി രാത്രി കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോകുന്ന തൊമ്മിയെ വിശ്വാസം വരാതെ ഞങ്ങള്‍ നോക്കി നിന്നു.
അങ്ങിനെ ഈസ്റെര്‍ കഴിഞ്ഞു പോയി, പിറ്റേന്ന് രാവിലെ വീടിനെ നടുക്കി കൊണ്ടു ഒരു ഫോണ്‍ കാള്‍,
തോമ്മിച്ചായനെ കാണാനില്ല!!!!!...
എല്ലാവരും അവിടെ വീട്ടില്‍ കൂടിയിരിക്കുന്നു. ഞാനും അപ്പനും വല്ല്യപ്പച്ചനും നേരെ വണ്ടി എടുത്തു തോമ്മിച്ച്ചായന്റെ വീട്ടിലെത്തി. അവിടെ ആണെങ്കില്‍ ഒരു മരിച്ച വീട്ടിലെ പരുവം. മിറ്റത്തും വീട്ടിലും എല്ലാം ആള്‍ക്കാര്‍. തോമ്മിചായന്റെ അമ്മ ബോധം കെട്ടു കിടക്കുന്നു, അപ്പന്‍ ആകപ്പാടെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു.
' ഇന്നലെ ഉച്ച വരെ വീട്ടില്‍ ഉണ്ടായിരുന്നു , ഊണുകഴിഞ്ഞു പറമ്പിലേക്ക് കൃഷി നോക്കാന്‍ ഇറങ്ങിയതാനത്രേ. ഒളിവില്‍ നിന്നു വന്നതില്‍ പിന്നെ കൃഷിയില്‍ എല്ലാം താല്പര്യം കാണിച്ചിരുന്നു. കുന്നിന്‍ മുകളില്‍ വാഴ കന്നു വക്കുകയും സ്ഥിരമായി വെള്ളം കോരി കൊണ്ടെ ഒഴിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്ന ചെക്കനാ , ' അയലോക്കം കാര്‍ തമ്മില്‍ തമ്മില്‍ പറയുന്നു.
' ഇനി ആ പഴയ തല്ലു കേസ് , മറ്റവന്‍ മാര്‍ അപായപ്പെടുതിയതാണോ ചെറുക്കനെ?'. വേറൊരാള്‍ സംശയം പറയുന്നു.
ഇത് കേട്ടതോടെ എനിക്കും ഒരു ചെറിയ പേടി തോന്നി തുടങ്ങി.
പെട്ടന്ന് തോമ്മിചായന്റെ വീട്ടിലെ പണിക്കാരന്‍ ഓടി വരുന്നു, ...' അച്ചായോ , അച്ചായോ, ...തൊമ്മി കുഞ്ഞു..'
ങേ..എന്നതാട.. പേരപ്പന്റെ ശബ്ദത്തില്‍ ഒരു കരച്ചിലിന്റെ ടോണ്‍.
..' തൊമ്മി കുഞ്ഞു....തൊമ്മി കുഞ്ഞു ആണ്ടെ മോളില്‍..തോട്ടത്തിലെ പണിപ്പുരയില്‍....'
'അയ്യോ ....എന്റെ മോനെ..' ബോധം തെളിഞ്ഞു വന്ന തോമ്മീടമ്മ ഓടി ഹാള്‍ വരെ എത്തി വീണ്ടും ബോധം കെട്ടു വീണു.
..നില വിളിച്ചു കൊണ്ടു പേരപ്പനും, ഞങ്ങളും, അയല്‍വക്കോം കാരും എല്ലാരും കുന്നിന്‍ മോളിലെ തോട്ടത്തിലേക്ക് ഓടി... നല്ല ഫിട്നെസ്സ് ഉള്ള ചെറുപ്പക്കാരും തൊമ്മി ടെ അപ്പനും ആദ്യം മോളിലെത്തി...ജനലില്‍ കൂടി നോക്കിയപ്പോ കണ്ട കാഴ്ച..തോമ്മിച്ചായന്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു... തല വല്ലാതെ ചെരിഞ്ഞു ഹോ.ഒന്നേ നോക്കിയുള്ളൂ .
താക്കൊലെടുത്തില്ല..ഒന്നും നോക്കാതെ ഞങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കേറി.. പേരപ്പന്‍ ഓടി ചെന്ന് മകനെ വാരി എടുത്തു തല മടിയില്‍ വച്ച്....' എന്റെ പോന്നു മോനെ..എന്നും പറഞ്ഞു സ്വന്തം നെഞ്ചത്ത് ഒരടി...'
പെട്ടന്ന്.. അതാ.. തോമ്മിച്ചായന്‍ ഒരനക്കം. ..
..'ആഴ്ഹ ... ആരാ..' ങേ..
പെട്ടന്ന് ശവം അനങ്ങിയപ്പോ പേരപ്പന്‍ ഒന്ന് ഞെട്ടി..
..ബുദ്ധി മുട്ടി ശവം കൈ വശങ്ങളില്‍ കുത്തി ഇരിക്കാന്‍ ശ്രമിക്കുന്നു..ചുറ്റും നോക്കുന്നു..
..ങേ..ചുറ്റും നോക്കിയപ്പോ ഞെട്ടി പോയത് ഞങ്ങളാണ്.. പണി സാധനങ്ങളും മറ്റും വയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആ ' കൊച്ചുപെര' ഒരു കെമിസ്ട്രി ലാബ് ആയി മാറിയിരിക്കുന്നു..
കോണിക്കല്‍ ഫ്ലാസ്ക് നു പകരം മണ്‍കുടങ്ങള്‍, ചിലതിന്റെ മുകളില്‍ വെള്ളം നിറച്ച ചട്ടികള്‍, ട്യൂബ് കള്‍.. മൊത്തത്തില്‍ ഒരു കിപ്പ്സ് അപ്പരടസ് സെറ്റ്അപ്. ഒരു ട്യൂബ് ന്റെ അറ്റം ഒരു കുപ്പിയിലേക്ക് ഇറങ്ങിയിരിക്കുന്നു. അതില്‍ തെളി നീര് പോലെ എന്തോ വന്നു വീഴുന്നുണ്ട്...
ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ ക്ലിയര്‍ ആണ്. കുറഞ്ഞ ഇന്ഫ്ര സ്ട്രക്ട്ചെര്‍ ഇല്‍ ചാരായം വാറ്റാന്‍ ഹൈ റേന്ജില്‍ നിന്നു പഠിച്ചു വന്നതാണ് എന്റെ ഗുരു. ഈസ്റെര്‍ ദിവസം പഠിച്ച പണി ഒന്ന് ടേസ്റ്റ് ചെയ്തുകളയാം എന്ന് ഉദ്ദേശിച്ചു ഉണ്ടാക്കിയ സെറ്റ് അപ്പ് ആയിരുന്നു. പക്ഷെ മിക്സിംഗ് ഇല്‍ ഉണ്ടായ പാകപ്പിഴ മൂലം ആള്‍ ഉദ്ദേശം 18 മണിക്കൂറോളം ഓഫ് ആയി പോയ്യി.
കാര്യം മനസ്സിലായ പേരപ്പന്‍ ക*+#"§*'## ടെ മോനെ..എന്ന് അലറി കൊണ്ടു തറയില്‍ ഇരുന്ന ഇരുപ്പില്‍ എന്റെ ഗുരുവിനിട്ടു ഒറ്റ ചവിട്ടായിരുന്നു...
ഏതായാലും ഗുരു വഴിപിഴച്ചു പോയിട്ടില്ലല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.
..
ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ വിശുദ്ധന്മാരെ അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. എന്റെ ജ്യേഷ്ഠ സ്ഥാനിയും അന്നത്തെ ഒരു കോളേജ് കുമാരനും, ബഹുമുഖ പ്രതിഭയുമായ തോമ്മിച്ചായന്‍ തന്നെ ആശ്രയം എന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ഥത കാണിച്ചിരുന്ന തോമ്മിച്ചായന്‍, എന്റെ 'വീശിനിരുത്ത്' അദ്ദേഹത്തിന്റെ കോളേജ് ന്റെ അടുത്തുള്ള ' അങ്ങനവാടി ' ഷാപ്പില്‍ അറേഞ്ച് ചെയ്യുകയും, നാക്കില്‍ എഴുതാനുള്ള അച്ചാര്‍ പ്രത്യേകം എടുത്തു വയ്പ്പിക്കുകയും ചെയ്തു.
എന്നെപോലുള്ള പൈതങ്ങള്‍ ഹരിശ്രീ കുറിക്കാന്‍ എത്തിയിരുന്നത് കൊണ്ടാണ് ആ ഭാഗത്തുള്ള മൂത്ത കുടിയന്മാര്‍ ആ ഷാപ്പിനു 'അങ്ങനവാടി' എന്ന് പേരിട്ടത്.
അവിടെ നിന്നും തുടങ്ങിയ ആര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
ചെറുകിട കോളേജ് രാഷ്ട്രിയവും, 'അങ്ങനവാടിയിലെ ' അധ്യാപനവും ഒക്കെ ആയി നടന്ന അദ്ദേഹം ഒരിക്കല്‍ ' ബീഹാരിന്റെയും നാഗലന്റിന്റെയും' ചില രാഷ്ട്രീയ കാര്യങ്ങളെ തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതന്‍ ആയി. ( ഷാപ്പില്‍ വന്ന ഒരു പാവം അബ്കാരിയുമായി ഉണ്ടായ സംഖട്ടനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയെതെന്നു ആരൊക്കെയോ പറയുന്ന കേട്ടിരുന്നു).
എന്തായാലും വീട്ടുകാര്‍ അദ്ദേഹത്തെ ഒന്ന് 'നന്നാക്കി എടുക്കണം' എന്ന് തീരുമാനിച്ചു അദ്ദേഹത്തിന്റെ ഒളിവു കാലം ഹൈ റേന്ജില്‍ ഉള്ള ഞങ്ങളുടെ കൊച്ചപ്പന്റെ വീട്ടില്‍ ആണെന്ന് ഉറപ്പിച്ചു. കൊച്ചപ്പനും അദ്ദേഹത്തിന്റെ മൂന്നു മക്കളും തികഞ്ഞ വിശ്വാസികളും , മദ്യവിരോധികളും , കടിനാധ്വാനികളും ആയിരുന്നു. അവിടത്തെ ഒളിവു കാലം തോമ്മിച്ചായനെ തീര്‍ച്ചയായും ഒരു നല്ല മനുഷ്യനാക്കി മാറ്റി എടുക്കും എന്ന് ഞാന്‍ വിഷമത്തോടെ മനസ്സിലാക്കി.
ആഴ്ചകള്‍ക്ക് ശേഷം തോമ്മിച്ചായന്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു, ആളാകെ മാറി, ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളീല്‍ പോകുന്നു, രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥന, ഷാപ്പില്‍ പോകാറെ ഇല്ല. അങ്ങിനെ ആക മാറ്റം. എന്നതായാലും ഞാന്‍ അനാഥന്‍ ആവുകയും, വീണ്ടും സ്വന്തം ക്ലാസ്സിലെ ബീഡിക്കുറ്റി സംഖത്തില്‍ തിരിച്ചു കയറുകയും ചെയ്തു.
അങ്ങിനെ ഇരിക്കെ ഈസ്റെര്‍ എത്തി. 'ഈസ്റെര്നു തൊമ്മിയുടെ തനി നിറം പുറത്താവും, അവന്‍ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും' എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു നിന്ന പഴയ കമ്പനികളെയും, ഈ ശിഷ്യനെയും വളരെ ക്രൂരമായ രീതിയില്‍ ഈസ്റെര്‍ സ്തുതി പറഞ്ഞു തോമ്മിച്ചായന്‍ ഒഴിവാക്കി വിട്ടു, അപ്പന്റെയും അമ്മയുടെയും കൂടെ വിനയാന്വിതനായി രാത്രി കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോകുന്ന തൊമ്മിയെ വിശ്വാസം വരാതെ ഞങ്ങള്‍ നോക്കി നിന്നു.
അങ്ങിനെ ഈസ്റെര്‍ കഴിഞ്ഞു പോയി, പിറ്റേന്ന് രാവിലെ വീടിനെ നടുക്കി കൊണ്ടു ഒരു ഫോണ്‍ കാള്‍,
തോമ്മിച്ചായനെ കാണാനില്ല!!!!!...
എല്ലാവരും അവിടെ വീട്ടില്‍ കൂടിയിരിക്കുന്നു. ഞാനും അപ്പനും വല്ല്യപ്പച്ചനും നേരെ വണ്ടി എടുത്തു തോമ്മിച്ച്ചായന്റെ വീട്ടിലെത്തി. അവിടെ ആണെങ്കില്‍ ഒരു മരിച്ച വീട്ടിലെ പരുവം. മിറ്റത്തും വീട്ടിലും എല്ലാം ആള്‍ക്കാര്‍. തോമ്മിചായന്റെ അമ്മ ബോധം കെട്ടു കിടക്കുന്നു, അപ്പന്‍ ആകപ്പാടെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു.
' ഇന്നലെ ഉച്ച വരെ വീട്ടില്‍ ഉണ്ടായിരുന്നു , ഊണുകഴിഞ്ഞു പറമ്പിലേക്ക് കൃഷി നോക്കാന്‍ ഇറങ്ങിയതാനത്രേ. ഒളിവില്‍ നിന്നു വന്നതില്‍ പിന്നെ കൃഷിയില്‍ എല്ലാം താല്പര്യം കാണിച്ചിരുന്നു. കുന്നിന്‍ മുകളില്‍ വാഴ കന്നു വക്കുകയും സ്ഥിരമായി വെള്ളം കോരി കൊണ്ടെ ഒഴിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്ന ചെക്കനാ , ' അയലോക്കം കാര്‍ തമ്മില്‍ തമ്മില്‍ പറയുന്നു.
