2010, ജൂൺ 11, വെള്ളിയാഴ്‌ച

ആചാര്യ ദേവോ ഭവ:

മൂക്കിനു താഴെ കറുപ്പ് തെളിഞ്ഞു തുടങ്ങിയപ്പോള്‍ എല്ലാ ആണ്‍ പുള്ളൈ കളേം പോലെ ഈ ഉള്ളവനും ഒരു ആശ. മറ്റൊന്നുമല്ല , ഒന്ന് മദ്യപാനം കുടിക്കണം.

ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ വിശുദ്ധന്മാരെ അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. എന്റെ ജ്യേഷ്ഠ സ്ഥാനിയും അന്നത്തെ ഒരു കോളേജ് കുമാരനും, ബഹുമുഖ പ്രതിഭയുമായ തോമ്മിച്ചായന്‍ തന്നെ ആശ്രയം എന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ഥത കാണിച്ചിരുന്ന തോമ്മിച്ചായന്‍, എന്റെ 'വീശിനിരുത്ത്' അദ്ദേഹത്തിന്റെ കോളേജ് ന്റെ അടുത്തുള്ള ' അങ്ങനവാടി ' ഷാപ്പില്‍ അറേഞ്ച് ചെയ്യുകയും, നാക്കില്‍ എഴുതാനുള്ള അച്ചാര്‍ പ്രത്യേകം എടുത്തു വയ്പ്പിക്കുകയും ചെയ്തു.

എന്നെപോലുള്ള പൈതങ്ങള്‍ ഹരിശ്രീ കുറിക്കാന്‍ എത്തിയിരുന്നത് കൊണ്ടാണ് ആ ഭാഗത്തുള്ള മൂത്ത കുടിയന്മാര്‍ ആ ഷാപ്പിനു 'അങ്ങനവാടി' എന്ന് പേരിട്ടത്.

അവിടെ നിന്നും തുടങ്ങിയ ആര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.

ചെറുകിട കോളേജ് രാഷ്ട്രിയവും, 'അങ്ങനവാടിയിലെ ' അധ്യാപനവും ഒക്കെ ആയി നടന്ന അദ്ദേഹം ഒരിക്കല്‍ ' ബീഹാരിന്റെയും നാഗലന്റിന്റെയും' ചില രാഷ്ട്രീയ കാര്യങ്ങളെ തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതന്‍ ആയി. ( ഷാപ്പില്‍ വന്ന ഒരു പാവം അബ്കാരിയുമായി ഉണ്ടായ സംഖട്ടനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയെതെന്നു ആരൊക്കെയോ പറയുന്ന കേട്ടിരുന്നു).

എന്തായാലും വീട്ടുകാര്‍ അദ്ദേഹത്തെ ഒന്ന് 'നന്നാക്കി എടുക്കണം' എന്ന് തീരുമാനിച്ചു അദ്ദേഹത്തിന്റെ ഒളിവു കാലം ഹൈ റേന്ജില്‍ ഉള്ള ഞങ്ങളുടെ കൊച്ചപ്പന്റെ വീട്ടില്‍ ആണെന്ന് ഉറപ്പിച്ചു. കൊച്ചപ്പനും അദ്ദേഹത്തിന്റെ മൂന്നു മക്കളും തികഞ്ഞ വിശ്വാസികളും , മദ്യവിരോധികളും , കടിനാധ്വാനികളും   ആയിരുന്നു. അവിടത്തെ ഒളിവു കാലം തോമ്മിച്ചായനെ  തീര്‍ച്ചയായും ഒരു നല്ല മനുഷ്യനാക്കി മാറ്റി എടുക്കും എന്ന് ഞാന്‍  വിഷമത്തോടെ മനസ്സിലാക്കി.


ആഴ്ചകള്‍ക്ക് ശേഷം തോമ്മിച്ചായന്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു, ആളാകെ മാറി, ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളീല്‍ പോകുന്നു, രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥന, ഷാപ്പില്‍ പോകാറെ ഇല്ല. അങ്ങിനെ ആക മാറ്റം. എന്നതായാലും ഞാന്‍ അനാഥന്‍ ആവുകയും, വീണ്ടും സ്വന്തം ക്ലാസ്സിലെ ബീഡിക്കുറ്റി സംഖത്തില്‍ തിരിച്ചു കയറുകയും ചെയ്തു.


അങ്ങിനെ ഇരിക്കെ ഈസ്റെര്‍ എത്തി. 'ഈസ്റെര്നു തൊമ്മിയുടെ തനി നിറം പുറത്താവും, അവന്‍ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും' എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു നിന്ന പഴയ കമ്പനികളെയും, ഈ ശിഷ്യനെയും വളരെ ക്രൂരമായ രീതിയില്‍ ഈസ്റെര്‍ സ്തുതി പറഞ്ഞു തോമ്മിച്ചായന്‍ ഒഴിവാക്കി വിട്ടു, അപ്പന്റെയും അമ്മയുടെയും കൂടെ വിനയാന്വിതനായി രാത്രി കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോകുന്ന തൊമ്മിയെ വിശ്വാസം വരാതെ ഞങ്ങള്‍ നോക്കി നിന്നു.