' ഇനി ആ പഴയ തല്ലു കേസ് , മറ്റവന്‍ മാര്‍ അപായപ്പെടുതിയതാണോ ചെറുക്കനെ?'. വേറൊരാള്‍ സംശയം പറയുന്നു.
ഇത് കേട്ടതോടെ എനിക്കും ഒരു ചെറിയ പേടി തോന്നി തുടങ്ങി.
പെട്ടന്ന് തോമ്മിചായന്റെ വീട്ടിലെ പണിക്കാരന്‍ ഓടി വരുന്നു, ...' അച്ചായോ , അച്ചായോ, ...തൊമ്മി കുഞ്ഞു..'
ങേ..എന്നതാട.. പേരപ്പന്റെ ശബ്ദത്തില്‍ ഒരു കരച്ചിലിന്റെ ടോണ്‍.
..' തൊമ്മി കുഞ്ഞു....തൊമ്മി കുഞ്ഞു ആണ്ടെ മോളില്‍..തോട്ടത്തിലെ പണിപ്പുരയില്‍....'
'അയ്യോ ....എന്റെ മോനെ..' ബോധം തെളിഞ്ഞു വന്ന തോമ്മീടമ്മ ഓടി ഹാള്‍ വരെ എത്തി വീണ്ടും ബോധം കെട്ടു വീണു.
..നില വിളിച്ചു കൊണ്ടു പേരപ്പനും, ഞങ്ങളും, അയല്‍വക്കോം കാരും എല്ലാരും കുന്നിന്‍ മോളിലെ തോട്ടത്തിലേക്ക് ഓടി... നല്ല ഫിട്നെസ്സ് ഉള്ള ചെറുപ്പക്കാരും തൊമ്മി ടെ അപ്പനും ആദ്യം മോളിലെത്തി...ജനലില്‍ കൂടി നോക്കിയപ്പോ കണ്ട കാഴ്ച..തോമ്മിച്ചായന്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു... തല വല്ലാതെ ചെരിഞ്ഞു ഹോ.ഒന്നേ നോക്കിയുള്ളൂ .
താക്കൊലെടുത്തില്ല..ഒന്നും നോക്കാതെ ഞങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കേറി.. പേരപ്പന്‍ ഓടി ചെന്ന് മകനെ വാരി എടുത്തു തല മടിയില്‍ വച്ച്....' എന്റെ പോന്നു മോനെ..എന്നും പറഞ്ഞു സ്വന്തം നെഞ്ചത്ത് ഒരടി...'
പെട്ടന്ന്.. അതാ.. തോമ്മിച്ചായന്‍ ഒരനക്കം. ..
..'ആഴ്ഹ ... ആരാ..' ങേ..
പെട്ടന്ന് ശവം അനങ്ങിയപ്പോ പേരപ്പന്‍ ഒന്ന് ഞെട്ടി..
..ബുദ്ധി മുട്ടി ശവം കൈ വശങ്ങളില്‍ കുത്തി ഇരിക്കാന്‍ ശ്രമിക്കുന്നു..ചുറ്റും നോക്കുന്നു..
..ങേ..ചുറ്റും നോക്കിയപ്പോ ഞെട്ടി പോയത് ഞങ്ങളാണ്.. പണി സാധനങ്ങളും മറ്റും വയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആ ' കൊച്ചുപെര' ഒരു കെമിസ്ട്രി ലാബ് ആയി മാറിയിരിക്കുന്നു..
കോണിക്കല്‍ ഫ്ലാസ്ക് നു പകരം മണ്‍കുടങ്ങള്‍, ചിലതിന്റെ മുകളില്‍ വെള്ളം നിറച്ച ചട്ടികള്‍, ട്യൂബ് കള്‍.. മൊത്തത്തില്‍ ഒരു കിപ്പ്സ് അപ്പരടസ് സെറ്റ്അപ്. ഒരു ട്യൂബ് ന്റെ അറ്റം ഒരു കുപ്പിയിലേക്ക് ഇറങ്ങിയിരിക്കുന്നു. അതില്‍ തെളി നീര് പോലെ എന്തോ വന്നു വീഴുന്നുണ്ട്...
ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ ക്ലിയര്‍ ആണ്. കുറഞ്ഞ ഇന്ഫ്ര സ്ട്രക്ട്ചെര്‍ ഇല്‍ ചാരായം വാറ്റാന്‍ ഹൈ റേന്ജില്‍ നിന്നു പഠിച്ചു വന്നതാണ് എന്റെ ഗുരു. ഈസ്റെര്‍ ദിവസം പഠിച്ച പണി ഒന്ന് ടേസ്റ്റ് ചെയ്തുകളയാം എന്ന് ഉദ്ദേശിച്ചു ഉണ്ടാക്കിയ സെറ്റ് അപ്പ് ആയിരുന്നു. പക്ഷെ മിക്സിംഗ് ഇല്‍ ഉണ്ടായ പാകപ്പിഴ മൂലം ആള്‍ ഉദ്ദേശം 18 മണിക്കൂറോളം ഓഫ് ആയി പോയ്യി.
കാര്യം മനസ്സിലായ പേരപ്പന്‍ ക*+#"§*'## ടെ മോനെ..എന്ന് അലറി കൊണ്ടു തറയില്‍ ഇരുന്ന ഇരുപ്പില്‍ എന്റെ ഗുരുവിനിട്ടു ഒറ്റ ചവിട്ടായിരുന്നു...
ഏതായാലും ഗുരു വഴിപിഴച്ചു പോയിട്ടില്ലല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.
..
2010, ജൂൺ 5, ശനിയാഴ്‌ച
നെത്തല്ലൂരെ അമ്മച്ചി-3
മാസം തികഞ്ഞ ശിശുവിനെ ഇനിയും പിടിച്ചു വയ്ക്കാന്‍ പറ്റില്ലാ..ദാ ഡെലിവറി ആയി..
അങ്ങിനെ ചിന്താനിമഗ്നനായ എന്നെയും , എന്റെ അടുത്ത് കണ്ണുകള്‍ പാതി അടച്ചു, വാ പൊളിച്ചു, പരാമര്‍ അടിച്ചു ചത്ത പൂച്ചയെപോലെ ഇരുന്നുറങ്ങുന്ന മുപ്ലിയെയും കൊണ്ടു ബസ് പാലാ സ്ടാന്റിലേക്ക് കയറുന്നു.
ഷൂമാക്കര്‍ തന്റെ വകയില്‍ ഒരമ്മാവന്‍ ആണന്നു തോന്നുന്ന വിധം ഡ്രൈവര്‍ 90 ഡിഗ്രി വണ്ടി വീശി സ്ടാന്റിലേക്ക് കയറ്റി , അത്രയും നേരം കൊണ്ടു ഒരു കളരി അഭ്യാസിയെ പോലെ വാതില് വരെ എത്തിയ ഒരു ആന്റി സാന്റ് ഡ്രിഫ്റ്റ് ചെയ്ത ലാന്‍ഡ് ക്രൂയിസര്‍ പോലെ തിരിച്ചു പെട്ടി പുറത്തേക്കു പോയി.
വണ്ടി നിര്‍ത്തി, ഷിബുവും ഞാനും ഇറങ്ങി, മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടു ഞാന്‍ നമ്മുടെ ബസ്ന്റെ നേരെ നടന്നു,
ഓ ,,ഇത് പ്രാക്ക് തന്നെ, മുപ്ളി റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല, വര്‍ത്തമാനം പറഞ്ഞു ലവനും ഉണ്ട് എന്റെ കൂടെ വരുന്നു.
അവസാനം മറ്റു മാര്‍ഗമില്ലാതെ ഞാന്‍ പറഞ്ഞു , 'ഞാന്‍ ഈ വണ്ടിക്കു കേറുവാ,',
'ഞാനും അതിനു തന്നെയാടാ,.. നീ എങ്ങോട്ടാ, ?'
കുഴഞ്ഞു , എന്നാലും ആയുധം ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ, അതോ കൊണ്ടു, വച്ച് കാച്ചി. ' നെത്തല്ലൂര്‍ക്ക് '
'അവിടെ ആരാ ?' , വിടുന്ന ലക്ഷണം ഇല്ല .
'അവിടെ ഞങ്ങടെ ഒരമ്മച്ചി ഉണ്ട്, കാലൊടിഞ്ഞു കിടപ്പാ ', ( ഹും, ഇപ്പൊ അമ്മച്ചീടെ അസ്ഥി തന്നെ ഉണ്ടോ എന്ന് സംശയം ആണ്)
, എന്നാലും വച്ച് താങ്ങിക്കൊടുത്തു.
'ഞാന്‍ ചങ്ങനാശേരിക്കാ' ..മുപ്ളി ചോദിക്കാതെ തന്നെ മുരണ്ടു.
അങ്ങിനെ ഞങ്ങള്‍ രണ്ടും ബസില്‍ കയറി അടുത്തടുത്തുള്ള സീറ്റില്‍ ഇരുന്നു. അപ്പൊ കണ്ടു, നമ്മുടെ ഗുരു പയ്യെ വന്നു ഏറ്റവും പുറകിലെ സീറ്റില്‍ സ്ഥാനം പിടിക്കുന്നു.
അവന്‍ മുപ്ലിയെ കണ്ടു, മുപ്ലിക്കൊരു ഗുണം ഉണ്ട്, വണ്ടിയേല്‍ ഇരുന്നാല്‍ പിന്നെ ഉറങ്ങിക്കോളും. അത് കൊണ്ടു ഞങ്ങള്‍ ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തി.
വണ്ടി യാത്ര തുടങ്ങി, 'തുമ്പയും തുളസിയും...' പാട്ട് തകര്‍ക്കുന്നു.
അങ്ങിനെ വണ്ടി നെത്തല്ലൂര്‍ എത്താറായി , കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്ന് പറഞ്ഞപോലെ ദേ എണീറ്റ് വരുന്നു മുപ്ളി.
'നീ ഇവിടെ ഇറങ്ങുവല്ലേ..'
'അതെ'
'അപ്പൊ പിന്നെ കാണാം,'
'ശരി യെടാ നായിന്റെ മോനെ ' അവസാനത്തെ മൂന്നു വേര്‍ഡ് ഞാനങ്ങു മാസ്ക് ചെയ്തു ട്രാന്‍സ്മിറ്റ് കൊടുത്തു.
മുടിഞ്ഞ കളി, ഇനി ഇപ്പൊ അടുത്ത വണ്ടി വരണം. .ശോ ആദ്യത്തെ സീന്‍ എല്ലാം പോകുമല്ലോ ഈശ്വരാ..
അക്ഷമനായി ഞാന്‍ റോഡില്‍ കാത്തു നിന്നു. നേരെ എതിരെയുള്ള മാടക്കടയുടെ വശത്ത് ' ബെല്‍സ് വീക്കം' അടിച്ചു പരത്തി തിരിച്ചു ഉരുട്ടി കൊടുക്കുന്ന ഡോക്ടറുടെ പരസ്യം, അതിന്റെ പിന്നില്‍ കുളിക്കാന്‍ തയ്യാറായി, എന്നെ ഏറു കണ്ണ് ഇട്ടു നോക്കി നില്‍ക്കുന്ന നമ്മുടെ ലവള്‍. കാര്യം പടം ആണെങ്കിലും ഒരു 3D എഫെക്റ്റ് ഉണ്ട്.
ങേ അപ്പോഴാ ശ്രദ്ധിച്ചത്, ഇത് തുമ്പികളല്ല , വേറെ ഏതോ ചില കൊളവി കളാണ്. എന്തായാലും എന്ത് രണ്ടായാലും കുളിക്കുമല്ലോ അത് മതി.
ബസ് വന്നു, ചാടിക്കേറി, പിന്നീടുണ്ടായ 10 മിനിറ്റ് യാത്ര , ജീവിതത്തിലെ ഏറ്റവും നീണ്ട യാത്രകളില്‍ ഒന്നായിരുന്നു.
അവസാനം ഞാന്‍ കറുകച്ചാല്‍ സ്ടാന്റില്‍ ഇറങ്ങി. ഒളിമ്പിക്സ് നു ഓടുന്നവനെ പോലെ 'ഷാന്‍' ലക്ഷ്യമാക്കി ഞാന്‍ ഓടി.
ചെന്ന് ടിക്കെറ്റ് എടുത്തു , അകത്തു കേറി. ഒന്നും കാണാന്‍ വയ്യ, വെയിലത്ത് നിന്നു കേറിയിട്ടാകും , പയ്യെ കണ്ണ് അഡ്ജസ്റ്റ് ആയ്യി തുടങ്ങി.
ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത് അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.
എന്തെങ്കിലും ആട്ടു, താഴത്തെ ഒരു വരിയില്‍ ഒരു കൈ പൊങ്ങി ആടുന്നു. അത് നമ്മുടെ ഗുരു തന്നെ. നേരെ ചെന്ന് അതിന്റെ തൊട്ടു മുന്നില്‍ ഉള്ള വരിയില്‍ ഇരുന്നു. ഇതൊക്കെ ഒറ്റയ്ക്ക് ഇരുന്നു കാണുന്നത് ആണല്ലോ ഒരു ഇത്..അല്ലെ..?
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഒരുത്തന്‍ പുറകില്‍ നിന്നു അലമ്പുണ്ടാക്കുന്നു, ' എടാ പണിക്കു പോകാനുള്ളതാ,സമയം മിനക്കെടുത്താതെ എളുപ്പം ഇടെടാ'
പെട്ടന്ന് സ്ക്രീന്‍ ഇരുണ്ടു, കോളെജിലേക്ക് കൂട്ടുകാരിയുമായി ജീന്‍സും ടോപ്പുമിട്ട് പൊയ്ക്കൊണ്ടിരുന്ന നായിക, പെട്ടെന്ന് തനി കൂതറ ആയി തോട്ടരികത്തു നിന്നു കുളി തുടങ്ങി.
ആഹ തീയെറ്റെര്‍ മുഴുവന്‍ ആരവം. എത്ര ക്ഷമയും വിശാല ഹൃദയവും ഉള്ള മഹാന്മാര്‍. കലയെ അത് എങ്ങിനെ ആണോ അങ്ങിനെ ആസ്വദിക്കും( പിറന്ന പടി ആണെങ്കില്‍ ബഹു സന്തോഷം) . ഈ ഉള്ളവനും ആസ്വദിച്ചു മനസ്സില്‍ കുളി ആരംഭിച്ചു.
ആ തോടിനു മീനച്ചിലാറിന്റെ ഒരു കൈത്തോടിന്റെ ഒരു ലുക്കില്ലേ? , ആ കടവിന് ഞങ്ങടെ കടവിന്റെ ഒരു സെറ്റ് അപ്പ് ഇല്ലേ. എനിക്കവിടെ പോയി നിന്നു എരുമെയേ കുളിപ്പിച്ച് കൂടെ, അങ്ങിനെ പലതും മനസ്സില്‍ കൂടി കിടന്നു പോയി.
എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, ഇത് വരെനടന്നത് ഒന്നുമില്ല എണ്ണ ഭാവത്തില്‍, നമ്മുടെ നായിക, ഒരു കാല്‍ അലക്കുകല്ലേല്‍ കേറ്റി വച്ച് സോപ്പ് തേക്കാന്‍ ആരംഭിച്ചു..
തീയേറ്ററില്‍ നിശബ്ദത. എല്ലാവരും ശ്വാസം അടക്കി പിടിച്ചു കാണുകയാണ്, ഈ ഞാനും.
പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തോണ്ടി, തിരിഞ്ഞു നോക്കിയ ഞാന്‍ ഒളിഞ്ഞു നോട്ടക്കാരനെ കണ്ട യുവതിയെ പോലെ ഞെട്ടി വിറച്ചു. അത് മറ്റാരുമല്ലായിരുന്നു, നമ്മുടെ സ്വന്തം മുപ്ളി.
അലക്ക് കല്ലേല്‍ കാല് കേറ്റി വച്ച് സോപ്പ് തേക്കുന്ന നായികയെ നോക്കി കൊണ്ടു മുപ്ളി പറഞ്ഞു.
'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'
തലക്കകത്ത് നിന്നും ഒരായിരം മുപ്ളി വണ്ടുകള്‍ പറന്നു പൊങ്ങി,
തീര്‍ന്നു, എല്ലാം.
അങ്ങിനെ ചിന്താനിമഗ്നനായ എന്നെയും , എന്റെ അടുത്ത് കണ്ണുകള്‍ പാതി അടച്ചു, വാ പൊളിച്ചു, പരാമര്‍ അടിച്ചു ചത്ത പൂച്ചയെപോലെ ഇരുന്നുറങ്ങുന്ന മുപ്ലിയെയും കൊണ്ടു ബസ് പാലാ സ്ടാന്റിലേക്ക് കയറുന്നു.
ഷൂമാക്കര്‍ തന്റെ വകയില്‍ ഒരമ്മാവന്‍ ആണന്നു തോന്നുന്ന വിധം ഡ്രൈവര്‍ 90 ഡിഗ്രി വണ്ടി വീശി സ്ടാന്റിലേക്ക് കയറ്റി , അത്രയും നേരം കൊണ്ടു ഒരു കളരി അഭ്യാസിയെ പോലെ വാതില് വരെ എത്തിയ ഒരു ആന്റി സാന്റ് ഡ്രിഫ്റ്റ് ചെയ്ത ലാന്‍ഡ് ക്രൂയിസര്‍ പോലെ തിരിച്ചു പെട്ടി പുറത്തേക്കു പോയി.
വണ്ടി നിര്‍ത്തി, ഷിബുവും ഞാനും ഇറങ്ങി, മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടു ഞാന്‍ നമ്മുടെ ബസ്ന്റെ നേരെ നടന്നു,
ഓ ,,ഇത് പ്രാക്ക് തന്നെ, മുപ്ളി റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല, വര്‍ത്തമാനം പറഞ്ഞു ലവനും ഉണ്ട് എന്റെ കൂടെ വരുന്നു.
അവസാനം മറ്റു മാര്‍ഗമില്ലാതെ ഞാന്‍ പറഞ്ഞു , 'ഞാന്‍ ഈ വണ്ടിക്കു കേറുവാ,',
'ഞാനും അതിനു തന്നെയാടാ,.. നീ എങ്ങോട്ടാ, ?'
കുഴഞ്ഞു , എന്നാലും ആയുധം ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ, അതോ കൊണ്ടു, വച്ച് കാച്ചി. ' നെത്തല്ലൂര്‍ക്ക് '
'അവിടെ ആരാ ?' , വിടുന്ന ലക്ഷണം ഇല്ല .
'അവിടെ ഞങ്ങടെ ഒരമ്മച്ചി ഉണ്ട്, കാലൊടിഞ്ഞു കിടപ്പാ ', ( ഹും, ഇപ്പൊ അമ്മച്ചീടെ അസ്ഥി തന്നെ ഉണ്ടോ എന്ന് സംശയം ആണ്)
, എന്നാലും വച്ച് താങ്ങിക്കൊടുത്തു.
'ഞാന്‍ ചങ്ങനാശേരിക്കാ' ..മുപ്ളി ചോദിക്കാതെ തന്നെ മുരണ്ടു.
അങ്ങിനെ ഞങ്ങള്‍ രണ്ടും ബസില്‍ കയറി അടുത്തടുത്തുള്ള സീറ്റില്‍ ഇരുന്നു. അപ്പൊ കണ്ടു, നമ്മുടെ ഗുരു പയ്യെ വന്നു ഏറ്റവും പുറകിലെ സീറ്റില്‍ സ്ഥാനം പിടിക്കുന്നു.
അവന്‍ മുപ്ലിയെ കണ്ടു, മുപ്ലിക്കൊരു ഗുണം ഉണ്ട്, വണ്ടിയേല്‍ ഇരുന്നാല്‍ പിന്നെ ഉറങ്ങിക്കോളും. അത് കൊണ്ടു ഞങ്ങള്‍ ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തി.
വണ്ടി യാത്ര തുടങ്ങി, 'തുമ്പയും തുളസിയും...' പാട്ട് തകര്‍ക്കുന്നു.
അങ്ങിനെ വണ്ടി നെത്തല്ലൂര്‍ എത്താറായി , കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്ന് പറഞ്ഞപോലെ ദേ എണീറ്റ് വരുന്നു മുപ്ളി.
'നീ ഇവിടെ ഇറങ്ങുവല്ലേ..'
'അതെ'
'അപ്പൊ പിന്നെ കാണാം,'
'ശരി യെടാ നായിന്റെ മോനെ ' അവസാനത്തെ മൂന്നു വേര്‍ഡ് ഞാനങ്ങു മാസ്ക് ചെയ്തു ട്രാന്‍സ്മിറ്റ് കൊടുത്തു.
മുടിഞ്ഞ കളി, ഇനി ഇപ്പൊ അടുത്ത വണ്ടി വരണം. .ശോ ആദ്യത്തെ സീന്‍ എല്ലാം പോകുമല്ലോ ഈശ്വരാ..
അക്ഷമനായി ഞാന്‍ റോഡില്‍ കാത്തു നിന്നു. നേരെ എതിരെയുള്ള മാടക്കടയുടെ വശത്ത് ' ബെല്‍സ് വീക്കം' അടിച്ചു പരത്തി തിരിച്ചു ഉരുട്ടി കൊടുക്കുന്ന ഡോക്ടറുടെ പരസ്യം, അതിന്റെ പിന്നില്‍ കുളിക്കാന്‍ തയ്യാറായി, എന്നെ ഏറു കണ്ണ് ഇട്ടു നോക്കി നില്‍ക്കുന്ന നമ്മുടെ ലവള്‍. കാര്യം പടം ആണെങ്കിലും ഒരു 3D എഫെക്റ്റ് ഉണ്ട്.
ങേ അപ്പോഴാ ശ്രദ്ധിച്ചത്, ഇത് തുമ്പികളല്ല , വേറെ ഏതോ ചില കൊളവി കളാണ്. എന്തായാലും എന്ത് രണ്ടായാലും കുളിക്കുമല്ലോ അത് മതി.
ബസ് വന്നു, ചാടിക്കേറി, പിന്നീടുണ്ടായ 10 മിനിറ്റ് യാത്ര , ജീവിതത്തിലെ ഏറ്റവും നീണ്ട യാത്രകളില്‍ ഒന്നായിരുന്നു.
അവസാനം ഞാന്‍ കറുകച്ചാല്‍ സ്ടാന്റില്‍ ഇറങ്ങി. ഒളിമ്പിക്സ് നു ഓടുന്നവനെ പോലെ 'ഷാന്‍' ലക്ഷ്യമാക്കി ഞാന്‍ ഓടി.
ചെന്ന് ടിക്കെറ്റ് എടുത്തു , അകത്തു കേറി. ഒന്നും കാണാന്‍ വയ്യ, വെയിലത്ത് നിന്നു കേറിയിട്ടാകും , പയ്യെ കണ്ണ് അഡ്ജസ്റ്റ് ആയ്യി തുടങ്ങി.
ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത് അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.
എന്തെങ്കിലും ആട്ടു, താഴത്തെ ഒരു വരിയില്‍ ഒരു കൈ പൊങ്ങി ആടുന്നു. അത് നമ്മുടെ ഗുരു തന്നെ. നേരെ ചെന്ന് അതിന്റെ തൊട്ടു മുന്നില്‍ ഉള്ള വരിയില്‍ ഇരുന്നു. ഇതൊക്കെ ഒറ്റയ്ക്ക് ഇരുന്നു കാണുന്നത് ആണല്ലോ ഒരു ഇത്..അല്ലെ..?
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഒരുത്തന്‍ പുറകില്‍ നിന്നു അലമ്പുണ്ടാക്കുന്നു, ' എടാ പണിക്കു പോകാനുള്ളതാ,സമയം മിനക്കെടുത്താതെ എളുപ്പം ഇടെടാ'
പെട്ടന്ന് സ്ക്രീന്‍ ഇരുണ്ടു, കോളെജിലേക്ക് കൂട്ടുകാരിയുമായി ജീന്‍സും ടോപ്പുമിട്ട് പൊയ്ക്കൊണ്ടിരുന്ന നായിക, പെട്ടെന്ന് തനി കൂതറ ആയി തോട്ടരികത്തു നിന്നു കുളി തുടങ്ങി.
ആഹ തീയെറ്റെര്‍ മുഴുവന്‍ ആരവം. എത്ര ക്ഷമയും വിശാല ഹൃദയവും ഉള്ള മഹാന്മാര്‍. കലയെ അത് എങ്ങിനെ ആണോ അങ്ങിനെ ആസ്വദിക്കും( പിറന്ന പടി ആണെങ്കില്‍ ബഹു സന്തോഷം) . ഈ ഉള്ളവനും ആസ്വദിച്ചു മനസ്സില്‍ കുളി ആരംഭിച്ചു.
ആ തോടിനു മീനച്ചിലാറിന്റെ ഒരു കൈത്തോടിന്റെ ഒരു ലുക്കില്ലേ? , ആ കടവിന് ഞങ്ങടെ കടവിന്റെ ഒരു സെറ്റ് അപ്പ് ഇല്ലേ. എനിക്കവിടെ പോയി നിന്നു എരുമെയേ കുളിപ്പിച്ച് കൂടെ, അങ്ങിനെ പലതും മനസ്സില്‍ കൂടി കിടന്നു പോയി.
എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, ഇത് വരെനടന്നത് ഒന്നുമില്ല എണ്ണ ഭാവത്തില്‍, നമ്മുടെ നായിക, ഒരു കാല്‍ അലക്കുകല്ലേല്‍ കേറ്റി വച്ച് സോപ്പ് തേക്കാന്‍ ആരംഭിച്ചു..
തീയേറ്ററില്‍ നിശബ്ദത. എല്ലാവരും ശ്വാസം അടക്കി പിടിച്ചു കാണുകയാണ്, ഈ ഞാനും.
പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തോണ്ടി, തിരിഞ്ഞു നോക്കിയ ഞാന്‍ ഒളിഞ്ഞു നോട്ടക്കാരനെ കണ്ട യുവതിയെ പോലെ ഞെട്ടി വിറച്ചു. അത് മറ്റാരുമല്ലായിരുന്നു, നമ്മുടെ സ്വന്തം മുപ്ളി.
അലക്ക് കല്ലേല്‍ കാല് കേറ്റി വച്ച് സോപ്പ് തേക്കുന്ന നായികയെ നോക്കി കൊണ്ടു മുപ്ളി പറഞ്ഞു.
'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'
തലക്കകത്ത് നിന്നും ഒരായിരം മുപ്ളി വണ്ടുകള്‍ പറന്നു പൊങ്ങി,
തീര്‍ന്നു, എല്ലാം.