അങ്ങിനെ ഈസ്റെര്‍ കഴിഞ്ഞു പോയി, പിറ്റേന്ന് രാവിലെ വീടിനെ നടുക്കി കൊണ്ടു ഒരു ഫോണ്‍ കാള്‍,

 തോമ്മിച്ചായനെ  കാണാനില്ല!!!!!...

എല്ലാവരും അവിടെ വീട്ടില്‍ കൂടിയിരിക്കുന്നു. ഞാനും അപ്പനും വല്ല്യപ്പച്ചനും നേരെ വണ്ടി എടുത്തു തോമ്മിച്ച്ചായന്റെ   വീട്ടിലെത്തി. അവിടെ ആണെങ്കില്‍ ഒരു മരിച്ച വീട്ടിലെ പരുവം. മിറ്റത്തും വീട്ടിലും എല്ലാം ആള്‍ക്കാര്‍. തോമ്മിചായന്റെ അമ്മ ബോധം കെട്ടു കിടക്കുന്നു, അപ്പന്‍ ആകപ്പാടെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു.


' ഇന്നലെ ഉച്ച വരെ വീട്ടില്‍ ഉണ്ടായിരുന്നു , ഊണുകഴിഞ്ഞു പറമ്പിലേക്ക് കൃഷി നോക്കാന്‍ ഇറങ്ങിയതാനത്രേ. ഒളിവില്‍ നിന്നു വന്നതില്‍ പിന്നെ കൃഷിയില്‍ എല്ലാം താല്പര്യം കാണിച്ചിരുന്നു. കുന്നിന്‍ മുകളില്‍ വാഴ കന്നു വക്കുകയും സ്ഥിരമായി വെള്ളം കോരി കൊണ്ടെ ഒഴിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്ന ചെക്കനാ , ' അയലോക്കം കാര്‍ തമ്മില്‍ തമ്മില്‍ പറയുന്നു.

' ഇനി ആ പഴയ തല്ലു കേസ് , മറ്റവന്‍ മാര്‍ അപായപ്പെടുതിയതാണോ ചെറുക്കനെ?'. വേറൊരാള്‍ സംശയം പറയുന്നു.

ഇത് കേട്ടതോടെ എനിക്കും ഒരു ചെറിയ പേടി തോന്നി തുടങ്ങി.

പെട്ടന്ന് തോമ്മിചായന്റെ വീട്ടിലെ പണിക്കാരന്‍ ഓടി വരുന്നു, ...' അച്ചായോ , അച്ചായോ, ...തൊമ്മി കുഞ്ഞു..'

ങേ..എന്നതാട.. പേരപ്പന്റെ ശബ്ദത്തില്‍ ഒരു കരച്ചിലിന്റെ ടോണ്‍.

..' തൊമ്മി കുഞ്ഞു....തൊമ്മി കുഞ്ഞു ആണ്ടെ മോളില്‍..തോട്ടത്തിലെ പണിപ്പുരയില്‍....'


'അയ്യോ ....എന്റെ മോനെ..' ബോധം തെളിഞ്ഞു വന്ന തോമ്മീടമ്മ ഓടി ഹാള്‍ വരെ എത്തി വീണ്ടും ബോധം കെട്ടു വീണു.


..നില വിളിച്ചു കൊണ്ടു പേരപ്പനും, ഞങ്ങളും, അയല്‍വക്കോം കാരും എല്ലാരും കുന്നിന്‍ മോളിലെ തോട്ടത്തിലേക്ക് ഓടി... നല്ല ഫിട്നെസ്സ് ഉള്ള ചെറുപ്പക്കാരും തൊമ്മി ടെ അപ്പനും ആദ്യം മോളിലെത്തി...ജനലില്‍ കൂടി നോക്കിയപ്പോ കണ്ട കാഴ്ച..തോമ്മിച്ചായന്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു... തല വല്ലാതെ ചെരിഞ്ഞു ഹോ.ഒന്നേ നോക്കിയുള്ളൂ .

താക്കൊലെടുത്തില്ല..ഒന്നും നോക്കാതെ ഞങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കേറി.. പേരപ്പന്‍ ഓടി ചെന്ന് മകനെ വാരി എടുത്തു തല മടിയില്‍ വച്ച്....' എന്റെ പോന്നു മോനെ..എന്നും പറഞ്ഞു സ്വന്തം നെഞ്ചത്ത്‌ ഒരടി...'