നെത്തല്ലൂരെ അമ്മച്ചി-2
പഴയ പാസ്ടെരുടെ പ്രാക്ക് ഞങ്ങളെ ചുറ്റി കൊട്ടി പാടി നടക്കുന്നു എന്ന വസ്തുത ഞങ്ങള്‍ മറ്റേ ഇന്ദ്രിയം ഉപയോഗിച്ചു മനസ്സിലാക്കിയിരുന്നു. അത് കൊണ്ടു തന്നെ വീട്ടില്‍ നിന്ന് മൈലുകള്‍ താണ്ടി യുള്ള യാത്ര ആണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഞാനും ഗുരുവും, പ്ലാനുകള്‍ തയ്യാറാക്കി. എന്റെ ഗുരു പില്‍കാലത്ത് തികഞ്ഞ ഒരു ഗാന്ധിയനായി നാട്ടില്‍ പേരെടുത്തിരുന്നു. സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വയം വാറ്റി സ്വയം പര്യാപ്തത നേടി ആയിരുന്നു അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക ആയതു. നാട്ടില്‍ അറിയപ്പെട്ടത് ഈ അടുത്ത കാലത്തായിരുന്നു , അതെ പറ്റി പിന്നീട് വിവരിക്കാം.
സുരക്ഷിതമായ തീയെട്ടെര്‍ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 'കറുകച്ചാല്‍ ഷാന്‍'.
കറുകച്ചാല്‍ മൈലുകളോളം അകലെ ആണ്, താലൂക്ക് തന്നെ വേറെ ആണ്, അത് കൂടാതെ കരുകചാലിനു മുന്‍പ് നെത്തല്ലൂര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ ഞങ്ങള്‍ടെ കുടുംബത്തില്‍ പെട്ട ഒരു വല്യമ്മച്ചിയെ കെട്ടിച്ചിരുന്നു. വിദേശ വാസിനി ആയിരുന്ന ആ മാതാവ് പരലോക വാസിനി ആയപ്പോ ഞങ്ങള്‍ ലവിടെ പോയിട്ടുണ്ട്. സത്യം പറയാമല്ലോ അന്ന് ആണ് ഞങ്ങള്‍ ആദ്യമായി 'ഷാനില്‍' പോകുന്നത്.
മരിച്ചടക്കത്തിനു പോയ നിങ്ങള്‍ എന്തിനു തീയെറെര്‍ ഇല്‍ പോയി എന്നൊന്നും ചോദിക്കരുത്.
ബൈ ദി ബൈ, വരുന്ന ശനി ആഴ്ച പാലാ സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശ്ശേരി ക്ക് പോകുന്ന ഒരു ഒറ്റ വണ്ടി ഉണ്ട്. അതിനു പോയാ നൂണ്‍ ഷോ കണ്ടു വരാം. പ്ലാന്‍ എഴുതി ചെക്ക് ചെയ്തു, അപ്പ്രോവല്‍ എടുത്തു. കോഡ് 1 _ വര്‍ക്ക് മേ പ്രൊസീഡ്.
ജീവിതത്തില്‍ ആദ്യത്ത ലോങ്ങ് ഡിസ്ടന്‍സ് ഏണി പരുപാടി ആണ്. ടെന്‍ഷന്‍ ഇല്ലാതെ ഇല്ല. രാവിലെ എന്ട്രന്‍സ് കോച്ചിംഗ് എന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
പാലാ ബസ് സ്ടാണ്ട് വരെ ഞാനും ഗുരുവും രണ്ടു റൂട്ട് ആണ്. ബസ് നോക്കി നിക്കുമ്പോ ആരും അവിടേക്ക് വരരുതേ എന്ന് പ്രാര്‍ഥിച്ചു.
ലൂണ പോയ പ്രാക്ക് ദേ വരുന്നു, ഷിബു വിന്റെ രൂപത്തില്‍ , മുപ്ളി ഷിബു എന്നാണ് വ്യവഹാര നാമം. എന്റെ നാട്ടുകാരനാണ്.
അത് വരെ ഇടിച്ചു കൊണ്ടിരുന്ന ഹൃദയം, ഇടിപ്പ് നിര്‍ത്തി വാരിയെല്ലുകളില്‍ തല തല്ലി മരിക്കുവാണോ എന്നെനിക്കു തോന്നി.
പക്ഷെ അതി ബുദ്ധിമാനായ ഈ ഞാന്‍ , അവന്‍ വല്ല കൊനഷ്ടും ചോദിക്കുന്നതിനു മുന്‍പേ അങ്ങോട്ട് ചോദിച്ചു..
രാവിലെ എങ്ങോട്ടാ..?
ഇച്ചിരി പരുപാടി ഒണ്ടു..നീ എങ്ങോട്ടാ ..? ..
ഊഞ്ഞാലായി...എറിഞ്ഞ യോര്കര്‍ ഫുല്ല്ടോസ് ആയ്യി...
..എങ്ങിനെയും മാനേജ് ചെയ്യണം..' ഞാന്‍ ടൌണ്‍ വരെ..'
മുപ്ളി മറുപടി പറഞ്ഞു..' ഞാനും അങ്ങോട്ട് തന്നെ..'
മുപ്ളി എന്ന് കേള്‍ക്കുമ്പോ അങ്ങ് യൂറോപ്പിലോ അമേരിക്കയിലോ ഉള്ള 'ആല്‍ഫ്രഡ് മുപ്ളി' എന്ന ശാസ്ത്രജ്ഞനോ , അതോ 'ലൂസിയാവോ ഡി മുപ്ലീണോ ' എന്നോ മറ്റോ ഉള്ള ഏതോ മഹത് വ്യക്തിയുടെ നാമമോ ആണെന്ന് ആരെങ്കിലും വിചാരിച്ചോ എന്നൊരു സംശയം.
എങ്കില്‍ അല്ല, മുപ്ളി നാടന്‍ ആണ്. ഒരു തരം ചെറിയ , കറത്ത കൂതറ ജീവി. വണ്ട് പോലെ ഇരിക്കും, ' വണ്ട്' എന്ന് അതിനെ വിളിച്ചാല്‍ വണ്ടുകള്‍ എല്ലം കൂടി എനിക്കെതിരെ കേസ് കൊടുക്കും.
പണ്ട് ഞങ്ങള്‍ടെ പള്ളീല്‍ പെരുനാള്‍ സമയത്ത് വിദേശത്ത് പോയ അംഗങ്ങള്‍ എത്തുന്ന പോലെ, വര്‍ഷത്തില്‍ ഒരു തവണ മുപ്ലികള്‍ കൂട്ടമായി എത്താറുണ്ട്. അവരെ തുരത്താന്‍ എല്ലാ വര്‍ഷവും ' കോള്‍ഡ് ബ്ലെടെഡ് കില്ലര്‍ ' ആയ പരാമറു അവറ ചേട്ടന്‍ വരുകയും. നീണ്ട പോരാട്ടത്തിനു ഒടുവില്‍ ചാക്കുകള്‍ നിറച്ചു മുപ്ളി വീരന്മാരുടെ ജഡവുമായി തന്റെ ഷെര്‍മാന്‍ T26 ടാങ്കില്‍ അദ്ദേഹം പോവുകയും ചെയ്യുമായിരുന്നു.
ഇനി തിരിച്ചു ഷിബു വിലേക്ക്. ഷിബു, കല്യാണ കം സ്ഥല കം വണ്ടി, കം ആട്, മാട് കം എനി ബ്രോക്കെര്‍ എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു യുവ കോമളനാണ്. കുരുമുളകിന് നല്ല വില കേറിക്കൊണ്ടിരിക്കുന്ന കാലമാണ്.
( പറയ്യാന്‍ കാരണം , കാപ്പി ക്കുരു സംഭവത്തിന് ശേഷം മച്ചിന്‍ പുറത്തു വാറന്റ് ഇല്ലാതെ കേറിയാല്‍ പനയുടെ കൂട്ടത്തില്‍ അരിഞ്ഞു തള്ളി എരുമക്ക് കൊടുക്കും എന്നാണ് കുരുമുളക് സംരക്ഷണത്തിന് വേണ്ടി കേന്ദ്രം നടപ്പിലാക്കിയ പുതിയ ലാ. )
അങ്ങിനെ ഇരിക്കെ ടൌണില്‍ ഉള്ള ' തണ്ടുതോരപ്പന്‍ ട്രെടെഴ്സ്' ലേക്ക് ഒരു ദിവസം രാവിലെ ഷിബു ഓടിക്കേറി വരുന്നു. തണ്ടുതോരപ്പന്‍ ട്രെടെഴ്സ് 'മലഞ്ചരക്ക്' വ്യാപാരികള്‍ ആണ്.
മലഞ്ചരക് എന്ന് വായിച്ചു മേശപുറത്ത് കൈ മുട്ട് ഊന്നി കസേര മുന്നോട്ടു ആക്കിയവരുടെ ശ്രദ്ദക്ക്.: മലഞ്ചരക്ക് എന്ന് പറഞ്ഞാല്‍ , കുരുമുളക്, ഇഞ്ചി, ഏലം മുതലായ ചരക്കു മാത്രമാണ്.
'ദേവസിയെട്ട, ഒരു പാര്‍ടി യെ കൊണ്ടുവന്നിട്ടുണ്ട്..'
'ആന്നോട ഷിബുവേ, എന്നതാ ചരക്കു..?'
'കുരുമുളക് ആണെന്നാ പറഞ്ഞത്..ആണ്ടു ആ ജീപ്പെലുണ്ട്...'
കുറച്ചു മാറ്റി തിരക്കില്‍ വഴിയില്‍ തന്നെ ഇട്ടിരിക്കുന്ന ജീപ്പില്‍ നിന്ന്, ഒരു ചാക്ക് നിറയെ കുരുമുളകുമായി ഒരു മനുഷ്യന്‍ വരുന്നു. നേരെ കൊണ്ടെ പെട്ടി ത്രാസേലോട്ടു ഇറക്കി നിന്ന് കിതച്ച ആ പാവം കര്‍ഷകന്‍ പറഞ്ഞു..'ചേട്ടായി ഒരഞ്ഞൂറു ഇങ്ങു തന്നെ ജീപ്പുകാരനെ പറഞ്ഞു വിടട്ടെ.. '
പെട്ടിയില്‍ നിന്ന് അഞ്ഞൂറ് എടുത്തു ദേവസിചേട്ടന്‍ വീശി...
അയാള്‍ ഇറങ്ങിയപ്പോ ഷിബു ..' ചേട്ടാ 40 കിലോയില്‍ കൊറയാതെ ഒണ്ടു, ഇവിടെ കൊണ്ടുവന്നു ആക്കിയത് ഞാനാണേ..'
അതിനെന്നാടാ..കച്ചോടം കഴിഞ്ഞോട്ടു....നിനക്ക് പോകാന്‍ തിരക്ക് ഒന്നുമില്ലാല്ലോ--
ഏയി..ഇല്ല..
കുറച്ചു സമയം ആയി, ജീപ്പ് വിടാന്‍ പോയ ആളെ കാണുന്നില്ല..
ഇറങ്ങി നോക്കിയപ്പോ ജീപ്പില്ലാ..
ഇതിയാന്‍ ഇതെവിടെ പോയി എന്ന് പറഞ്ഞു രണ്ടു പേരും കുറെ വെയിറ്റ് ചെയ്തു..
ദേവസിചേട്ടന്‍ ഷിബു വിനു കമ്മീഷന്‍ കൊടുത്തു..എന്നിട്ട് വിളിച്ചു പറഞ്ഞു,
തൊമ്മിയെ.. ഡാ ഇതൊന്നു നോക്കിയേ, തൂക്കം കണ്ടിട്ട് ഒണക്ക് കുറവാണെന്ന് തോന്നുന്നു...മൊത്തം വില കൊടുക്കാന്‍ പറ്റില്ല..15 രൂപ പിടിച്ചു എഴുതിക്കോ..
ശരി ചേട്ടാ..തൊമ്മി ചാക്കുമായി അകത്തേക്കും, കമ്മീഷനുമായി ഷിബു പുറത്തേക്കും..
പ്രേത സിനിമയിലെ പോലെ സുന്ദരി ആയ യക്ഷിയും , യുവാവും മുറിക്കകത്ത് കയറുകയും തുടര്‍ന്ന് യുവാവിന്റെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന പോലെ..
അകത്തു നിന്ന് തൊമ്മിയുടെ നിലവിളി.....'മൊതലാളീ ...ളീ..ളീ..!!!!!
ഓടി അകത്തേക്ക് ചെന്ന ദേവസിയേട്ടന്‍ കണ്ടത്, ചാക്ക് നിറയെ ജഡങ്ങള്‍.....
മുപ്ളി വണ്ടുകളുടെ ജഡങ്ങള്‍, ..അവയില്‍ ജീവനുള്ള ചിലത്, വെള്ളം, വെള്ളം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ..
പിന്നെ ആളായി , ആനക്കമായി, പോലിസ് ആയി, നിരപരദിത്വം ബോധ്യപെട്ടതിനെ തുടര്‍ന്ന് ഷിബു ഒരു പുതിയ മനുഷ്യനായി മാറി. ' മുപ്ളി ഷിബു '..
എനിവേ..അങ്ങിനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോ..ബസ് വന്നു..
..ഞങ്ങള്‍ രണ്ടും അതില്‍ കയറി പാലാ ലക്ഷ്യമാക്കി യാത്ര തുടങ്ങി..
..എന്റെ മനസ്സ് കലങ്ങിയിരുന്നു..കാരണം..ഈ വണ്ടി ചെന്നാല്‍ ഉടനെ പുറപ്പെടും..ചെങ്ങനശ്ശേരി ക്കുള്ള ഒറ്റ വണ്ടി..
ഇവനെങ്ങാനും കാണുമോ ഞാന്‍ ആ ബസ് ഇല്‍ കയറുന്നത്..
..തുടരും..
ഞാനും ഗുരുവും, പ്ലാനുകള്‍ തയ്യാറാക്കി. എന്റെ ഗുരു പില്‍കാലത്ത് തികഞ്ഞ ഒരു ഗാന്ധിയനായി നാട്ടില്‍ പേരെടുത്തിരുന്നു. സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വയം വാറ്റി സ്വയം പര്യാപ്തത നേടി ആയിരുന്നു അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക ആയതു. നാട്ടില്‍ അറിയപ്പെട്ടത് ഈ അടുത്ത കാലത്തായിരുന്നു , അതെ പറ്റി പിന്നീട് വിവരിക്കാം.
സുരക്ഷിതമായ തീയെട്ടെര്‍ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 'കറുകച്ചാല്‍ ഷാന്‍'.
കറുകച്ചാല്‍ മൈലുകളോളം അകലെ ആണ്, താലൂക്ക് തന്നെ വേറെ ആണ്, അത് കൂടാതെ കരുകചാലിനു മുന്‍പ് നെത്തല്ലൂര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ ഞങ്ങള്‍ടെ കുടുംബത്തില്‍ പെട്ട ഒരു വല്യമ്മച്ചിയെ കെട്ടിച്ചിരുന്നു. വിദേശ വാസിനി ആയിരുന്ന ആ മാതാവ് പരലോക വാസിനി ആയപ്പോ ഞങ്ങള്‍ ലവിടെ പോയിട്ടുണ്ട്. സത്യം പറയാമല്ലോ അന്ന് ആണ് ഞങ്ങള്‍ ആദ്യമായി 'ഷാനില്‍' പോകുന്നത്.
മരിച്ചടക്കത്തിനു പോയ നിങ്ങള്‍ എന്തിനു തീയെറെര്‍ ഇല്‍ പോയി എന്നൊന്നും ചോദിക്കരുത്.
ബൈ ദി ബൈ, വരുന്ന ശനി ആഴ്ച പാലാ സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശ്ശേരി ക്ക് പോകുന്ന ഒരു ഒറ്റ വണ്ടി ഉണ്ട്. അതിനു പോയാ നൂണ്‍ ഷോ കണ്ടു വരാം. പ്ലാന്‍ എഴുതി ചെക്ക് ചെയ്തു, അപ്പ്രോവല്‍ എടുത്തു. കോഡ് 1 _ വര്‍ക്ക് മേ പ്രൊസീഡ്.
ജീവിതത്തില്‍ ആദ്യത്ത ലോങ്ങ് ഡിസ്ടന്‍സ് ഏണി പരുപാടി ആണ്. ടെന്‍ഷന്‍ ഇല്ലാതെ ഇല്ല. രാവിലെ എന്ട്രന്‍സ് കോച്ചിംഗ് എന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
പാലാ ബസ് സ്ടാണ്ട് വരെ ഞാനും ഗുരുവും രണ്ടു റൂട്ട് ആണ്. ബസ് നോക്കി നിക്കുമ്പോ ആരും അവിടേക്ക് വരരുതേ എന്ന് പ്രാര്‍ഥിച്ചു.
ലൂണ പോയ പ്രാക്ക് ദേ വരുന്നു, ഷിബു വിന്റെ രൂപത്തില്‍ , മുപ്ളി ഷിബു എന്നാണ് വ്യവഹാര നാമം. എന്റെ നാട്ടുകാരനാണ്.
അത് വരെ ഇടിച്ചു കൊണ്ടിരുന്ന ഹൃദയം, ഇടിപ്പ് നിര്‍ത്തി വാരിയെല്ലുകളില്‍ തല തല്ലി മരിക്കുവാണോ എന്നെനിക്കു തോന്നി.
പക്ഷെ അതി ബുദ്ധിമാനായ ഈ ഞാന്‍ , അവന്‍ വല്ല കൊനഷ്ടും ചോദിക്കുന്നതിനു മുന്‍പേ അങ്ങോട്ട് ചോദിച്ചു..
രാവിലെ എങ്ങോട്ടാ..?
ഇച്ചിരി പരുപാടി ഒണ്ടു..നീ എങ്ങോട്ടാ ..? ..
ഊഞ്ഞാലായി...എറിഞ്ഞ യോര്കര്‍ ഫുല്ല്ടോസ് ആയ്യി...
..എങ്ങിനെയും മാനേജ് ചെയ്യണം..' ഞാന്‍ ടൌണ്‍ വരെ..'
മുപ്ളി മറുപടി പറഞ്ഞു..' ഞാനും അങ്ങോട്ട് തന്നെ..'
മുപ്ളി എന്ന് കേള്‍ക്കുമ്പോ അങ്ങ് യൂറോപ്പിലോ അമേരിക്കയിലോ ഉള്ള 'ആല്‍ഫ്രഡ് മുപ്ളി' എന്ന ശാസ്ത്രജ്ഞനോ , അതോ 'ലൂസിയാവോ ഡി മുപ്ലീണോ ' എന്നോ മറ്റോ ഉള്ള ഏതോ മഹത് വ്യക്തിയുടെ നാമമോ ആണെന്ന് ആരെങ്കിലും വിചാരിച്ചോ എന്നൊരു സംശയം.
എങ്കില്‍ അല്ല, മുപ്ളി നാടന്‍ ആണ്. ഒരു തരം ചെറിയ , കറത്ത കൂതറ ജീവി. വണ്ട് പോലെ ഇരിക്കും, ' വണ്ട്' എന്ന് അതിനെ വിളിച്ചാല്‍ വണ്ടുകള്‍ എല്ലം കൂടി എനിക്കെതിരെ കേസ് കൊടുക്കും.
പണ്ട് ഞങ്ങള്‍ടെ പള്ളീല്‍ പെരുനാള്‍ സമയത്ത് വിദേശത്ത് പോയ അംഗങ്ങള്‍ എത്തുന്ന പോലെ, വര്‍ഷത്തില്‍ ഒരു തവണ മുപ്ലികള്‍ കൂട്ടമായി എത്താറുണ്ട്. അവരെ തുരത്താന്‍ എല്ലാ വര്‍ഷവും ' കോള്‍ഡ് ബ്ലെടെഡ് കില്ലര്‍ ' ആയ പരാമറു അവറ ചേട്ടന്‍ വരുകയും. നീണ്ട പോരാട്ടത്തിനു ഒടുവില്‍ ചാക്കുകള്‍ നിറച്ചു മുപ്ളി വീരന്മാരുടെ ജഡവുമായി തന്റെ ഷെര്‍മാന്‍ T26 ടാങ്കില്‍ അദ്ദേഹം പോവുകയും ചെയ്യുമായിരുന്നു.
ഇനി തിരിച്ചു ഷിബു വിലേക്ക്. ഷിബു, കല്യാണ കം സ്ഥല കം വണ്ടി, കം ആട്, മാട് കം എനി ബ്രോക്കെര്‍ എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു യുവ കോമളനാണ്. കുരുമുളകിന് നല്ല വില കേറിക്കൊണ്ടിരിക്കുന്ന കാലമാണ്.
( പറയ്യാന്‍ കാരണം , കാപ്പി ക്കുരു സംഭവത്തിന് ശേഷം മച്ചിന്‍ പുറത്തു വാറന്റ് ഇല്ലാതെ കേറിയാല്‍ പനയുടെ കൂട്ടത്തില്‍ അരിഞ്ഞു തള്ളി എരുമക്ക് കൊടുക്കും എന്നാണ് കുരുമുളക് സംരക്ഷണത്തിന് വേണ്ടി കേന്ദ്രം നടപ്പിലാക്കിയ പുതിയ ലാ. )
അങ്ങിനെ ഇരിക്കെ ടൌണില്‍ ഉള്ള ' തണ്ടുതോരപ്പന്‍ ട്രെടെഴ്സ്' ലേക്ക് ഒരു ദിവസം രാവിലെ ഷിബു ഓടിക്കേറി വരുന്നു. തണ്ടുതോരപ്പന്‍ ട്രെടെഴ്സ് 'മലഞ്ചരക്ക്' വ്യാപാരികള്‍ ആണ്.
മലഞ്ചരക് എന്ന് വായിച്ചു മേശപുറത്ത് കൈ മുട്ട് ഊന്നി കസേര മുന്നോട്ടു ആക്കിയവരുടെ ശ്രദ്ദക്ക്.: മലഞ്ചരക്ക് എന്ന് പറഞ്ഞാല്‍ , കുരുമുളക്, ഇഞ്ചി, ഏലം മുതലായ ചരക്കു മാത്രമാണ്.
'ദേവസിയെട്ട, ഒരു പാര്‍ടി യെ കൊണ്ടുവന്നിട്ടുണ്ട്..'
'ആന്നോട ഷിബുവേ, എന്നതാ ചരക്കു..?'
'കുരുമുളക് ആണെന്നാ പറഞ്ഞത്..ആണ്ടു ആ ജീപ്പെലുണ്ട്...'
കുറച്ചു മാറ്റി തിരക്കില്‍ വഴിയില്‍ തന്നെ ഇട്ടിരിക്കുന്ന ജീപ്പില്‍ നിന്ന്, ഒരു ചാക്ക് നിറയെ കുരുമുളകുമായി ഒരു മനുഷ്യന്‍ വരുന്നു. നേരെ കൊണ്ടെ പെട്ടി ത്രാസേലോട്ടു ഇറക്കി നിന്ന് കിതച്ച ആ പാവം കര്‍ഷകന്‍ പറഞ്ഞു..'ചേട്ടായി ഒരഞ്ഞൂറു ഇങ്ങു തന്നെ ജീപ്പുകാരനെ പറഞ്ഞു വിടട്ടെ.. '
പെട്ടിയില്‍ നിന്ന് അഞ്ഞൂറ് എടുത്തു ദേവസിചേട്ടന്‍ വീശി...
അയാള്‍ ഇറങ്ങിയപ്പോ ഷിബു ..' ചേട്ടാ 40 കിലോയില്‍ കൊറയാതെ ഒണ്ടു, ഇവിടെ കൊണ്ടുവന്നു ആക്കിയത് ഞാനാണേ..'
അതിനെന്നാടാ..കച്ചോടം കഴിഞ്ഞോട്ടു....നിനക്ക് പോകാന്‍ തിരക്ക് ഒന്നുമില്ലാല്ലോ--
ഏയി..ഇല്ല..
കുറച്ചു സമയം ആയി, ജീപ്പ് വിടാന്‍ പോയ ആളെ കാണുന്നില്ല..
ഇറങ്ങി നോക്കിയപ്പോ ജീപ്പില്ലാ..
ഇതിയാന്‍ ഇതെവിടെ പോയി എന്ന് പറഞ്ഞു രണ്ടു പേരും കുറെ വെയിറ്റ് ചെയ്തു..
ദേവസിചേട്ടന്‍ ഷിബു വിനു കമ്മീഷന്‍ കൊടുത്തു..എന്നിട്ട് വിളിച്ചു പറഞ്ഞു,
തൊമ്മിയെ.. ഡാ ഇതൊന്നു നോക്കിയേ, തൂക്കം കണ്ടിട്ട് ഒണക്ക് കുറവാണെന്ന് തോന്നുന്നു...മൊത്തം വില കൊടുക്കാന്‍ പറ്റില്ല..15 രൂപ പിടിച്ചു എഴുതിക്കോ..
ശരി ചേട്ടാ..തൊമ്മി ചാക്കുമായി അകത്തേക്കും, കമ്മീഷനുമായി ഷിബു പുറത്തേക്കും..
പ്രേത സിനിമയിലെ പോലെ സുന്ദരി ആയ യക്ഷിയും , യുവാവും മുറിക്കകത്ത് കയറുകയും തുടര്‍ന്ന് യുവാവിന്റെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന പോലെ..
അകത്തു നിന്ന് തൊമ്മിയുടെ നിലവിളി.....'മൊതലാളീ ...ളീ..ളീ..!!!!!
ഓടി അകത്തേക്ക് ചെന്ന ദേവസിയേട്ടന്‍ കണ്ടത്, ചാക്ക് നിറയെ ജഡങ്ങള്‍.....
മുപ്ളി വണ്ടുകളുടെ ജഡങ്ങള്‍, ..അവയില്‍ ജീവനുള്ള ചിലത്, വെള്ളം, വെള്ളം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ..
പിന്നെ ആളായി , ആനക്കമായി, പോലിസ് ആയി, നിരപരദിത്വം ബോധ്യപെട്ടതിനെ തുടര്‍ന്ന് ഷിബു ഒരു പുതിയ മനുഷ്യനായി മാറി. ' മുപ്ളി ഷിബു '..
എനിവേ..അങ്ങിനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോ..ബസ് വന്നു..
..ഞങ്ങള്‍ രണ്ടും അതില്‍ കയറി പാലാ ലക്ഷ്യമാക്കി യാത്ര തുടങ്ങി..
..എന്റെ മനസ്സ് കലങ്ങിയിരുന്നു..കാരണം..ഈ വണ്ടി ചെന്നാല്‍ ഉടനെ പുറപ്പെടും..ചെങ്ങനശ്ശേരി ക്കുള്ള ഒറ്റ വണ്ടി..