പെട്ടന്ന്.. അതാ.. തോമ്മിച്ചായന്‍ ഒരനക്കം. ..


..'ആഴ്ഹ ... ആരാ..' ങേ..

പെട്ടന്ന് ശവം അനങ്ങിയപ്പോ പേരപ്പന്‍ ഒന്ന് ഞെട്ടി..


..ബുദ്ധി മുട്ടി ശവം കൈ വശങ്ങളില്‍ കുത്തി ഇരിക്കാന്‍ ശ്രമിക്കുന്നു..ചുറ്റും നോക്കുന്നു..

..ങേ..ചുറ്റും നോക്കിയപ്പോ ഞെട്ടി പോയത് ഞങ്ങളാണ്.. പണി സാധനങ്ങളും മറ്റും വയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആ ' കൊച്ചുപെര' ഒരു കെമിസ്ട്രി ലാബ് ആയി മാറിയിരിക്കുന്നു..

കോണിക്കല്‍ ഫ്ലാസ്ക് നു പകരം മണ്‍കുടങ്ങള്‍, ചിലതിന്റെ മുകളില്‍ വെള്ളം നിറച്ച ചട്ടികള്‍, ട്യൂബ് കള്‍.. മൊത്തത്തില്‍ ഒരു കിപ്പ്സ് അപ്പരടസ് സെറ്റ്അപ്. ഒരു ട്യൂബ് ന്റെ അറ്റം ഒരു കുപ്പിയിലേക്ക്‌ ഇറങ്ങിയിരിക്കുന്നു. അതില്‍ തെളി നീര് പോലെ എന്തോ വന്നു വീഴുന്നുണ്ട്‌...


ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ ക്ലിയര്‍ ആണ്. കുറഞ്ഞ ഇന്ഫ്ര സ്ട്രക്ട്ചെര്‍ ഇല്‍ ചാരായം വാറ്റാന്‍ ഹൈ റേന്ജില്‍ നിന്നു പഠിച്ചു വന്നതാണ് എന്റെ ഗുരു. ഈസ്റെര്‍ ദിവസം പഠിച്ച പണി ഒന്ന് ടേസ്റ്റ് ചെയ്തുകളയാം എന്ന് ഉദ്ദേശിച്ചു ഉണ്ടാക്കിയ സെറ്റ് അപ്പ്‌ ആയിരുന്നു. പക്ഷെ മിക്സിംഗ് ഇല്‍ ഉണ്ടായ പാകപ്പിഴ മൂലം ആള്‍ ഉദ്ദേശം 18 മണിക്കൂറോളം ഓഫ്‌ ആയി പോയ്യി.


കാര്യം മനസ്സിലായ പേരപ്പന്‍ ക*+#"§*'## ടെ മോനെ..എന്ന് അലറി കൊണ്ടു തറയില്‍ ഇരുന്ന ഇരുപ്പില്‍ എന്റെ ഗുരുവിനിട്ടു ഒറ്റ ചവിട്ടായിരുന്നു...


ഏതായാലും ഗുരു വഴിപിഴച്ചു പോയിട്ടില്ലല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.





..

6 അഭിപ്രായങ്ങൾ:

  1. ഹൈറേഞ്ചിലുള്ള കൊച്ചപ്പന്റ്റെ വീടൊരു സര്‍വകലാശാല തന്നെ ആയിരുന്നിരിക്കണം, എന്തായാലും കലക്കി

    മറുപടിഇല്ലാതാക്കൂ
  2. ഗുരുദക്ഷിണ പോസ്റ്റ് കൊള്ളാം,ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  3. ആ ചവിട്ടു നമ്മുടെ നെഞ്ഞതല്ലേ കൊണ്ടത്‌, മോനെ, ഇടിക്കുളെ...

    മറുപടിഇല്ലാതാക്കൂ
  4. @നല്ലി
    ഹേ അല്ല , കൊച്ചപ്പനും ഫാമിലിയും ഡീസന്റ് ആയിരുന്നു. ഇത് ഗുരു ഏതോ കള്ള വാറ്റുകാരില്‍ നിന്നും പഠിച്ചതാ..
    @കൃഷ്ണകുമാര്‍.
    നന്ദി, വീണ്ടും വീണ്ടും വരണം
    @ചാണ്ടിച്ചായന്‍
    അല്ല അത് ഗുരുവിനിട്ടു തന്നെ ആണ് കൊണ്ടത്‌., കാരണം ഞാന്‍ ആ ടൈപ് അല്ലല്ലോ..
    @കൂതറ
    കള്ളു അല്ല അത് വെറും ഇന്റ്രോ ആയിരുന്നു, വാറ്റാന് മെയിന്‍ വിഷയം.
    @ഏറക്കാടന്‍
    താങ്ക് യു ഫോര്‍ ദി കോമ്പ്ലാന്‍

    മറുപടിഇല്ലാതാക്കൂ