ഇവനെങ്ങാനും കാണുമോ ഞാന്‍ ആ ബസ് ഇല്‍ കയറുന്നത്..
..തുടരും..
2010, ജൂൺ 2, ബുധനാഴ്‌ച
നെത്തല്ലൂരെ അമ്മച്ചി - 1
സത്യം പറയാമല്ലോ സമൂഹത്തിലെ ഒരു ഉന്നത കുലജാതന്‍ ആയതു കൊണ്ടു ഞാന്‍ ജീവിതത്തിന്റെ ഒരു വിഷമതകളും അറിഞ്ഞിട്ടില്ല. അത് കൊണ്ടു എനിക്ക് അനുഭവ സമ്പത്ത് കുറവാണ്. ഈ ഒരു കുറവില്‍ നിന്ന് ആണ് ഞാന്‍ എഴുതുന്നത്. പണവും മാന്യതയും, കുടുംബ മഹിമയും എല്ലാം എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു. കുടുംബത്തില്‍ എല്ലാവരും നല്ല ജോലിക്കാര്‍. നല്ല പെരുമാറ്റം ഉള്ളവര്‍. സമൂഹത്തില്‍ മാന്യത ലഭിക്കുന്നവര്‍.
എന്റെ കൊച്ചപ്പന്‍ പണ്ടൊരു വെട്ടു കേസ് ഇല്‍ പെട്ടെങ്കിലും, കോടതി ആ പാവത്തിനെ വെറുതെ വിട്ടു. അതിനു ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള ഒരു അമേരിക്കന്‍ അച്ചായന്റെ എസ്റ്റേറ്റ് നടത്തിപ്പായി മാന്യമായി ജീവിക്കുമ്പോഴാണ് അദ്ദേഹത്തെ കാണാതാവുന്നത്. 3 ലോഡ് ഷീറ്റ് ന്റെ കാശുമായി മുങ്ങി എന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും രണ്ടാഴ്ചക്കു ശേഷം മാനസന്തരപ്പെട്ടു ഒരു പാസ്ടര്‍ ആയി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. ഷാപ്പില്‍ കയറി ചെന്ന് ഉപദേശം നടത്താന്‍ ഇത് വരെ ഒരു ഉപദേശിയും കാണിക്കാത്ത തന്റേടം കാണിച്ച ആ പുരുഷ രത്നം ഒരു വിശുദ്ധന്റെ നിലയിലേക്ക് നാട്ടില്‍ ഉയരുക ആയിരുന്നു. നാടുകാര്‍ പറയും "കണ്ടോ, പണ്ട് എങ്ങിനെ നടന്നവനാ, വിശ്വാസത്തില്‍ ആയപ്പോ കണ്ടില്ലേ അവന്റെ ഒരു മാറ്റം" . ഉദ്ദേശം ഒരു മാസത്തിനു ശേഷം വല്യ പാസ്റ്റെരിന്റെ ലൂണ യും, ആലയം ഇരുന്ന സ്ഥലത്തിന്റെ ആധാരവും അടിച്ചു മുങ്ങിയ ആ പരിശുദ്ധനെ പിന്നീടാരും കോട്ടയം ജില്ലയിലേ കണ്ടിട്ടില്ല.
എന്നതായാലും ആ ഒരാള്‍ മാത്രം അങ്ങിനെ ആയതു കൊണ്ടു ബാക്കി ഉള്ളവരും അങ്ങിനെ ആകണം എന്നില്ലല്ലോ, പ്രത്യേകിച്ച് അടുത്ത തലമുറ. ഈ ഞാന്‍ ഉള്‍പ്പെടുന്ന തലമുറ.
പക്ഷെ ലൂണ നഷ്ടപ്പെട്ടു, നെഞ്ചു തകര്‍ന്നു, കയ്യടിച്ചു കരഞ്ഞ ആ പാവത്തിന്റെ പ്രാക്ക് കൊണ്ടാണെന്ന് തോന്നുന്നു അനര്ധങ്ങള്‍ ഞങ്ങളെ വേട്ടയാടി കൊണ്ടിരുന്നു. സ്കൂളിന്റെ വാതുക്കലുള്ള ഇമ്മാനുവേല്‍ ബേക്കറിയിലെ എന്റെ പറ്റു കുത്തനെ ഒരു മാസം കൂടി. ഓഹരി വിപണിയിലെ വ്യതിയാനങ്ങളോ ഓഡിറ്റ് ഇല്‍ ഉണ്ടായ പിഴവോ മറ്റോ ആണെന്ന് ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. അല്ലാതെ ഞാന്‍ മാസങ്ങളായി പറ്റു തീറ്കാതെ സിപ് അപ് , നാരങ്ങ വെള്ളം , പപ്സു എന്നിവ തിന്നു മുടിപ്പിച്ചതല്ല.
പക്ഷെ അതൊന്നുമല്ല പ്രാക്കിന്റെ ശക്തി. കഷ്ടപ്പെട്ട് ഞാന്‍ ബേക്കറിയിലെ പറ്റു തീര്‍ത്തു കൊടുത്തതാണ്. എന്നിട്ടും പിറ്റേ ദിവസം രാവിലെ ബേക്കറി മുതലാളി ആഗസ്തി ചേട്ടന്‍ വീട്ടിനു മുന്‍പില്‍ വന്നു നില്‍ക്കുന്നു. രൂപയ്ക്ക് പകരം അഞ്ചു കിലോ കാപ്പി കുരു ആയിരുന്നു ഞാന്‍ അദ്ദേഹത്തിന് കൊടുത്തത് .
ഇത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ അല്ല, ആ സമയത്ത് രൂപയുടെ മൂല്യം ഒട്ടും സ്റ്റെടി അല്ലയിരുന്നത് കൊണ്ടു താരതമ്യേന സേഫ് ആയ ബാര്റെര്‍ സിസ്റ്റം ഞാന്‍ ഉപയോഗിച്ചു എന്നെ ഉള്ളൂ..അല്ലാതെ ഛെ..ഞാന്‍ ആ ടൈപ് അല്ല..
കാപ്പികുരു മച്ചുംപുറത്തു നിന്ന് നിന്ന് എടുക്കുമ്പോ വീട്ടില്‍ ആരുമില്ലായിരുന്നു, വല്യപ്പച്ചന്‍ നല്ല ഉറക്കവും, പാവത്തിന്റെ ഉറക്കം കളയണ്ട എന്ന് ഞാന്‍ വിചാരിച്ചു ഇത് പറയാനൊന്നും നിന്നില്ലാ. അതൊരു കുറ്റമാണെന്ന് ആരും പറയില്ല.
പക്ഷെ കാലക്കേട് നോക്കേനെ, ആഗസ്തി ചേട്ടന്‍ പറയുന്നത് ഇപ്പൊ വേറെ കഥ ആണ്. വിക്കാന്‍ കൊണ്ടു ചെന്ന് പുള്ളി ചാക്ക് കൊടഞ്ഞപ്പോള്‍ അതിനകത്ത് കഷ്ടി 2 കിലോ കാപ്പികുരുവും ബാക്കി മൊത്തം ആട്ടുംകാട്ടവും ആയിരുന്നെന്നു.
ഇതെങ്ങനെ വന്നു എന്നെനിക്കു ഒരു പിടിയും കിട്ടുന്നില്ല. ആട്ടും കാട്ടം ഇട്ടു വളര്‍ത്തിയ കാപ്പിചെടി ആയതു കൊണ്ടാണോ അതോ ലൂണ പോയ പ്രാക്ക് ആണോ? എന്നതാണെന്ന് അറിയില്ല. പക്ഷെ ഇപ്പൊ ഞാന്‍ ആരായി..?
അതില്‍ പിന്നെ ഞാന്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കുടുംബത്തിലെ എന്റെ തലമുറ വളരെ സൂക്ഷിച്ചേ പെരുമാറിയിട്ടുള്ളൂ.
മൂന്നു നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി, എന്നാലും പഴയ ആ ലൂണ പോയ പ്രാക്കിനെ ഞങ്ങള്‍ ഭയന്നിരുന്നു.
ആ സമയത്താണ് അനേകം ജീവിതങ്ങളില്‍ നീലവെളിച്ചം പരത്തി കൊണ്ടു , ഒസ്കാരിലേക്കും കാനിലെക്കും പ്രായഭേദമെന്യേ മലയാളികള്‍ നിര്‍ദേശിച്ച , ചിലചിത്ര വിസ്മയം ' കിന്നാരത്തുമ്പികള്‍' റിലീസ് ആകുന്നത്. .
നല്ല ചിത്രങ്ങളുടെ ആരാധകരായ ഞാനും എന്റെ പിതൃ സഹോദര പുത്രനും ഈ ഒരു ചിത്രം കാണാന്‍ ആയി തീരുമാനിച്ചു.
പക്ഷെ പഴയ പ്രാക്ക് ഇപ്പോഴും ഞങ്ങളെ തേടി അലയുന്നു എന്നത് കൊണ്ടു വളരെ വിപുലമായ, ആരും തെറ്റിച്ചോ ശരി ആയോ ധരിക്കാന്‍ പാടില്ലാത്ത വണ്ണം , ബുദ്ധിപരമായ ഒരു പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കി...
ഈ പ്ലാന്‍ ആണ് നെത്തല്ലൂരെ അമ്മച്ചി...
ഹാ..ഉറക്കം വരുന്നൂ..യൂറോപ് മൊത്തം ഉറങ്ങി. ഇനി ഞാന്‍ ഒന്ന് മയങ്ങട്ടെ...കഥ അടുത്ത ലക്കം തുടങ്ങും...
ഈ ഭാഗം ഇപ്പോളത്തെ ചില ടി വി സീരിയലിന്റെ പോലെ തുടക്കത്തില്‍ ഉള്ള ഒരു പാട്ടായി കരുതിയാല്‍ മതി..
എന്റെ കൊച്ചപ്പന്‍ പണ്ടൊരു വെട്ടു കേസ് ഇല്‍ പെട്ടെങ്കിലും, കോടതി ആ പാവത്തിനെ വെറുതെ വിട്ടു. അതിനു ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള ഒരു അമേരിക്കന്‍ അച്ചായന്റെ എസ്റ്റേറ്റ് നടത്തിപ്പായി മാന്യമായി ജീവിക്കുമ്പോഴാണ് അദ്ദേഹത്തെ കാണാതാവുന്നത്. 3 ലോഡ് ഷീറ്റ് ന്റെ കാശുമായി മുങ്ങി എന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും രണ്ടാഴ്ചക്കു ശേഷം മാനസന്തരപ്പെട്ടു ഒരു പാസ്ടര്‍ ആയി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. ഷാപ്പില്‍ കയറി ചെന്ന് ഉപദേശം നടത്താന്‍ ഇത് വരെ ഒരു ഉപദേശിയും കാണിക്കാത്ത തന്റേടം കാണിച്ച ആ പുരുഷ രത്നം ഒരു വിശുദ്ധന്റെ നിലയിലേക്ക് നാട്ടില്‍ ഉയരുക ആയിരുന്നു. നാടുകാര്‍ പറയും "കണ്ടോ, പണ്ട് എങ്ങിനെ നടന്നവനാ, വിശ്വാസത്തില്‍ ആയപ്പോ കണ്ടില്ലേ അവന്റെ ഒരു മാറ്റം" . ഉദ്ദേശം ഒരു മാസത്തിനു ശേഷം വല്യ പാസ്റ്റെരിന്റെ ലൂണ യും, ആലയം ഇരുന്ന സ്ഥലത്തിന്റെ ആധാരവും അടിച്ചു മുങ്ങിയ ആ പരിശുദ്ധനെ പിന്നീടാരും കോട്ടയം ജില്ലയിലേ കണ്ടിട്ടില്ല.
എന്നതായാലും ആ ഒരാള്‍ മാത്രം അങ്ങിനെ ആയതു കൊണ്ടു ബാക്കി ഉള്ളവരും അങ്ങിനെ ആകണം എന്നില്ലല്ലോ, പ്രത്യേകിച്ച് അടുത്ത തലമുറ. ഈ ഞാന്‍ ഉള്‍പ്പെടുന്ന തലമുറ.
പക്ഷെ ലൂണ നഷ്ടപ്പെട്ടു, നെഞ്ചു തകര്‍ന്നു, കയ്യടിച്ചു കരഞ്ഞ ആ പാവത്തിന്റെ പ്രാക്ക് കൊണ്ടാണെന്ന് തോന്നുന്നു അനര്ധങ്ങള്‍ ഞങ്ങളെ വേട്ടയാടി കൊണ്ടിരുന്നു. സ്കൂളിന്റെ വാതുക്കലുള്ള ഇമ്മാനുവേല്‍ ബേക്കറിയിലെ എന്റെ പറ്റു കുത്തനെ ഒരു മാസം കൂടി. ഓഹരി വിപണിയിലെ വ്യതിയാനങ്ങളോ ഓഡിറ്റ് ഇല്‍ ഉണ്ടായ പിഴവോ മറ്റോ ആണെന്ന് ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. അല്ലാതെ ഞാന്‍ മാസങ്ങളായി പറ്റു തീറ്കാതെ സിപ് അപ് , നാരങ്ങ വെള്ളം , പപ്സു എന്നിവ തിന്നു മുടിപ്പിച്ചതല്ല.
പക്ഷെ അതൊന്നുമല്ല പ്രാക്കിന്റെ ശക്തി. കഷ്ടപ്പെട്ട് ഞാന്‍ ബേക്കറിയിലെ പറ്റു തീര്‍ത്തു കൊടുത്തതാണ്. എന്നിട്ടും പിറ്റേ ദിവസം രാവിലെ ബേക്കറി മുതലാളി ആഗസ്തി ചേട്ടന്‍ വീട്ടിനു മുന്‍പില്‍ വന്നു നില്‍ക്കുന്നു. രൂപയ്ക്ക് പകരം അഞ്ചു കിലോ കാപ്പി കുരു ആയിരുന്നു ഞാന്‍ അദ്ദേഹത്തിന് കൊടുത്തത് .
ഇത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ അല്ല, ആ സമയത്ത് രൂപയുടെ മൂല്യം ഒട്ടും സ്റ്റെടി അല്ലയിരുന്നത് കൊണ്ടു താരതമ്യേന സേഫ് ആയ ബാര്റെര്‍ സിസ്റ്റം ഞാന്‍ ഉപയോഗിച്ചു എന്നെ ഉള്ളൂ..അല്ലാതെ ഛെ..ഞാന്‍ ആ ടൈപ് അല്ല..
കാപ്പികുരു മച്ചുംപുറത്തു നിന്ന് നിന്ന് എടുക്കുമ്പോ വീട്ടില്‍ ആരുമില്ലായിരുന്നു, വല്യപ്പച്ചന്‍ നല്ല ഉറക്കവും, പാവത്തിന്റെ ഉറക്കം കളയണ്ട എന്ന് ഞാന്‍ വിചാരിച്ചു ഇത് പറയാനൊന്നും നിന്നില്ലാ. അതൊരു കുറ്റമാണെന്ന് ആരും പറയില്ല.
പക്ഷെ കാലക്കേട് നോക്കേനെ, ആഗസ്തി ചേട്ടന്‍ പറയുന്നത് ഇപ്പൊ വേറെ കഥ ആണ്. വിക്കാന്‍ കൊണ്ടു ചെന്ന് പുള്ളി ചാക്ക് കൊടഞ്ഞപ്പോള്‍ അതിനകത്ത് കഷ്ടി 2 കിലോ കാപ്പികുരുവും ബാക്കി മൊത്തം ആട്ടുംകാട്ടവും ആയിരുന്നെന്നു.
ഇതെങ്ങനെ വന്നു എന്നെനിക്കു ഒരു പിടിയും കിട്ടുന്നില്ല. ആട്ടും കാട്ടം ഇട്ടു വളര്‍ത്തിയ കാപ്പിചെടി ആയതു കൊണ്ടാണോ അതോ ലൂണ പോയ പ്രാക്ക് ആണോ? എന്നതാണെന്ന് അറിയില്ല. പക്ഷെ ഇപ്പൊ ഞാന്‍ ആരായി..?
അതില്‍ പിന്നെ ഞാന്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കുടുംബത്തിലെ എന്റെ തലമുറ വളരെ സൂക്ഷിച്ചേ പെരുമാറിയിട്ടുള്ളൂ.
മൂന്നു നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി, എന്നാലും പഴയ ആ ലൂണ പോയ പ്രാക്കിനെ ഞങ്ങള്‍ ഭയന്നിരുന്നു.
ആ സമയത്താണ് അനേകം ജീവിതങ്ങളില്‍ നീലവെളിച്ചം പരത്തി കൊണ്ടു , ഒസ്കാരിലേക്കും കാനിലെക്കും പ്രായഭേദമെന്യേ മലയാളികള്‍ നിര്‍ദേശിച്ച , ചിലചിത്ര വിസ്മയം ' കിന്നാരത്തുമ്പികള്‍' റിലീസ് ആകുന്നത്. .
നല്ല ചിത്രങ്ങളുടെ ആരാധകരായ ഞാനും എന്റെ പിതൃ സഹോദര പുത്രനും ഈ ഒരു ചിത്രം കാണാന്‍ ആയി തീരുമാനിച്ചു.
പക്ഷെ പഴയ പ്രാക്ക് ഇപ്പോഴും ഞങ്ങളെ തേടി അലയുന്നു എന്നത് കൊണ്ടു വളരെ വിപുലമായ, ആരും തെറ്റിച്ചോ ശരി ആയോ ധരിക്കാന്‍ പാടില്ലാത്ത വണ്ണം , ബുദ്ധിപരമായ ഒരു പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കി...
ഈ പ്ലാന്‍ ആണ് നെത്തല്ലൂരെ അമ്മച്ചി...
ഹാ..ഉറക്കം വരുന്നൂ..യൂറോപ് മൊത്തം ഉറങ്ങി. ഇനി ഞാന്‍ ഒന്ന് മയങ്ങട്ടെ...കഥ അടുത്ത ലക്കം തുടങ്ങും...
ഈ ഭാഗം ഇപ്പോളത്തെ ചില ടി വി സീരിയലിന്റെ പോലെ തുടക്കത്തില്‍ ഉള്ള ഒരു പാട്ടായി കരുതിയാല്‍ മതി..
2010, ജൂൺ 1, ചൊവ്വാഴ്ച
പുരുഷ പീഡനം
കോട്ടയം ജില്ല യുടെ മലയോരതുകൂടെ കയ്യാലകള്‍ ചാടികടന്നും വേലികള്‍ പൊളിച്ചു ഓടിയും റബ്ബര്‍ വെട്ടിയും നടന്ന ഈയുള്ളവന്‍ ഇവിടെ ഇപ്പൊ വയര്‍ ചാടാതെ ഇരിക്കാന്‍ കാശ് കൊടുത്തു വയിറ്റ് എടുത്തു മരിക്കുവാന്.
സമ്മര്‍ എത്തി, നല്ല കാലാവസ്ഥ, ജിമ്മില്‍ യന്ത്രത്തില്‍ കൂടി ഉള്ള ഓട്ടം മടുത്തു തുടങ്ങി. ഒന്നും നോക്കിയില്ല നേരെ ചെന്ന് ഒരു റണ്ണിംഗ് ഷൂസ് മേടിച്ചു കാച്ചട്ടയും ടീ ഷര്‍ട്ട് ഉം ഇട്ടു വീടിനടുത്തുള്ള നേച്ചര്‍ പാര്കിലൂടെ ഒറ്റ ഓട്ടം..
..നല്ല തണുത്ത കാറ്റ് , കിളികളുടെ കളകൂജനം. ആഹ എത്ര മനോഹരം ആയിരിക്കുന്നു , ഇനി എല്ലാ ദിവസവും ഇത് തന്നെ പരിപാടി എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് ഞാന്‍ പാലാ തൊടുപുഴ ബസ് പിടിക്കാന്‍ ഓടുന്നവനെപോലെ കുതിച്ചു പാഞ്ഞു ..
കുറെ ദൂരം ഓടിയപ്പോള്‍ എന്റെ ഉള്ളിലെ Benjohnson കര്‍ത്താവില്‍ നിദ്രപ്രാപിച്ചു . ശരീരം തനി കൊണം കാണിച്ചു തുടങ്ങി, അടിവയറ്റില്‍ വേദന, കാലില്‍ കോച്ചി പിടുത്തം, ശ്വാസം കിട്ടുന്നില്ല. SSLC പരീക്ഷക്ക് വന്ന എല്ലാ അസുഖങ്ങളും വീണ്ടും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് ഇന്നാണ്...
അപ്പൊ അതാ വീണ്ടും അതെ കിളി ..അത് വന്നു എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വീണ്ടും പാടി...പൂ.ഊ.ഊ.
'നിന്റെ അ*#++§$ടെ പൂ...ഇവിടെ മനുഷ്യന്‍ ശ്വാസം കിട്ടാതെ മരിക്കുംപോഴാ കോപ്പിലെ ഒരു പാട്ട്..പിടിച്ചു കൊല്ലാന്‍ പറ്റാഞ്ഞത് കൊണ്ട് ..കിളിയുടെ തന്തക്കും തള്ളക്കും പൂരേ തെറിവിളിച്ചു അതിനെ പറപ്പിച്ചു...
പൊട്ടിയ ചിട്ടിക്കാരനെ പോലെ സ്ടാമിന ഒളിവില്‍ പോയി..നിര്തിക്കളയാം എന്ന് വിചാരിച്ചതും ..ഏതോ ഒരു ഉഉട് വഴിയില്‍ നിന്നും ഒരു മദാമ്മ, കുട്ടിനിക്കറും ഇട്ടു എന്റെ മുമ്പില്‍ വന്നു കയറി..
മുന്നേ തുള്ളി ഓടുന്ന മദാമ്മ വന്ന കാര്യം കണ്ണ് എല്ലാരേം വിളിച്ചറിയിച്ചു..ഒളിവില്‍ പോയ സ്ടാമിന ടാക്സി പിടിച്ചു തിരിച്ചു വന്നു..ശ്വാസം ഇല്ലെങ്കിലും സാരമില്ലെ എന്ന് ശ്വാസകോശവും വിളിച്ചു പറഞ്ഞു.
അങ്ങിനെ ഞാന്‍ വീണ്ടും കാട്ടു പോത്തായി മാറി. പണ്ട് കോളേജ് ഇല്‍ പഠിക്കുമ്പോ , മിഡി ഇട്ടു വന്ന ഒരു സുന്ദരിയുടെ കാലേല്‍ പൊടി പറ്റിയിരിക്കുന്നു എന്ന് കാണിച്ചു കൊടുത്തതും, അവള്‍ പോടാ പട്ടി എന്നെന്നെ വിളിച്ചതും, ഉടനെ ബാക്കി കൂതരകളെ കൂട്ടി 2m തുണി മേടിച്ചു മോള് പോയി വല്യ പാവാട തയ്പ്പിച്ചോ എന്ന് പറഞ്ഞു കൊടുത്തതും അപ്പൊ പെട്ടന്ന് ഓര്മ വന്നു..
അതെ അവടെ പ്രാക്കാണ്..അത് കൊണ്ട് തന്നെ ആണ് ഈ പ്രായത്തില്‍ ഇതും കണ്ടോണ്ടു ഇങ്ങനെ വിങ്ങിപൊട്ടി ഓടേണ്ടി വന്നത്...
അങ്ങിനെ ഓടുമ്പോ എന്റെ മനസ്സിലേക്ക്
'നിതമ്പ ഗുരുതയാല്‍താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ തങ്ങുമീ ക്ഷോണീ രംഭ താനത്രേ'
എന്ന് പ്രീ ഡിഗ്രി ക്ക് പഠിച്ച കരുണയിലെ വരികള്‍ ഓര്‍മ്മ വന്നു..
ഇത് വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്ത, മലയാളം ബ്ലോഗ്ഗര്‍ മാര്‍ക്ക് വേണ്ടി ഞാന്‍ ഇത് വിശദീകരിക്കുന്നു..
വാസവ ദത്ത എന്ന സര്‍വീസ് ലേഡി യെ പറ്റി ആണ് ഈ വരികള്‍.
നിതംപം എന്ന് പറഞ്ഞാല്‍- സഭ്യമായ മലയാളത്തില്‍ ഹൌസിംഗ്, പിന്‍ ത്തൂകം എന്നൊക്കെ ആണ് നാനാര്‍ത്ഥം. സംസ്കൃതത്തില്‍ കുണ്ടി എന്നും പറയും..
അതായത് നിതംപതിന്റെ വലിപ്പം കൊണ്ട് ഭൂമിയില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിത ആയ രംഭ( സിനിമ നടി അല്ല..ഒറിജിനല്‍ അപ്സു. ) ആണോ ഇത് എന്ന് കവി ശങ്കിക്കുന്നതാണ് ഈ വരികള്‍.
അതായത് എയര്‍ ഇന്ത്യ പോലെ ഒരു സര്‍വീസ് ആണ് സ്വര്‍ഗത്തിലേക്ക് പോകുന്നത് എങ്കില്‍ 30 കിലോ യില്‍ കൂടുതല്‍ സാധനം കൊണ്ട് പോകാന്‍ സമ്മതികതില്ലാല്ലോ ? ഇതും ഏകദേശം ആ അര്‍ത്ഥത്തില്‍ വരും.
ഛെ ..ഒരു മഹര്‍ഷിയുടെ തപസ്സു മുടക്കാന്‍ വെരുത വന്നു ഡാന്‍സ് ചെയ്യേണ്ട കാര്യമൊന്നുമില്ല..ഇത് പോലെ മഹര്‍ഷി ഓടാന്‍ പോകുമ്പോ ഒരു കുട്ടി നിക്കരുമിട്ടു മുന്നേ കേറി ഓടിയാല്‍ മതിയാരുന്നു.. വെറുതെ പേര് ദോഷം കിട്ടുകയുമില്ലായിരുന്നു ..stupid girls ..
അപ്പൊ..നമുക്ക് വീണ്ടും പിന്‍ വശത്തേക്ക് വരാം. അങ്ങിനെ ഞങ്ങള്‍ രണ്ടും ഓടി ഓടി പാര്‍ക്ക് തീരാറായി. പാര്‍ക്ക് നേരെ ഒരു ഫുട് കം സൈകിള്‍ പാതിലെക്കാന് ചെന്ന് കേറുന്നത്..പാര്‍ക്ക് തീരുന്നിടത് ഫുട്പാത് സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു..മദാമ്മ മുന്നില്‍ മദിച്ചു ഓടുന്നു..ഞാന്‍ പിന്നില്‍ കിതച്ചു ഓടുന്നു...
ഇടതു വശെ 20 അടി താഴ്ചയില്‍ ഒരു തോടോ മറ്റോ ആന്നു..വെള്ളം ഒഴുകുന്ന ഒച്ച കേക്കാം..മൊത്തം കാട് ആന്നു..ഫോറെസ്റ്റ് ഇല്‍ പണ്ടേ അപ്പിടി കാടാണല്ലോ ?
അങ്ങിനെ മദാമ്മ ഓടി ഫുട്പാത്തില്‍ കേറി ..കണ്ണുകള്‍ ഉടക്കി ഒരു വഷളന്‍ ചിരിയും ചിരിച്ചു ഞാനും പുറകെ ഓടിക്കേറി..
പെട്ടന്ന് ഒരു ശബ്ദം, കാലേ എന്തോ വന്നോ ഇടിച്ചു..ഒരു മരവിപ്പ്..ഒരു നിലവിളി ..എനിക്കൊന്നും മനസ്സിലായില്ല...വല്ല ട്രക്ക് ന്റേം കീഴെ ആണോ?..
വീണ്ടും ഒരു നിലവിളി, അതെന്നെ വര്‍ത്തമാന കാലത്തേക്ക് തിരികെ കൊണ്ട് വന്നു.
അതാ..കുറ്റിചെടികളും കാട്ടുവള്ളികളും തകര്‍ത്തെറിഞ്ഞു കൊണ്ട് ഇറുകിയ ഷോര്‍ട്ട് ഉം ബനിയനും ധരിച്ച ഒരു സൈകിള്‍ യാത്രക്കാരന്‍ താഴെ ഉള്ള തോട്ടിലേക്ക് കുതിക്കുന്നു..
..നിമിഷങ്ങള്‍ കൊണ്ട് അയാള്‍ അപ്പ്രത്യക്ഷനായി..കിലുക്കം സിനിമയില്‍ ജഗതി കുഴിയില്‍ വീഴുമ്പോഴുള്ള പോലെ ഒരു നിലവിളി അവിടെ മാറ്റൊലി കൊണ്ടു. .
ഞാന്‍ പേടിച്ചു വിറച്ചു, എന്റെ കുറ്റം കൊണ്ടാണല്ലോ ഇത് സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ തളര്‍ന്നു..എന്നാലും എന്ത് പ്രശ്നം ഉണ്ടായാലും ചങ്കുറപ്പോടെ നേരിടാനുള്ള എന്റെ ജന്മ സിദ്ധമായ കഴിവില്‍ ഞാന്‍ ഒറച്ചു വിശ്വസിച്ചു....
വേദന കൊണ്ടു വിറയ്ക്കുന്ന എന്റെ കാല്‍ തറയില്‍ ആഞ്ഞു കുത്തി..
ഞാന്‍ കുതിച്ചു പാഞ്ഞു...
........സ്ഥലം കാലിയാക്കി ..
ഇതില്‍ നിന്ന് പഠിക്കേണ്ട പാഠം ഇതാണ്..
സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നുമറിയാത്ത പാവങ്ങള്‍ തോട്ടില്‍ പോകും.
സമ്മര്‍ എത്തി, നല്ല കാലാവസ്ഥ, ജിമ്മില്‍ യന്ത്രത്തില്‍ കൂടി ഉള്ള ഓട്ടം മടുത്തു തുടങ്ങി. ഒന്നും നോക്കിയില്ല നേരെ ചെന്ന് ഒരു റണ്ണിംഗ് ഷൂസ് മേടിച്ചു കാച്ചട്ടയും ടീ ഷര്‍ട്ട് ഉം ഇട്ടു വീടിനടുത്തുള്ള നേച്ചര്‍ പാര്കിലൂടെ ഒറ്റ ഓട്ടം..
..നല്ല തണുത്ത കാറ്റ് , കിളികളുടെ കളകൂജനം. ആഹ എത്ര മനോഹരം ആയിരിക്കുന്നു , ഇനി എല്ലാ ദിവസവും ഇത് തന്നെ പരിപാടി എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് ഞാന്‍ പാലാ തൊടുപുഴ ബസ് പിടിക്കാന്‍ ഓടുന്നവനെപോലെ കുതിച്ചു പാഞ്ഞു ..
കുറെ ദൂരം ഓടിയപ്പോള്‍ എന്റെ ഉള്ളിലെ Benjohnson കര്‍ത്താവില്‍ നിദ്രപ്രാപിച്ചു . ശരീരം തനി കൊണം കാണിച്ചു തുടങ്ങി, അടിവയറ്റില്‍ വേദന, കാലില്‍ കോച്ചി പിടുത്തം, ശ്വാസം കിട്ടുന്നില്ല. SSLC പരീക്ഷക്ക് വന്ന എല്ലാ അസുഖങ്ങളും വീണ്ടും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് ഇന്നാണ്...
അപ്പൊ അതാ വീണ്ടും അതെ കിളി ..അത് വന്നു എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വീണ്ടും പാടി...പൂ.ഊ.ഊ.
'നിന്റെ അ*#++§$ടെ പൂ...ഇവിടെ മനുഷ്യന്‍ ശ്വാസം കിട്ടാതെ മരിക്കുംപോഴാ കോപ്പിലെ ഒരു പാട്ട്..പിടിച്ചു കൊല്ലാന്‍ പറ്റാഞ്ഞത് കൊണ്ട് ..കിളിയുടെ തന്തക്കും തള്ളക്കും പൂരേ തെറിവിളിച്ചു അതിനെ പറപ്പിച്ചു...
പൊട്ടിയ ചിട്ടിക്കാരനെ പോലെ സ്ടാമിന ഒളിവില്‍ പോയി..നിര്തിക്കളയാം എന്ന് വിചാരിച്ചതും ..ഏതോ ഒരു ഉഉട് വഴിയില്‍ നിന്നും ഒരു മദാമ്മ, കുട്ടിനിക്കറും ഇട്ടു എന്റെ മുമ്പില്‍ വന്നു കയറി..
മുന്നേ തുള്ളി ഓടുന്ന മദാമ്മ വന്ന കാര്യം കണ്ണ് എല്ലാരേം വിളിച്ചറിയിച്ചു..ഒളിവില്‍ പോയ സ്ടാമിന ടാക്സി പിടിച്ചു തിരിച്ചു വന്നു..ശ്വാസം ഇല്ലെങ്കിലും സാരമില്ലെ എന്ന് ശ്വാസകോശവും വിളിച്ചു പറഞ്ഞു.
അങ്ങിനെ ഞാന്‍ വീണ്ടും കാട്ടു പോത്തായി മാറി. പണ്ട് കോളേജ് ഇല്‍ പഠിക്കുമ്പോ , മിഡി ഇട്ടു വന്ന ഒരു സുന്ദരിയുടെ കാലേല്‍ പൊടി പറ്റിയിരിക്കുന്നു എന്ന് കാണിച്ചു കൊടുത്തതും, അവള്‍ പോടാ പട്ടി എന്നെന്നെ വിളിച്ചതും, ഉടനെ ബാക്കി കൂതരകളെ കൂട്ടി 2m തുണി മേടിച്ചു മോള് പോയി വല്യ പാവാട തയ്പ്പിച്ചോ എന്ന് പറഞ്ഞു കൊടുത്തതും അപ്പൊ പെട്ടന്ന് ഓര്മ വന്നു..
അതെ അവടെ പ്രാക്കാണ്..അത് കൊണ്ട് തന്നെ ആണ് ഈ പ്രായത്തില്‍ ഇതും കണ്ടോണ്ടു ഇങ്ങനെ വിങ്ങിപൊട്ടി ഓടേണ്ടി വന്നത്...
അങ്ങിനെ ഓടുമ്പോ എന്റെ മനസ്സിലേക്ക്
'നിതമ്പ ഗുരുതയാല്‍താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ തങ്ങുമീ ക്ഷോണീ രംഭ താനത്രേ'
എന്ന് പ്രീ ഡിഗ്രി ക്ക് പഠിച്ച കരുണയിലെ വരികള്‍ ഓര്‍മ്മ വന്നു..
ഇത് വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്ത, മലയാളം ബ്ലോഗ്ഗര്‍ മാര്‍ക്ക് വേണ്ടി ഞാന്‍ ഇത് വിശദീകരിക്കുന്നു..
വാസവ ദത്ത എന്ന സര്‍വീസ് ലേഡി യെ പറ്റി ആണ് ഈ വരികള്‍.
നിതംപം എന്ന് പറഞ്ഞാല്‍- സഭ്യമായ മലയാളത്തില്‍ ഹൌസിംഗ്, പിന്‍ ത്തൂകം എന്നൊക്കെ ആണ് നാനാര്‍ത്ഥം. സംസ്കൃതത്തില്‍ കുണ്ടി എന്നും പറയും..
അതായത് നിതംപതിന്റെ വലിപ്പം കൊണ്ട് ഭൂമിയില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിത ആയ രംഭ( സിനിമ നടി അല്ല..ഒറിജിനല്‍ അപ്സു. ) ആണോ ഇത് എന്ന് കവി ശങ്കിക്കുന്നതാണ് ഈ വരികള്‍.
അതായത് എയര്‍ ഇന്ത്യ പോലെ ഒരു സര്‍വീസ് ആണ് സ്വര്‍ഗത്തിലേക്ക് പോകുന്നത് എങ്കില്‍ 30 കിലോ യില്‍ കൂടുതല്‍ സാധനം കൊണ്ട് പോകാന്‍ സമ്മതികതില്ലാല്ലോ ? ഇതും ഏകദേശം ആ അര്‍ത്ഥത്തില്‍ വരും.
ഛെ ..ഒരു മഹര്‍ഷിയുടെ തപസ്സു മുടക്കാന്‍ വെരുത വന്നു ഡാന്‍സ് ചെയ്യേണ്ട കാര്യമൊന്നുമില്ല..ഇത് പോലെ മഹര്‍ഷി ഓടാന്‍ പോകുമ്പോ ഒരു കുട്ടി നിക്കരുമിട്ടു മുന്നേ കേറി ഓടിയാല്‍ മതിയാരുന്നു.. വെറുതെ പേര് ദോഷം കിട്ടുകയുമില്ലായിരുന്നു ..stupid girls ..
അപ്പൊ..നമുക്ക് വീണ്ടും പിന്‍ വശത്തേക്ക് വരാം. അങ്ങിനെ ഞങ്ങള്‍ രണ്ടും ഓടി ഓടി പാര്‍ക്ക് തീരാറായി. പാര്‍ക്ക് നേരെ ഒരു ഫുട് കം സൈകിള്‍ പാതിലെക്കാന് ചെന്ന് കേറുന്നത്..പാര്‍ക്ക് തീരുന്നിടത് ഫുട്പാത് സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു..മദാമ്മ മുന്നില്‍ മദിച്ചു ഓടുന്നു..ഞാന്‍ പിന്നില്‍ കിതച്ചു ഓടുന്നു...
ഇടതു വശെ 20 അടി താഴ്ചയില്‍ ഒരു തോടോ മറ്റോ ആന്നു..വെള്ളം ഒഴുകുന്ന ഒച്ച കേക്കാം..മൊത്തം കാട് ആന്നു..ഫോറെസ്റ്റ് ഇല്‍ പണ്ടേ അപ്പിടി കാടാണല്ലോ ?
അങ്ങിനെ മദാമ്മ ഓടി ഫുട്പാത്തില്‍ കേറി ..കണ്ണുകള്‍ ഉടക്കി ഒരു വഷളന്‍ ചിരിയും ചിരിച്ചു ഞാനും പുറകെ ഓടിക്കേറി..
പെട്ടന്ന് ഒരു ശബ്ദം, കാലേ എന്തോ വന്നോ ഇടിച്ചു..ഒരു മരവിപ്പ്..ഒരു നിലവിളി ..എനിക്കൊന്നും മനസ്സിലായില്ല...വല്ല ട്രക്ക് ന്റേം കീഴെ ആണോ?..
വീണ്ടും ഒരു നിലവിളി, അതെന്നെ വര്‍ത്തമാന കാലത്തേക്ക് തിരികെ കൊണ്ട് വന്നു.
അതാ..കുറ്റിചെടികളും കാട്ടുവള്ളികളും തകര്‍ത്തെറിഞ്ഞു കൊണ്ട് ഇറുകിയ ഷോര്‍ട്ട് ഉം ബനിയനും ധരിച്ച ഒരു സൈകിള്‍ യാത്രക്കാരന്‍ താഴെ ഉള്ള തോട്ടിലേക്ക് കുതിക്കുന്നു..
..നിമിഷങ്ങള്‍ കൊണ്ട് അയാള്‍ അപ്പ്രത്യക്ഷനായി..കിലുക്കം സിനിമയില്‍ ജഗതി കുഴിയില്‍ വീഴുമ്പോഴുള്ള പോലെ ഒരു നിലവിളി അവിടെ മാറ്റൊലി കൊണ്ടു. .
ഞാന്‍ പേടിച്ചു വിറച്ചു, എന്റെ കുറ്റം കൊണ്ടാണല്ലോ ഇത് സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ തളര്‍ന്നു..എന്നാലും എന്ത് പ്രശ്നം ഉണ്ടായാലും ചങ്കുറപ്പോടെ നേരിടാനുള്ള എന്റെ ജന്മ സിദ്ധമായ കഴിവില്‍ ഞാന്‍ ഒറച്ചു വിശ്വസിച്ചു....
വേദന കൊണ്ടു വിറയ്ക്കുന്ന എന്റെ കാല്‍ തറയില്‍ ആഞ്ഞു കുത്തി..
ഞാന്‍ കുതിച്ചു പാഞ്ഞു...
........സ്ഥലം കാലിയാക്കി ..
ഇതില്‍ നിന്ന് പഠിക്കേണ്ട പാഠം ഇതാണ്..
സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നുമറിയാത്ത പാവങ്ങള്‍ തോട്ടില്‍ പോകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)